സുരക്ഷ വീഴ്ചകൾ മറച്ചുവെക്കുന്നു, ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഭിന്നത വിതക്കുന്നു; പഹൽഗാം വിഷയത്തിൽ സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ്

പഹൽഗാം ഭീകരാക്രമണത്തിലെ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ നടപടികളെ പിന്തുണയ്ക്കുമെന്ന് വ്യക്തമായ രാഷ്ട്രീയ സന്ദേശം നൽകിയതിന് ശേഷം, വ്യാഴാഴ്ച കോൺഗ്രസ് പാർട്ടി സുരക്ഷാപരവുമായ വീഴ്ചകൾ സംഭവിച്ചതിൽ ശക്തമായ ഭാഷയിൽ വിമർശനം ഉന്നയിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ഭിന്നത, അവിശ്വാസം, ധ്രുവീകരണം എന്നിവ വിതക്കാൻ “ഔദ്യോഗികമായ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ” ഉപയോഗിച്ചതിന് ബിജെപിയെ വിമർശിച്ചു.

ദക്ഷിണ കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ അഭൂതപൂർവമായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെ നയതന്ത്ര പ്രതികരണം, മുന്നോട്ടുള്ള വഴി എന്നിവയെ കുറിച്ച് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയുടെ (സിഡബ്ല്യുസി) അടിയന്തര യോഗം ചർച്ച ചെയ്തു. സർവ്വകക്ഷി യോഗം വിളിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നെങ്കിലും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സർവകക്ഷി യോഗത്തിൽ പങ്കെടുത്തേക്കില്ല എന്ന സൂചനകൾക്കിടയിലാണ് പാർട്ടിയുടെ പങ്കാളിത്ത വിഷയം സിഡബ്ല്യുസി ചർച്ച ചെയ്തതെന്ന് വൃത്തങ്ങൾ അറിയിച്ചു.

കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ സർവകക്ഷി യോഗത്തിൽ പങ്കെടുക്കുന്നതിനും അതിന്റെ പ്രാതിനിധ്യ നിലവാരത്തെക്കുറിച്ചും സിഡബ്ല്യുസിയുടെ അനുമതി തേടിയതായി വൃത്തങ്ങൾ അറിയിച്ചു. പാർട്ടി യോഗത്തിൽ പങ്കെടുക്കണമെന്ന് സിഡബ്ല്യുസി ഏകകണ്ഠമായി അഭിപ്രായപ്പെട്ടതായി വൃത്തങ്ങൾ പറഞ്ഞു. പ്രതിപക്ഷ നേതാക്കളായ ഖാർഗെയും രാഹുൽ ഗാന്ധിയും യോഗത്തിൽ പങ്കെടുക്കുകയും പാർട്ടിയുടെ കാഴ്ചപ്പാടുകൾ വ്യക്തമായി അവതരിപ്പിക്കുകയും ചെയ്യണമെന്നായിരുന്നു അന്തിമ അഭിപ്രായം. രണ്ട് എൽഒപികളും യോഗത്തിൽ പങ്കെടുക്കണമെന്ന് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) ട്രഷറർ അജയ് മാക്കൻ ശക്തമായി വാദിച്ചു. മാക്കന്റെ വാക്കുകൾക്ക് വിരുദ്ധമായി, പ്രധാനമന്ത്രി യോഗം ഒഴിവാക്കുകയാണെങ്കിൽ, എൽഒപികൾ അതിൽ പങ്കെടുക്കേണ്ടത് വളരെ പ്രധാനമാണെന്ന് അഭിഷേക് സിംഗ്വി പറഞ്ഞു.

Latest Stories

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം

രാജിക്കത്ത് നൽകിയിട്ടും പുറത്താക്കിയത് എന്തിനെന്നറിയില്ല, ഓടിളക്കി വന്നവനല്ല, ജനാധിപത്യ വ്യവസ്ഥയിൽ തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഞാൻ : കെ.ബി. ഗണേഷ് കുമാർ