'ദളിതർ ഇന്ത്യ വിടൂ', 'ഹിന്ദു- ആർഎസ്എസ് സിന്ദാബാദ്'; ജെഎൻയു കാമ്പസിൽ ദളിത് വിരുദ്ധ സന്ദേശങ്ങൾ, പ്രതിഷേധം

ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ചുവരുകളിൽ ദലിത് വിരുദ്ധ സന്ദേശങ്ങൾ കണ്ടെത്തിയതിൽ പ്രതിഷേധവുമായി വിദ്യാർഥികൾ. കാമ്പസിലെ കാവേരി ഹോസ്റ്റൽ ചുമരിൽ കണ്ടെത്തിയ ‘ചമർ ഇന്ത്യ വിടൂ’, ‘ദലിതർ ഇന്ത്യ വിടൂ’, ‘ബ്രാഹമണ-ബനിയ സിന്ദാബാദ്’, ‘ഹിന്ദു- ആർഎസ്എസ് സിന്ദാബാദ്’ എന്നീ മുദ്രാവാക്യങ്ങൾക്കെതിരെയാണ് പ്രതിഷേധം.

കാവേരി ഹോസ്റ്റലിൽ നടന്ന സംഭവത്തെ ശക്തമായി അപലപിക്കുകയും ഇതിനെതിരെ ശക്തമായി നിലകൊള്ളുകയും ചെയ്യുമെന്ന് ജെഎൻയു സ്റ്റുഡന്റ്സ് യൂനിയൻ പ്രസിഡന്റ് ധനഞ്ജയ് പറഞ്ഞു. ‘ഈ രാജ്യത്ത് അധികാരത്തിലിരിക്കുന്ന അ​തേ ശക്തികൾ തന്നെയാണ് ജെഎൻയു കാമ്പസിലുമുള്ളത്. ഈ ശക്തികൾ ദലിത്, ആദിവാസി, ബഹുജനങ്ങൾ, മുസ്‍ലിംകൾ, സ്ത്രീകൾ എന്നിവർക്കെതിരെയെല്ലാം അവരുടെ അജണ്ട നടപ്പാക്കുകയാണ്. ഇവരെയെല്ലാം കാമ്പസിൽ നിന്ന് പുറത്താക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ധനഞ്ജയ് വ്യക്തമാക്കി.

ദലിത് വിരുദ്ധ സന്ദേശങ്ങളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ സർവകലാശാല അധികൃതരെത്തി ചുമർ വൃത്തിയാക്കുകയും പുതുതായി പെയിന്റ് ചെയ്യുകയുമുണ്ടായി. സംഭവം വിദ്യാർഥികൾ സർവകലാശാല അധികൃതരെയും പൊലീസിനെയും അറിയിച്ചിരുന്നു. ഈ സന്ദേശങ്ങൾക്ക് പിന്നിലുള്ള വ്യക്തികൾ ആരാണെന്ന് അറിയുന്നവർ ഇ-മെയിൽ വഴി അറിയിക്കണമെന്ന് കാവേരി ഹോസ്റ്റൽ വാർഡൻ നിർദേശിച്ചിട്ടുണ്ട്. വിദ്യാർഥികൾ ജാഗ്രത പാലിക്കണ​മെന്നും സിസിടിവി കാമറകൾ ഹോസ്റ്റലിൽ സ്ഥാപിക്കുമെന്നും നോട്ടീസിൽ പറയുന്നുണ്ട്.

കാമ്പസിൽ ദലിത്, ബഹുജൻ, ആദിവസി, മുസ്‍ലിം, മറ്റു വിഭാഗങ്ങൾ എന്നിവർക്ക് നേരെ ജാതിപരവും വർഗീയവുമായ പരാമർശങ്ങൾ നിരന്തരം ഉണ്ടാകുന്നുണ്ടെന്ന് ‘ബാപ്സ’ അംഗങ്ങൾ മക്തൂബ് മീഡിയയോട് വ്യക്തമാക്കി. തങ്ങളുടെ സംഘടനയുടെ പോസ്റ്ററുകൾ പതിക്കുമ്പോഴെല്ലാം അതിൽ അശ്ലീലവും ജതീയവുമായ കമന്റുകൾ എഴുതുകയും അവ നശിപ്പിക്കുകയും ചെയ്യുന്നത് പതിവാണെന്നും വിദ്യാർഥികൾ ആരോപിച്ചു.

Latest Stories

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി