സൈനികര്‍ പൊലീസ് സ്റ്റേഷനില്‍ കയറി മര്‍ദ്ദിച്ചതായി പരാതി; നാല് പൊലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍

ജമ്മു കശ്മീരിലെ കുപ്വാരയില്‍ ഇന്ത്യന്‍ സൈന്യം പൊലീസ് സ്റ്റേഷനില്‍ കയറി പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചതായി പരാതി. മര്‍ദ്ദനത്തില്‍ പരിക്കേറ്റ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രിയാണ് ഉന്നത സൈനിക ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലെത്തിയ ഒരു സംഘം സൈനികര്‍ പൊലീസ് സ്റ്റേഷനില്‍ കയറി ആക്രമിച്ചത്.

സൈനികരുടെ മര്‍ദ്ദനത്തില്‍ സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരായ റയീസ് ഖാന്‍, ഇംതിയാസ് മാലിക്, കോണ്‍സ്റ്റബിള്‍മാരായ സലീം മുഷ്താഖ്, സഹൂര്‍ അഹമ്മദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ സൗരയിലുള്ള സ്‌കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം മര്‍ദ്ദനത്തിന്റെ കാരണം എന്താണെന്ന് പൊലീസും സൈന്യവും വെളിപ്പെടുത്തിയിട്ടില്ല. ടെറിട്ടോറിയല്‍ ആര്‍മിയുടെ ഭാഗമായ സൈനികന്റെ കുപ്വാരയിലുള്ള വീട്ടില്‍ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതേ തുടര്‍ന്നാകാം സൈന്യം പൊലീസ് സ്റ്റേഷനില്‍ കയറി മര്‍ദ്ദിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Latest Stories

മെസിക്കോ നെയ്മറിനോ നേടികൊടുക്കാന്‍ കഴിയാതിരുന്ന നേട്ടം, ചാമ്പ്യന്‍സ് ലീഗില്‍ ഇന്റര്‍മിലാനെ തകര്‍ത്ത് പിഎസ്ജി, നേടിയത് കന്നികിരീടം

നിലമ്പൂരില്‍ ബിജെപി സ്ഥാനാര്‍ഥി മുന്‍ കേരള കോണ്‍ഗ്രസ് നേതാവ്; അന്‍വറിനെതിരെ അഡ്വ. മോഹന്‍ ജോര്‍ജ്

നിലമ്പൂരങ്കം; പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മണ്ഡലത്തിലെത്തും

ഇത് എന്റെ അവസാനത്തെ സിനിമ, 'മഹാഭാരതി'ന് ശേഷം മറ്റൊന്നും ചെയ്യേണ്ടി വരില്ല: ആമിര്‍ ഖാന്‍

നിലമ്പൂരിൽ അൻവർ മത്സരിക്കും; പാർട്ടി ചിഹ്നം അനുവദിച്ച് തൃണമൂൽ കോൺഗ്രസ്, നാമനിർദേശ പത്രിക നാളെ നൽകും

വേടന്റെ വരികള്‍ക്ക് അടിമപ്പെട്ടിരിക്കുകയാണ്.. അനിരുദ്ധ് മെലഡികളെ കൊന്ന് കുഴിച്ചുമൂടിയ ആളാണ്: നിര്‍മ്മാതാവ്

മഴ തുടരുന്നു, ജലസമൃദ്ധിയിൽ അണക്കെട്ടുകൾ; മുല്ലപ്പെരിയാർ ജലനിരപ്പ് 130 അടിക്ക് മുകളിൽ, ഇടുക്കി ഡാമിൽ മുൻവർഷത്തേക്കാൾ 12 അടിയോളം വെള്ളം

ടൊവിനോയെ പരാതിയില്‍ വലിച്ചിഴച്ചിട്ടില്ല, നടി പരാതി നല്‍കിയെന്ന വാദം വ്യാജം.. ഫെഫ്ക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും: വിപിന്‍ കുമാര്‍

പാക്കിസ്ഥാനായി ചാരപ്രവൃത്തി; എട്ട് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയിഡ്; ഇലക്ട്രോണിക് ഉപകരണങ്ങളും സാമ്പത്തിക രേഖകളും പിടിച്ചെടുത്തു

രാത്രിയിൽ അൻവറിന്റെ വീട്ടിലെത്തി രാഹുൽ മാങ്കൂട്ടത്തിൽ; അനുനയനീക്കം തുടരുന്നു