'രാജ്യത്തെ കോവിഡ് വ്യാപനം സെപ്റ്റംബറിൽ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി'; ഫെബ്രുവരിയോടെ രോഗബാധ ഇല്ലാതാകുമെന്ന് വിദഗ്ദ സംഘം

രാജ്യത്ത് കോവിഡ് വ്യാപനം അടുത്ത ഫെബ്രുവരിയോടെ ഇല്ലാതാകുമെന്ന് വിദഗ്ദ സംഘത്തിൻറെ വിലയിരുത്തൽ. സാമൂഹ്യ അകലം പാലിക്കുകയും കൃത്യമായി മാസ്‌ക് ഉപയോഗിക്കുകയും ചെയ്താല്‍ രോഗം ഫെബ്രുവരിയോടെ പൂര്‍ണമായി നിയന്ത്രണത്തിലാക്കാന്‍ കഴിയുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി വിലയിരുത്തുന്നത്. സെപ്റ്റംബറിൽ രോഗ വ്യപാനം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയിരുന്നതായും വിദഗ്ധ സംഘം വിലയിരുത്തുന്നു.

ഹൈദരബാദ് ഐഐടിയിലെ പ്രൊഫ. വിദ്യാസാഗറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി വിലയിരുത്തൽ പ്രകാരം സെപ്റ്റംബര്‍ പകുതിയോടെ രാജ്യത്തെ കോവിഡ് വ്യാപനം അതിന്റെ പരമാവധിയില്‍ എത്തി. സജീവ രോഗികളുടെ എണ്ണം അപ്പോള്‍ 10.17 ലക്ഷം ആയിരുന്നു. എന്നാല്‍ പിന്നീട് രോഗികളുടെ എണ്ണം ക്രമമായി കുറയുകയായിരുന്നു.

വരുന്ന മാസങ്ങളില്‍ ശൈത്യകാലമായതു കൊണ്ടോ അല്ലെങ്കില്‍ ഉല്‍സവങ്ങള്‍ കാരണമോ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചാലും കഴിഞ്ഞ മാസത്തേതിനെക്കാള്‍ കൂടില്ലെന്ന് വിദഗ്ധ സംഘം അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക മന്ത്രാലയമാണ് കമ്മിറ്റിയെ നിയമിച്ചത്. ഫെബ്രുവരിയോടെ രാജ്യത്ത് ആകെ രോഗബാധിതരായവരുടെ എണ്ണം ഒരു കോടി ആറ് ലക്ഷമായിരിക്കും. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് രാജ്യത്ത് ആകെ 75 ലക്ഷം പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്.

മാര്‍ച്ച് മാസത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ രോഗവ്യാപനം തടയുന്നതിലും മരണം നിയന്ത്രിക്കുന്നതിലും ഫലപ്രദമായിരുന്നുവെന്നും കമ്മിറ്റി വിലയിരുത്തി. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ ജൂണ്‍ മാസം രോഗികളുടെ എണ്ണം 1.4 കോടിയും മരണസംഖ്യ ഇതിനകം 26 ലക്ഷവുമായി മാറിയേനെയെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. കുടിയേറ്റ തൊഴിലാളികളുടെ പലായാനം മൂലം രോഗ വ്യാപനം കാര്യമായി ഉണ്ടായിട്ടില്ലെന്നാണ് കമ്മിറ്റിയുടെ അഭിപ്രായം. പൊതുവില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ പിന്തുണയ്ക്കുന്നതാണ് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്‌

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍