ഷഹീൻബാ​ഗിൽ സമരക്കാരെ ഒഴിപ്പിച്ചു; കർഫ്യൂ നിലനിൽക്കുന്നതിനാൽ ആൾക്കൂട്ടം അനുവദിക്കില്ലെന്ന് പൊലീസ്

ഡൽഹിയിലെ ഷഹിൻ ബാ​ഗിൽ പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ മാസങ്ങളോളം തുടർന്നു പോന്ന സമരം ഒഴിപ്പിച്ചു. കോവിഡ് പ്രതിരോധ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സമരക്കാരെ നീക്കിയത്. കർഫ്യൂ നിലനിൽക്കുന്നതിനാൽ ആൾക്കൂട്ടം അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ 101 ദിവസം നീണ്ടുനിന്ന സമരമാണ് കോവിഡ് ഭീതിയെ തുടർന്ന് ഒഴിപ്പിച്ചത്.

ഇന്ന് രാവിലെയാണ് ഷഹീൻബാ​ഗിൽ നിന്ന് സമരക്കാരെ നീക്കിയത്. സമരക്കാരെ അനുനയിപ്പിച്ച് പിരിച്ചുവിടാൻ പൊലീസ് ശ്രമങ്ങൾ ഉണ്ടായിരുന്നു. എന്നാൽ സ്ത്രീകൾ അടക്കമുള്ള സമരക്കാരിൽ പലരും ഷഹീൻബാ​ഗ് വിടാൻ തയാറായിരുന്നില്ല എന്നാണ് പൊലീസ് പറയുന്നത്. ഡൽഹി മുഖ്യമന്ത്രി ലോക്ക്ഡൗൺ പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഷഹീൻബാ​ഗ് ഒഴിപ്പിച്ചത്. ‌‌

തലസ്ഥാനത്ത് 30 പേർക്കാണ് ഇതിനോടകം കൊറോണ സ്ഥിരീകരിച്ചത്. ഒരു മരണവും റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെയാണ് പൊതു ​ഗതാ​ഗതം നിർത്തലാക്കുകയും  അതിർത്തി അടക്കുകയും ചെയ്തത്.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി