ക്ലാസ്‌മുറിയിൽ ഒന്നാം വർഷ വിദ്യാർത്ഥിയെ വിവാഹം ചെയ്‌ത്‌ കോളജ് അധ്യാപിക; പ്രൊജക്‌ടിൻ്റെ ഭാഗമെന്ന് വാദം

ക്ലാസ്‌മുറിയിൽ വച്ച് ഒന്നാം വർഷ വിദ്യാർത്ഥിയെ വിവാഹം കഴിച്ച് കോളജ് അധ്യാപിക. ബംഗാളിലെ മൗലാന അബ്ദു‌ൾ കലാം ആസാദ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്നോളജിയിലാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. അതേസമയം പ്രോജക്ടിന്റെ ഭാഗമായാണ് വിവാഹം നടന്നതെന്നാണ് അദ്ധ്യാപിക നൽകുന്ന വിശദീകരണം.

അപ്ലൈഡ് സൈക്കോളജി ഡിപ്പാർമെൻ്റിലെ പ്രഫസർ വധുവിനെപ്പോലെ ഒരുങ്ങി വിദ്യാർത്ഥിക്കു സമീപം നിൽക്കുന്നതും ഇവർ പൂമാല പരസ്പ‌രം കഴുത്തിലണിയുന്നതും വിദ്യാർത്ഥി അധ്യാപികയുടെ നെറ്റിയിൽ സിന്ദൂരം ചാർത്തുന്നതുമാണ് വിഡിയോയിലുള്ളത്. കണ്ടുനിന്നവർ പകർത്തിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് കോളജ് അധികൃതർ ഇടപെട്ടത്. അതിനിടെ പ്രൊജക്‌ടിൻ്റെ ഭാഗമായിട്ടാണ് വിവാഹം നടന്നതെന്ന് പറഞ്ഞ അധ്യാപികയോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ കോളജ് അധികൃതർ നിർദേശം നൽകി.

ക്യാംപസിലെ ഒന്നാം വർഷ വിദ്യാർഥികൾക്കു വേണ്ടി നടത്തുന്ന ഫ്രെഷേഴ്‌സ് ഡേയുടെ ഭാഗമായിട്ടാണ് വിവാഹം നടന്നതെന്നാണ് അധ്യാപികയുടെ വാദം. തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ അത് ആരൊക്കെയോ പ്രചരിപ്പിക്കുകയായിരുന്നു എന്നാണ് അധ്യാപിക പറയുന്നത്. പൊലീസിൽ പരാതി നൽകാനൊരുങ്ങുകയാണ് താനെന്നും അധ്യാപിക പറഞ്ഞു. വിഷയത്തിൽ അധ്യാപക സംഘടനകൾ എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തി. അധ്യാപികയുടെ പ്രവർത്തി ന്യായീകരിക്കാനാകുന്നതല്ല എന്നാണ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് യൂണിയന്റെ നിലപാട്.

അതേസമയം വിഷയം ഗൗരവമായി എടുത്തിട്ടുണ്ടെന്ന് വൈസ് ചാൻസലർ തപസ് ചക്രബൊർത്തി വ്യക്‌തമാക്കി. പ്രത്യേക കമ്മിറ്റി രൂപികരിച്ച് അന്വേഷണം നടത്തുന്നുണ്ട്. പ്രൊജക്‌ടുമായി ബന്ധപ്പെട്ട് ക്ലാസിൽ നടത്തിയ ഒരു പ്രവർത്തി എന്നാണ് അധ്യാപിക നൽകിയിരിക്കുന്ന വിശദീകരണം. അനുചിതമായി ഒന്നും നടന്നിട്ടില്ല. തീർത്തും പഠനസംബന്ധമായി നടന്ന ഒരു കാര്യം. അത് സമൂഹമാധ്യമത്തിൽ മോശമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് അധ്യാപികയോട് അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് വൈസ് ചാൻസലർ വ്യക്തമാക്കി.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം