വിവാഹം കഴിക്കാന്‍ നിരന്തരം നിര്‍ബന്ധം; പൊലീസ് കോണ്‍സ്റ്റബിളിനെ പിതാവും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തി

വിവാഹം വൈകുന്നതിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് പിതാവും സഹോദരനും ചേര്‍ന്ന് മധ്യപ്രദേശ് പൊലീസിലെ പ്രത്യേക സായുധ സേനയിലെ കോണ്‍സ്റ്റബിളിനെ കൊലപ്പെടുത്തി. 32കാരനായ അനുരാഗ് രജാവത് ആണ് കൊല്ലപ്പെട്ടത്. ഹെഡ് കോണ്‍സ്റ്റബിളായ പിതാവ് സുഖ്‌വീര്‍ രജാവതിന്റെ ഔദ്യോഗിക ക്വാര്‍ട്ടേഴ്‌സിലായിരുന്നു കൊലപാതകം നടന്നത്.

ബുധനാഴ്ച രാത്രി ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. അനുരാഗ് രജാവതിന്റെ ഇളയ സഹോദരന്‍ ഗോവിന്ദ്, ബന്ധുവായ ഭീം സിംഗ് പരിഹാര്‍ എന്നിവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. കൊല്ലപ്പെട്ട അനുരാഗ് തന്റെ വിവാഹം വൈകുന്നതിനെ ചൊല്ലി നിരന്തരം വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. അനുരാഗിന്റെ അമിത മദ്യപാനം കാരണം ഇയാളെ വിവാഹം കഴിപ്പിക്കുന്നതില്‍ കുടുംബത്തിന് താത്പര്യം ഉണ്ടായിരുന്നില്ല.

സംഭവ ദിവസം അനുരാഗിന്റെ മാതാവ് വീട്ടിലുണ്ടായിരുന്നില്ല. മദ്യപിച്ചെത്തിയ അനുരാഗ് പതിവ് പോലെ വഴക്കുണ്ടാക്കിയിരുന്നു. തുടര്‍ന്ന് വഴക്ക് സംഘര്‍ഷത്തിലേക്ക് വഴിവച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ സഹോദരന്‍ ഗോവിന്ദിനെ ആക്രമിച്ചതോടെ സംഭവം വഷളാകുകയായിരുന്നു.

തലയ്ക്ക് ഗുരുതര പരിക്കേറ്റാണ് അനുരാഗ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് ബന്ധുവിന്റെ സഹായത്തോടെ പിതാവും സഹോദരനും ചേര്‍ന്ന് മൃതദേഹം മറവ് ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച് ബൈക്കില്‍ അതിവേഗം പോയ പ്രതികളെ പട്രോളിംഗിലുണ്ടായിരുന്ന പൊലീസ് സംഘം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുറ്റിക്കാട്ടില്‍ നിന്ന് അനുരാഗിന്റെ മൃതദേഹം കണ്ടെടുത്തത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ