റോഡ് ഷോ കഴിഞ്ഞ് നോമിനേഷന്‍ നല്‍കാനെത്തിയപ്പോള്‍ സമയം കഴിഞ്ഞു; മുഖ്യമന്ത്രി അതിഷിയുടെ പത്രികാസമര്‍പ്പണം ഇനി നാളെ; വോട്ടര്‍ പട്ടിക ക്രമക്കേട് ഉയര്‍ത്തി കെജ്രിവാളിന്റെ പോരാട്ടം

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ തീരുമാനിച്ചിരുന്ന ഡല്‍ഹി മുഖ്യമന്ത്രി അതിഷിക്ക് റോഡ് ഷോയെ തുടര്‍ന്ന് സമയം വൈകിയതിനാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായില്ല. ഇതോടെ നാളെ പത്രിക സമര്‍പ്പിക്കാന്‍ തീരുമാനിച്ച് തിരിച്ചു പോരുകയായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി. 43 കാരിയായ ആംആദ്മി പാര്‍ട്ടി നേതാവ് ഇന്ന് കല്‍ക്കാജിയിലെ ഗിരി നഗര്‍ ഗുരുദ്വാര സന്ദര്‍ശിച്ച് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിനായി പ്രാര്‍ത്ഥനയെല്ലാം കഴിഞ്ഞാണ് ഇറങ്ങിയതെങ്കിലും വിചാരിച്ചത് പോലെ കാര്യങ്ങള്‍ നടന്നില്ല.

പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയയും അതിഷിക്കൊപ്പം അവര്‍ എംഎല്‍എ ആയിരുക്കുന്ന കല്‍ക്കാജി നിയോജക മണ്ഡലത്തിലെ റോഡ്ഷോയില്‍ പങ്കെടുക്കുകയും ക്ഷേത്രങ്ങളിലും ഗുരുദ്വാരയിലും പ്രാര്‍ത്ഥനയിലും പങ്കെടുത്തു. കഴിഞ്ഞ തവണ 11,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച തെക്കന്‍ ഡല്‍ഹിയിലെ കല്‍ക്കാജി മണ്ഡലത്തില്‍ നിന്നാണ് അതിഷി ഇക്കുറിയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. പക്ഷേ പിന്നീട് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനൊപ്പം വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിച്ചുവെന്ന ആരോപണം ഉയര്‍ത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് എത്തിയ അതിഷിയ്ക്ക് പ്രതിഷേധത്തിന് ശേഷം കൃത്യസമയത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് എത്താനായില്ല. പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി ഉച്ചയ്ക്ക് 3 മണി വരെ മാത്രമായിരുന്നു.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫീസില്‍ എത്തേണ്ട സമയത്ത് എത്തിച്ചേരാതിരുന്നതിനാല്‍ കാര്യങ്ങള്‍ നാളേയ്ക്ക് മാറ്റിവെയ്‌ക്കേണ്ടി വന്നു. വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാട്ടിയതുള്‍പ്പെടെ ഉള്ള വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനേയും ബിജെപിയേയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ആംആദ്മി പാര്‍ട്ടി വിഷയം തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ഉയര്‍ത്തി. എഎപിയുടെ ഉന്നത നേതാക്കളെല്ലാം തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആസ്ഥാനത്ത് എത്തിച്ചേര്‍ന്നിരുന്നു.

കഴിഞ്ഞ തവണ 11,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച കല്‍ക്കാജി മണ്ഡലത്തില്‍ നിന്ന് ഇക്കുറിയും അതിഷി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ കടുത്ത എതിരാളിയേയാണ് ബിജെപി ഇറക്കുന്നത്. അതിഷിക്ക് വെല്ലുവിളി ഉയര്‍ത്തുന്നത് 2014 മുതല്‍ 2024 വരെ പാര്‍ലമെന്റില്‍ സൗത്ത് ഡല്‍ഹി മണ്ഡലത്തെ പ്രതിനിധീകരിച്ച മുന്‍ ബിജെപി എംപി രമേഷ് ബിധുരിയാണ്. എന്നാല്‍ ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിധുരി പരാജയപ്പെട്ടിരുന്നു, അതിനാലാണ് നിയമസഭയില്‍ പയറ്റി നോക്കുന്നത്.

ഇന്നലെ ആംആദ്മി പാര്‍ട്ടിയുടെ ക്രൗഡ് ഫണ്ടിങിനായി അതിഷി ജനങ്ങളോട് അഭ്യര്‍ത്ഥന നടത്തിയിരുന്നു. എക്‌സിലെ പോസ്റ്റില്‍ അവര്‍ പറഞ്ഞതിങ്ങനെയാണ്.

കഴിഞ്ഞ 5 വര്‍ഷമായി നിങ്ങള്‍ എംഎല്‍എയായും മന്ത്രിയായും ഇപ്പോള്‍ ഡല്‍ഹി മുഖ്യമന്ത്രിയായും എനിക്കൊപ്പം നിന്നു. നിങ്ങളുടെ അനുഗ്രഹവും പിന്തുണയും ഇല്ലായിരുന്നെങ്കില്‍ ഇതൊന്നും സാധ്യമാകുമായിരുന്നില്ല. ഒരു യുവതിയും വിദ്യാസമ്പന്നയായ ഒരു സ്ത്രീയെന്ന നിലയില്‍, നിങ്ങളുടെ വിശ്വാസവും സംഭാവനകളും എന്നെ രാഷ്ട്രീയത്തില്‍ ഒരു കരിയര്‍ പടുത്തുയര്‍ത്താന്‍ പ്രാപ്തമാക്കി, എനിക്ക് ഒറ്റയ്ക്ക് നടക്കാന്‍ ഒരിക്കലും കഴിയാത്ത ഒരു പാതയായിരുന്നു ഇത്. ഇപ്പോള്‍, ഞങ്ങള്‍ മറ്റൊരു തിരഞ്ഞെടുപ്പ് പ്രചാരണത്തെ അഭിമുഖീകരിക്കുമ്പോള്‍, എനിക്ക് ഒരിക്കല്‍ കൂടി നിങ്ങളുടെ പിന്തുണ ആവശ്യമാണ്,

പിന്നീട് എക്‌സില്‍ തന്നെയുള്ള ഒരു അപ്ഡേറ്റില്‍ അഭൂതപൂര്‍വ്വമായ പ്രതികരണമാണ് തന്റെ പോസ്റ്റിന് കിട്ടിയതെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങള്‍ക്കിടയില്‍ നിന്നുണ്ടായ പ്രതികരണത്തില്‍ താന്‍ ആശ്ചര്യപ്പെട്ടുവെന്ന് അതിഷി പറഞ്ഞു. ‘ഒന്നാം ദിവസം തന്റെ ക്രൗഡ് ഫണ്ടിംഗ് കാമ്പെയ്നോടുള്ള അവിശ്വസനീയമായ പ്രതികരണത്തില്‍ താന്‍ ശരിക്കും ആശ്ചര്യപ്പെടുന്നുവെന്നാണ് അവര്‍ പറഞ്ഞത്. കാമ്പെയ്നിലേക്ക് 335-ലധികം അഭ്യുദയകാംക്ഷികള്‍ 17 ലക്ഷത്തിലധികം രൂപ സംഭാവന ചെയ്യാന്‍ മുന്നോട്ട് വന്നിട്ടുണ്ടെന്നാണ് അതിഷിയുടെ വെളിപ്പെടുത്തല്‍. ആം ആദ്മി പാര്‍ട്ടിയുടെ സംശുദ്ധവും സത്യസന്ധവും പരിവര്‍ത്തനപരവുമായ രാഷ്ട്രീയത്തിലുള്ള ജനങ്ങളുടെ അചഞ്ചലമായ വിശ്വാസത്തിന്റെ പ്രതിഫലനമാണ് ഈ വലിയ വിജയമെന്നും അവര്‍ പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി