ഭക്ഷണത്തിന് 40 പൈസ കൂടുതല്‍ വാങ്ങിയെന്ന് പരാതി; കോടതിയുടെ സമയം കളഞ്ഞതിന് ഹര്‍ജിക്കാരന് 4000 രൂപ പിഴ

ബംഗളൂരുവില്‍ റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം വാങ്ങിയപ്പോള്‍ 40 പൈസ കൂടുതല്‍ വാങ്ങിയെന്നാരോപിച്ച് പരാതി നല്‍കിയ ഹര്‍ജിക്കാരന് 4000 രൂപ പിഴ. ഉപഭോക്തൃ കോടതിയാണ് പിഴ ചുമത്തിയത്. ബംഗളൂരു സ്വദേശിയായ മൂര്‍ത്തിയാണ് ഹര്‍ജി നല്‍കിയത്.

കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയിരിക്കുന്നത്. പ്രശസ്തിക്ക് വേണ്ടി ഹര്‍ജിക്കാരന്‍ അനാവശ്യമായി നല്‍കിയ പരാതിയാണിതെന്ന് കോടതി പറഞ്ഞു. ഹര്‍ജിക്കാരന്‍ 30 ദിവസത്തിനകം 2,000 രൂപ റെസ്റ്റോറന്റിനും 2,000 രൂപ കോടതി ചെലവുകള്‍ക്കായും നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

2021 മെയ് 21നാണ് പരാതിക്ക് ആസ്പദമായ സംഭവം. സെന്‍ട്രല്‍ സ്ട്രീറ്റിലെ റെസ്റ്റോറന്റില്‍ നിന്നും പാഴ്‌സലായി ഭക്ഷണം വാങ്ങിയപ്പോള്‍ 265 രൂപയുടെ ബില്ലാണ് ജീവനക്കാരന്‍ നല്‍കിയത്. യഥാര്‍ത്ഥത്തില്‍ 264.60 രൂപയാണ് ഭക്ഷണത്തിന് നല്‍കേണ്ടത്. എന്നാല്‍ 40 പൈസ ജീവനക്കാരന്‍ കൂടതല്‍ ഈടാക്കി. ഇതേ കുറിച്ച് ചോദ്യം ചെയ്തിട്ടും കൃത്യമാ.യ മറുപടി ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് മൂര്‍ത്ത് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

40 രൂപ കൂടുതല്‍ വാങ്ങിയത് മാനസികാഘാതമുണ്ടാക്കി. ഒരു രൂപ നഷ്ടപരിഹാരമായി വേണം എന്നുമാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നിയമപ്രകാരം 50 പൈസക്ക് മുകളിലുളള തുക റൗണ്ട് ഓഫ് ചെയ്ത് ഒരു രൂപയാക്കാമെന്ന് റെസ്റ്റോറന്റിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ബില്ലില്‍ 60 പൈസ ആയതിനാലാണ് ഒരു രൂപയാക്കിയത് എന്നും അഭിഭാഷകന്‍ പറഞ്ഞു.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം