കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടു; നോട്ടയ്ക്കും പിന്നിലായി; 1000 വോട്ടുപോലും പിടിക്കാനായില്ല; രാജ്യതലസ്ഥാനത്ത് നാണംകെട്ട് ഇടതുപാര്‍ട്ടികള്‍

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ കെട്ടിവെച്ച കാശും നഷ്ടപ്പെട്ട് നോട്ടയ്ക്കും പിന്നിലായി ഇടതുപാര്‍ട്ടികള്‍. രാജ്യതലസ്ഥാനത്ത് എട്ട് മണ്ഡലങ്ങളിലാണ് ഇടതുപാര്‍ട്ടികള്‍ മത്സരിക്കാനിറങ്ങിയത്. പക്ഷേ, ഒറ്റ മണ്ഡലത്തില്‍ പോലും ആയിരത്തിന് മുകളില്‍ വോട്ട് നേടാന്‍ ഇടത് പാര്‍ട്ടികള്‍ക്കായില്ല.

വികാസ്പുരിയില്‍ മത്സരിച്ച സിപിഐ സ്ഥാനാര്‍ഥിയും മലയാളിയുമായ ഷിജോ വര്‍ഗീസിനാണ് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത്. 611 വോട്ടുകളാണ് ഇദേഹത്തിന് ലഭിച്ചത്. എന്നാല്‍, ആ മണ്ഡലത്തില്‍ 1127 വോട്ടുകള്‍ നോട്ടയ്ക്ക് ലഭിച്ചു.

നാല് മണ്ഡലങ്ങളിലാണ് സിപിഐ മത്സരിച്ചത്. സിപിഎമ്മും സിപിഎംഎല്ലും രണ്ട് വീതം മണ്ഡലങ്ങളില്‍ മത്സരിച്ചു. കരാവല്‍നഗറില്‍ മത്സരിച്ച സിപിഎം സ്ഥാനാര്‍ഥി 457 വോട്ട് നേടി. ഇതാണ് സിപിഎമ്മിന് കിട്ടിയ ഏറ്റവും വലിയ വോട്ട്. എന്നാല്‍, നോട്ടയ്ക്ക് 709 വോട്ട് ലഭിച്ചിട്ടുണ്ട്.

കോണ്ട്ലിയില്‍ മത്സരിച്ച സിപിഎംഎല്ലിന്റെ അമര്‍ജീത് പ്രസാദിന് ആകെ കിട്ടിയത് 100 വോട്ടുകള്‍ മാത്രമാണ്. 2638 പേരാണ് സിപിഐ സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചെയ്തത്. എന്നാല്‍, സിപിഐ മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും കൂടി നോട്ട 5883 വോട്ടുകള്‍ നേടിയിട്ടുണ്ട്. ഇടതുപാര്‍ട്ടികള്‍ മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും കെട്ടിവെച്ച കാശ് നഷ്ടമായിട്ടുണ്ട്.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ