'മണിപ്പൂരിലെ സംഘർഷം പരിഹരിക്കണം, പ്രധാനമന്ത്രി സംസ്ഥാനം സന്ദർശിച്ചിട്ടില്ല എന്നത് ആശങ്കാജനകം'; രാഹുൽ ഗാന്ധി

മണിപ്പൂരിലെ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മണിപ്പൂരിലെ സംഘർഷം പരിഹരിക്കണമെന്നും മണിപ്പൂരിലെ ജനങ്ങൾ സമാധാനവും സ്ഥിരതയും അർഹിക്കുന്നുവെന്നും രാഹുൽ ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചു.

മണിപ്പൂരിലെ വിവിധ സമുദായങ്ങളിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളുമായി താൻ പാർലമെന്റിൽ കൂടിക്കാഴ്ച നടത്തിയെന്നും രാഹുൽ ഗാന്ധി അറിയിച്ചു. ഏകദേശം രണ്ട് വർഷത്തെ അക്രമത്തിനും രാഷ്ട്രപതി ഭരണത്തിനും ശേഷവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെയും മണിപ്പൂർ സംസ്ഥാനം സന്ദർശിച്ചിട്ടില്ല എന്നത് വളരെയധികം ആശങ്കാജനകമാണെന്നും രാഹുൽ ഗാന്ധി കുറിച്ചു.

അതേസമയം മണിപ്പൂരിലെ ജനങ്ങൾ സമാധാനവും സ്ഥിരതയും അർഹിക്കുന്നുവെന്നും ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ആഗ്രഹിക്കുന്നതിൽ ഓരോ ഇന്ത്യക്കാരനും ഐക്യത്തോടെ നിലകൊള്ളുന്നുവെന്നും രാഹുൽ ഗാന്ധി കുറിച്ചു. ഈ സംഘർഷം പരിഹരിക്കുക എന്നത് നമ്മുടെ ദേശീയ മുൻഗണനയായിരിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Latest Stories

ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകുന്നു; വിയ്യൂരിൽ ഏകാന്ത തടവ്, ഭക്ഷണത്തിന് പോലും പുറത്തിറങ്ങാൻ അനുവദിക്കില്ല

ആശമാർക്ക് ആശ്വാസം; പ്രതിമാസ ഇൻസെന്റീവ് വർധിപ്പിച്ച് കേന്ദ്രസർക്കാർ, പിരിഞ്ഞു പോകുന്നവർക്കുള്ള ആനൂകൂല്യവും കൂട്ടി

കനത്ത മഴ തുടരുന്നു; എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്, മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

'ഇത് രാജ്യസ്നേഹമല്ല, സ്വന്തം രാജ്യത്തെ സ്നേഹിക്കൂ'; സിപിഎമ്മിനോട് ബോംബെ ഹൈക്കോടതി

ജയിൽ സുരക്ഷ വിലയിരുത്താൻ യോഗം വിളിച്ച് മുഖ്യമന്ത്രി; ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന അടിയന്തര യോഗം ഇന്ന്

ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണം; ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സുപ്രീം കോടതിയിലേക്ക്

അപമാനകരം, വിസിമാര്‍ പങ്കെടുക്കരുതെന്നാണ് പാര്‍ട്ടി നിലപാട്; ആര്‍ ബിന്ദുവിനെ തള്ളി എംവി ഗോവിന്ദന്‍ രംഗത്ത്

സ്‌കൂള്‍ സമയമാറ്റത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്; മതസംഘടനകളുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടതായി വി ശിവന്‍കുട്ടി

5 കൊല്ലത്തെ വിദേശയാത്രയ്ക്ക് 362 കോടി, പ്രധാനമന്ത്രി മോദിയുടെ വിദേശയാത്രയ്ക്ക് കേന്ദ്രം ചെലവഴിച്ചത്; ഈ വര്‍ഷം മാത്രം 67 കോടി; ആകെ സന്ദര്‍ശിച്ചത് 33 രാജ്യങ്ങള്‍

നരേന്ദ്ര മോദിയുടെ പണി നുണ പറയുന്നത്; പ്രധാനമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ