അധ്യാപിക കരണത്തടിച്ചു,മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് കേള്‍വിശക്തി നഷ്ടമായി

ഗണിതശാസ്ത്ര അധ്യാപിക കരണത്തടിച്ചതിനെ തുടര്‍ന്ന് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കേള്‍വി ശക്തി നഷ്ടമായി. ഡല്‍ഹിയിലാണ് സംഭവം. ഡല്‍ഹി ഭായി പര്‍മാനന്ദ് വിദ്യാമന്ദിര്‍ സ്‌കൂളിലെ അധ്യാപികയാണ് വിദ്യാര്‍ത്ഥിയുടെ കരണത്തടിച്ചത്.

ശക്തമായ അടിയേറ്റതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ചികിത്സയിലാണ്. വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ സ്‌കൂളിനെതിരെ രംഗത്തുവന്നു. മുമ്പും ഇത്തരം സംഭവം സ്‌കൂളില്‍ ഉണ്ടായിട്ടുണ്ടെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു.

മുമ്പ് മറ്റൊരു അധ്യാപിക അടിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ കൈമുട്ടിന്റെ ചിരട്ട തെന്നിപ്പോയിരുന്നു.അന്ന് പൊലീസില്‍ കേസ് നല്‍കിയിരുന്നു. അതിനുശേഷം തന്റെ മകനെ സ്‌കൂളിലെ അധ്യാപകര്‍ നോട്ടമിട്ടിരുന്നുവെന്നുവെന്നും വിദ്യാര്‍ത്ഥിയുടെ മാതാവ് പരാതിപ്പെടുന്നു. കുട്ടിയുടെ ചെവിക്കല്ലിന് മാരകമായ ക്ഷതം ഏറ്റിട്ടുണ്ടെന്നും കേള്‍വിശക്തി തിരിച്ചുകിട്ടാനുള്ള സാധ്യത വളരെ കുറവാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

അധ്യാപികക്കെതിരെ അടിയന്തര അന്വേഷണം നടത്തുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അജയ് പാല്‍ സിംഗ് പറഞ്ഞു.

Latest Stories

ടി20 ലോകകപ്പ് 2024: ഇന്ത്യ സെമി പോലും കാണില്ല; പ്രവചിച്ച് വോണ്‍

പണി കിട്ടാൻ പോകുവാടാ മക്കളെ നിങ്ങൾക്ക്, പ്രമുഖ ടീമിന് അപായ സൂചന നൽകി ഇർഫാൻ പത്താൻ; പറയുന്നത് ഇങ്ങനെ

ചെങ്കൊടി പിടിക്കുന്ന വനിതകള്‍ എല്ലാവര്‍ക്കും കയറിക്കൊട്ടാന്‍ കഴിയുന്ന ചെണ്ടകളല്ല; ആര്യയെ ആക്രമിക്കുന്നത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം; പിന്തുണച്ച് എഎ റഹിം

ഐപിഎല്‍ 2024: സിഎസ്‌കെയുടെ കാര്യം അധോഗതി, സൂപ്പര്‍ താരങ്ങള്‍ ഇന്ത്യ വിട്ടു

ഇതിഹാസം എന്നതൊക്കെ ശരി, പക്ഷെ ഇങ്ങനെ ഉള്ള പരിപാടികൾ കാണിച്ചാൽ ഉള്ള വില പോകും; ധോണിക്കെതിരെ വമ്പൻ വിമർശനം

4,03,568 വീടുകള്‍, അതില്‍ അധികം ജീവിതങ്ങള്‍; 1,00,042 വീടുകളുടെ നിര്‍മ്മാണം അതിവേഗം നടക്കുന്നു; ലൈഫ് അതിവേഗം മുന്നോട്ട്; സര്‍ക്കാരിന് അഭിമാനിക്കാം

എറണാകുളം മാര്‍ക്കറ്റില്‍ അച്ഛന്‍ ഇപ്പോഴും ജോലിക്ക് പോകുന്നുണ്ട്, ആത്മാര്‍ഥതയുള്ള തൊഴിലാളി: വിഷ്ണു ഉണ്ണികൃഷ്ണന്‍

കോവിഷീൽഡ് വിവാദത്തിനിടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി

'മലയാളി'യുടെ അവസ്ഥ എന്താണ്? നിവന്‍-ഡിജോ കോമ്പോ ആദ്യ ദിനം നേടിയത് എത്ര? ഓപ്പണിംഗ് കളക്ഷന്‍ പുറത്ത്

ചെന്നൈ തോൽവിക്ക് കാരണം അത്, ആ കാര്യം ശ്രദ്ധിച്ചിരുന്നെങ്കിൽ മത്സരഫലം മറ്റൊന്ന് ആകുമായിരുന്നു; ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ