കോൺഗ്രസ് നേതാക്കൾക്ക് എതിരെ അസഭ്യ പരാമർശം; കർണാടക മന്ത്രി വിവാദത്തിൽ

കോൺഗ്രസ് നേതാക്കൾക്കെതിരെ അസഭ്യ പരാമർശം നടത്തി കർണാടക മന്ത്രി കെ.എസ് ഈശ്വരപ്പ വിവാദത്തിൽ. വാർത്താസമ്മേളനത്തിനിടെ കോൺഗ്രസ് നേതാക്കൾക്ക് നൽകിയ മറുപടിയിലാണ് മന്ത്രി അസഭ്യവാക്ക് പ്രയോഗിച്ചത്.  പരാമർശം നടത്തിയതിന് പിന്നാലെ അത് പിൻവലിക്കുന്നതായും അത് പ്രസിദ്ധീകരിക്കരുതെന്നും ഈശ്വരപ്പ മാധ്യമ പ്രവർത്തകരോട് ആവശ്യപ്പെട്ടു.

മന്ത്രി ഈശ്വരപ്പയെ കോമാളി എന്ന് വിളിച്ച കോൺഗ്രസ് നേതാക്കൾക്കുള്ള മറുപടിയായാണ് പ്രതികരണം. കോമാളി പ്രയോഗത്തിൽ എന്താണ് പറയേണ്ടതെന്ന്​ തനിക്ക് അറിയില്ലെന്ന് പറഞ്ഞു കൊണ്ടാണ് ഈശ്വരപ്പ മോശം പരാമർശം നടത്തിയത്. സംസ്കാരമില്ലാത്ത ഒരാൾക്കെ ഇത്തരം വാക്കുകൾ പറയാനാകുവെന്നും ഈശ്വരപ്പക്ക് സംസ്കാരമില്ലെന്നും കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ തുറന്നടിച്ചു.

ഈശ്വരപ്പയെ ലോകത്തെ തന്നെ ഏറ്റവും പ്രശസ്തമായ മാനസികാരോഗ്യ കേന്ദ്രമായ നിംഹാൻസിൽ അഡ്മിറ്റ് ചെയ്ത് ചികിത്സിക്കാൻ ആരോഗ്യമന്ത്രി ഇടപെടണമെന്നായിരുന്നു കോൺഗ്രസ് നേതാവ് ബി.കെ. ഹരിപ്രസാദിൻറ പ്രതികരണം. പാർട്ടി പ്രവർത്തകരോട് നിയമം കൈയിലെടുക്കണമെന്ന് കഴിഞ്ഞ ദിവസം ഈശ്വരപ്പ ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ