കോവിഡ് വ്യാപനം: തമിഴ്നാട്ടില്‍ നാളെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍, രാത്രി കര്‍ഫ്യൂ തുടരുന്നു

തമിഴ്നാട്ടില്‍ ഒമൈക്രോണ്‍ ഉള്‍പ്പെടെയുള്ള കോവിഡ്-19 കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നാളെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ജനുവരി 6 മുതല്‍ പ്രവൃത്തി ദിവസങ്ങളില്‍, രാത്രി 10 മണി മുതല്‍ രാവിലെ 5 മണി വരെ കര്‍ഫ്യൂ ആണ്. അവശ്യ സര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട് .

പാല്‍, പത്രം, ആശുപത്രികള്‍, മെഡിക്കല്‍ ലബോറട്ടറികള്‍, ഫാര്‍മസികള്‍, ആംബുലന്‍സ് സേവനങ്ങള്‍, ബാങ്കിംഗ് സേവനങ്ങള്‍, ചരക്ക് വാഹനങ്ങള്‍, ഇന്ധന വിതരണം എന്നിവ അനുവദിക്കും. പെട്രോള്‍, ഡീസല്‍ ബങ്കുകള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാം. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഒരു ആരാധനാലയത്തിലും ഭക്തരെ പ്രവേശിപ്പിക്കില്ല. ജനുവരി 9 ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ സമയത്ത്, ഈ അവശ്യ സേവനങ്ങള്‍ അനുവദിക്കും. പൊതുഗതാഗതവും മെട്രോ റെയില്‍ സര്‍വീസുകളും പ്രവര്‍ത്തിക്കില്ല. മറ്റു ദിവസം പകുതി യാത്രക്കാരെ അനുവദിക്കും. സര്‍ക്കാരിന്റെ പൊങ്കല്‍ ആഘോഷങ്ങളും മാറ്റി വെച്ചതായി സ്റ്റാലിന്‍ ആവര്‍ത്തിച്ചു.

റെസ്റ്റോറന്റുകളിലെ ടേക്ക് എവേ സേവനങ്ങളും ഭക്ഷണ വിതരണവും രാവിലെ 7 മുതല്‍ രാത്രി 10 വരെ മാത്രമേ അനുവദിക്കൂ. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് പ്രവര്‍ത്തിക്കാനാകില്ല. വിമാനം, ട്രെയിന്‍, ബസ് യാത്രകള്‍ക്കായി സ്വന്തം വാഹനത്തിലും വാടകയ്ക്കെടുത്ത വാഹനങ്ങളിലും പോകുന്നവര്‍ ടിക്കറ്റ്/ പാസ് കരുതണം.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്