സിഗരറ്റും പാന്‍ മസാലയും വിലയിലും പൊള്ളിക്കും; നികുതി വര്‍ധിപ്പിച്ച് പുകവലി ഉപേക്ഷിക്കാന്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍; ഇന്ന് മുതല്‍ വില കൂടും

പുകയില ഉത്പന്നങ്ങള്‍ക്കും പാന്‍ മസാലയ്ക്കും ഇന്നുമുതല്‍ വില കൂടും. നികുതി വര്‍ധിപ്പിച്ച് ഇത്തരം ഉത്പന്നങ്ങളെ കര്‍ശനമായി നിയന്ത്രിക്കാനുള്ള തീരുമാനം നേരത്തെതന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി ഒന്നുമുതല്‍ പുതിയ വില നിലവില്‍ വരുമെന്നായിരുന്നു പ്രഖ്യാപനം. ഈ ഉത്പന്നങ്ങള്‍ക്കുമേല്‍ എക്‌സൈസ് തീരുവയും പാന്‍ മസാലയ്ക്ക് ആരോഗ്യ, ദേശീയ സുരക്ഷാ സെസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചരക്കുസേവന നികുതി, എക്സൈസ് തീരുവ പരിഷ്‌കരണം എന്നിവ വന്നതോടെ വില കുത്തനെ കൂടും. നീളം അനുസരിച്ച് സിഗരറ്റിന് 15 മുതല്‍ 30 ശതമാനം വരെ വില വര്‍ധനയാണ് ഉണ്ടാകുന്നത്. സാധാരണക്കാര്‍ കൂടുതലായി ഉപയോഗിക്കുന്നത് 69 എംഎം, 74എംഎം എന്നീ വലിപ്പത്തിലുള്ള സിഗരറ്റുകളാണ്. ഇവയ്ക്ക് 15 ശതമാനം വില വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. ബ്രാന്‍ഡഡ്, കിങ് സൈസ് സിഗരറ്റുകള്‍ക്ക് ഏറ്റവും ഉയര്‍ന്ന നികുതി സ്ലാബ് ബാധകമാവും.

സിഗരറ്റുകള്‍ കൂടാതെ, മറ്റ് പുകയില ഉത്പന്നങ്ങള്‍ക്കും പാന്‍ മസാലയ്ക്കും വില വര്‍ധനവ് ഉണ്ടായിട്ടുണ്ട്. അസംസ്‌കൃത പുകയിലയ്ക്ക് 60-70 ശതമാനം എക്‌സൈസ് തീരുവയും, ഇ-സിഗരറ്റുകള്‍ക്കും മറ്റ് നിക്കോട്ടിന്‍ ഉത്പന്നങ്ങള്‍ക്കും 100 ശതമാനം നികുതിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാന്‍ മസാല, ഗുട്ക തുടങ്ങിയ ഉത്പന്നങ്ങള്‍ക്കും ആരോഗ്യ, ദേശീയ സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

2017 ജൂലായില്‍ ജിഎസ്ടി ആരംഭിച്ചപ്പോള്‍ മുതല്‍ നിലവിലുള്ള കോമ്പന്‍സേഷന്‍ സെസിനോടൊപ്പം 28 ശതമാനം ജിഎസ്ടി ഈടാക്കുന്ന പഴയ സംവിധാനത്തിന് പകരമായാണ് പുതിയ നികുതികള്‍ വരുന്നത്. പുതിയ നിയമങ്ങള്‍ അനുസരിച്ച്, 1,000 നോണ്‍-സ്റ്റാന്‍ഡേര്‍ഡ് അല്ലെങ്കില്‍ തനതായ ഡിസൈനുകളുള്ള സിഗരറ്റുകള്‍ക്ക് 2,050 രൂപ മുതല്‍ 8,500 രൂപ വരെ എക്‌സൈസ് തീരുവ ഈടാക്കും. സിഗരറ്റിന്റെ നീളത്തെയും ഇനത്തെയും ആശ്രയിച്ച് ചില വിഭാഗങ്ങളില്‍ ഇത് 11,000 രൂപ വരെ ഉയരും. റിപ്പോര്‍ട്ടുകള്‍ പ്രകാരം 65 മി.മീ വരെയുള്ള ചെറിയ നോണ്‍-ഫില്‍ട്ടര്‍ സിഗരറ്റുകള്‍ക്ക് ഒരു സ്റ്റിക്കിന് ഏകദേശം 2.05 രൂപ എക്‌സൈസ് തീരുവയും, ഇതേ നീളമുള്ള ചെറിയ ഫില്‍ട്ടര്‍ സിഗരറ്റുകള്‍ക്ക് 2.10 രൂപയും ഈടാക്കും. ഇടത്തരം നീളമുള്ള സിഗരറ്റുകള്‍ക്ക് ഒരു സ്റ്റിക്കിന് ഏകദേശം 4 രൂപയും, നീളമുള്ളവയ്ക്ക് 5.40 രൂപയും ഈടാക്കും. സിഗരറ്റുകളുടെ മൊത്തത്തിലുള്ള നികുതി ഭാരം 50-55 ശതമാനത്തില്‍ നിന്ന് 60-70 ശതമാനമായി ഉയരാം.

നിലവില്‍ 18 രൂപ വിലയുള്ള സിഗരറ്റുകളുടെ വില ഭാവിയില്‍ 70-72 രൂപയായി ഉയരാമെന്ന് വരെ ഈ നികുതി പരിഷ്‌കരണം വിലയിരുത്തി സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഈ വിലക്കയറ്റം സാമൂഹിക വിപത്തിന് കാരണമാകുമെന്ന ആശങ്കയും വിദഗ്ധര്‍ക്കുണ്ട്. നേരായ രീതിയില്‍ കനത്ത വിലകൊടുത്ത് വാങ്ങുന്നതിന് പകരം ബദല്‍ മാര്‍ഗങ്ങളിലൂടെ ആളുകള്‍ ഇത് വാങ്ങാന്‍ ശ്രമിക്കുന്നത് ഹാനികരമായ ആരോഗ്യപ്രതിസന്ധി സൃഷ്ടിക്കുമെന്നും വിലയിരുത്തപ്പെടുന്നു. ഹാനികരമായ പദാര്‍ഥങ്ങളുടെ നികുതി വര്‍ധിപ്പിച്ച് ആളുകളെ പുകവലി ഉപേക്ഷിക്കാന്‍ പ്രോത്സാഹിപ്പിക്കുക എന്ന സര്‍ക്കാരിന്റെ ലക്ഷ്യം അനധികൃതവും കള്ളക്കടത്ത് നടത്തുന്നതുമായ സിഗരറ്റുകളുടെ വില്‍പ്പനയ്ക്ക് കാരണമായേക്കുമെന്നാണ് വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിക്കുന്നത്. അമിതമായ നികുതികള്‍ നിയമങ്ങള്‍ പാലിക്കുന്നതിന് പകരം ആളുകളെ വില കുറഞ്ഞതും നിയമവിരുദ്ധവുമായ ഉത്പന്നങ്ങളിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ