ഭക്ഷണത്തിന് 40 പൈസ കൂടുതല്‍ വാങ്ങിയെന്ന് പരാതി; കോടതിയുടെ സമയം കളഞ്ഞതിന് ഹര്‍ജിക്കാരന് 4000 രൂപ പിഴ

ബംഗളൂരുവില്‍ റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം വാങ്ങിയപ്പോള്‍ 40 പൈസ കൂടുതല്‍ വാങ്ങിയെന്നാരോപിച്ച് പരാതി നല്‍കിയ ഹര്‍ജിക്കാരന് 4000 രൂപ പിഴ. ഉപഭോക്തൃ കോടതിയാണ് പിഴ ചുമത്തിയത്. ബംഗളൂരു സ്വദേശിയായ മൂര്‍ത്തിയാണ് ഹര്‍ജി നല്‍കിയത്.

കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയിരിക്കുന്നത്. പ്രശസ്തിക്ക് വേണ്ടി ഹര്‍ജിക്കാരന്‍ അനാവശ്യമായി നല്‍കിയ പരാതിയാണിതെന്ന് കോടതി പറഞ്ഞു. ഹര്‍ജിക്കാരന്‍ 30 ദിവസത്തിനകം 2,000 രൂപ റെസ്റ്റോറന്റിനും 2,000 രൂപ കോടതി ചെലവുകള്‍ക്കായും നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

2021 മെയ് 21നാണ് പരാതിക്ക് ആസ്പദമായ സംഭവം. സെന്‍ട്രല്‍ സ്ട്രീറ്റിലെ റെസ്റ്റോറന്റില്‍ നിന്നും പാഴ്‌സലായി ഭക്ഷണം വാങ്ങിയപ്പോള്‍ 265 രൂപയുടെ ബില്ലാണ് ജീവനക്കാരന്‍ നല്‍കിയത്. യഥാര്‍ത്ഥത്തില്‍ 264.60 രൂപയാണ് ഭക്ഷണത്തിന് നല്‍കേണ്ടത്. എന്നാല്‍ 40 പൈസ ജീവനക്കാരന്‍ കൂടതല്‍ ഈടാക്കി. ഇതേ കുറിച്ച് ചോദ്യം ചെയ്തിട്ടും കൃത്യമാ.യ മറുപടി ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് മൂര്‍ത്ത് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

40 രൂപ കൂടുതല്‍ വാങ്ങിയത് മാനസികാഘാതമുണ്ടാക്കി. ഒരു രൂപ നഷ്ടപരിഹാരമായി വേണം എന്നുമാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നിയമപ്രകാരം 50 പൈസക്ക് മുകളിലുളള തുക റൗണ്ട് ഓഫ് ചെയ്ത് ഒരു രൂപയാക്കാമെന്ന് റെസ്റ്റോറന്റിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ബില്ലില്‍ 60 പൈസ ആയതിനാലാണ് ഒരു രൂപയാക്കിയത് എന്നും അഭിഭാഷകന്‍ പറഞ്ഞു.

Latest Stories

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി