സിഗരറ്റും പാന്‍ മസാലയും വിലയിലും പൊള്ളിക്കും; നികുതി വര്‍ധിപ്പിച്ച് പുകവലി ഉപേക്ഷിക്കാന്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍; ഇന്ന് മുതല്‍ വില കൂടും

പുകയില ഉത്പന്നങ്ങള്‍ക്കും പാന്‍ മസാലയ്ക്കും ഇന്നുമുതല്‍ വില കൂടും. നികുതി വര്‍ധിപ്പിച്ച് ഇത്തരം ഉത്പന്നങ്ങളെ കര്‍ശനമായി നിയന്ത്രിക്കാനുള്ള തീരുമാനം നേരത്തെതന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി ഒന്നുമുതല്‍ പുതിയ വില നിലവില്‍ വരുമെന്നായിരുന്നു പ്രഖ്യാപനം. ഈ ഉത്പന്നങ്ങള്‍ക്കുമേല്‍ എക്‌സൈസ് തീരുവയും പാന്‍ മസാലയ്ക്ക് ആരോഗ്യ, ദേശീയ സുരക്ഷാ സെസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചരക്കുസേവന നികുതി, എക്സൈസ് തീരുവ പരിഷ്‌കരണം എന്നിവ വന്നതോടെ വില കുത്തനെ കൂടും. നീളം അനുസരിച്ച് സിഗരറ്റിന് 15 മുതല്‍ 30 ശതമാനം വരെ വില വര്‍ധനയാണ് ഉണ്ടാകുന്നത്. സാധാരണക്കാര്‍ കൂടുതലായി ഉപയോഗിക്കുന്നത് 69 എംഎം, 74എംഎം എന്നീ വലിപ്പത്തിലുള്ള സിഗരറ്റുകളാണ്. ഇവയ്ക്ക് 15 ശതമാനം വില വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. ബ്രാന്‍ഡഡ്, കിങ് സൈസ് സിഗരറ്റുകള്‍ക്ക് ഏറ്റവും ഉയര്‍ന്ന നികുതി സ്ലാബ് ബാധകമാവും.

സിഗരറ്റുകള്‍ കൂടാതെ, മറ്റ് പുകയില ഉത്പന്നങ്ങള്‍ക്കും പാന്‍ മസാലയ്ക്കും വില വര്‍ധനവ് ഉണ്ടായിട്ടുണ്ട്. അസംസ്‌കൃത പുകയിലയ്ക്ക് 60-70 ശതമാനം എക്‌സൈസ് തീരുവയും, ഇ-സിഗരറ്റുകള്‍ക്കും മറ്റ് നിക്കോട്ടിന്‍ ഉത്പന്നങ്ങള്‍ക്കും 100 ശതമാനം നികുതിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാന്‍ മസാല, ഗുട്ക തുടങ്ങിയ ഉത്പന്നങ്ങള്‍ക്കും ആരോഗ്യ, ദേശീയ സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

2017 ജൂലായില്‍ ജിഎസ്ടി ആരംഭിച്ചപ്പോള്‍ മുതല്‍ നിലവിലുള്ള കോമ്പന്‍സേഷന്‍ സെസിനോടൊപ്പം 28 ശതമാനം ജിഎസ്ടി ഈടാക്കുന്ന പഴയ സംവിധാനത്തിന് പകരമായാണ് പുതിയ നികുതികള്‍ വരുന്നത്. പുതിയ നിയമങ്ങള്‍ അനുസരിച്ച്, 1,000 നോണ്‍-സ്റ്റാന്‍ഡേര്‍ഡ് അല്ലെങ്കില്‍ തനതായ ഡിസൈനുകളുള്ള സിഗരറ്റുകള്‍ക്ക് 2,050 രൂപ മുതല്‍ 8,500 രൂപ വരെ എക്‌സൈസ് തീരുവ ഈടാക്കും. സിഗരറ്റിന്റെ നീളത്തെയും ഇനത്തെയും ആശ്രയിച്ച് ചില വിഭാഗങ്ങളില്‍ ഇത് 11,000 രൂപ വരെ ഉയരും. റിപ്പോര്‍ട്ടുകള്‍ പ്രകാരം 65 മി.മീ വരെയുള്ള ചെറിയ നോണ്‍-ഫില്‍ട്ടര്‍ സിഗരറ്റുകള്‍ക്ക് ഒരു സ്റ്റിക്കിന് ഏകദേശം 2.05 രൂപ എക്‌സൈസ് തീരുവയും, ഇതേ നീളമുള്ള ചെറിയ ഫില്‍ട്ടര്‍ സിഗരറ്റുകള്‍ക്ക് 2.10 രൂപയും ഈടാക്കും. ഇടത്തരം നീളമുള്ള സിഗരറ്റുകള്‍ക്ക് ഒരു സ്റ്റിക്കിന് ഏകദേശം 4 രൂപയും, നീളമുള്ളവയ്ക്ക് 5.40 രൂപയും ഈടാക്കും. സിഗരറ്റുകളുടെ മൊത്തത്തിലുള്ള നികുതി ഭാരം 50-55 ശതമാനത്തില്‍ നിന്ന് 60-70 ശതമാനമായി ഉയരാം.

നിലവില്‍ 18 രൂപ വിലയുള്ള സിഗരറ്റുകളുടെ വില ഭാവിയില്‍ 70-72 രൂപയായി ഉയരാമെന്ന് വരെ ഈ നികുതി പരിഷ്‌കരണം വിലയിരുത്തി സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഈ വിലക്കയറ്റം സാമൂഹിക വിപത്തിന് കാരണമാകുമെന്ന ആശങ്കയും വിദഗ്ധര്‍ക്കുണ്ട്. നേരായ രീതിയില്‍ കനത്ത വിലകൊടുത്ത് വാങ്ങുന്നതിന് പകരം ബദല്‍ മാര്‍ഗങ്ങളിലൂടെ ആളുകള്‍ ഇത് വാങ്ങാന്‍ ശ്രമിക്കുന്നത് ഹാനികരമായ ആരോഗ്യപ്രതിസന്ധി സൃഷ്ടിക്കുമെന്നും വിലയിരുത്തപ്പെടുന്നു. ഹാനികരമായ പദാര്‍ഥങ്ങളുടെ നികുതി വര്‍ധിപ്പിച്ച് ആളുകളെ പുകവലി ഉപേക്ഷിക്കാന്‍ പ്രോത്സാഹിപ്പിക്കുക എന്ന സര്‍ക്കാരിന്റെ ലക്ഷ്യം അനധികൃതവും കള്ളക്കടത്ത് നടത്തുന്നതുമായ സിഗരറ്റുകളുടെ വില്‍പ്പനയ്ക്ക് കാരണമായേക്കുമെന്നാണ് വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിക്കുന്നത്. അമിതമായ നികുതികള്‍ നിയമങ്ങള്‍ പാലിക്കുന്നതിന് പകരം ആളുകളെ വില കുറഞ്ഞതും നിയമവിരുദ്ധവുമായ ഉത്പന്നങ്ങളിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി