കർണാടകയിൽ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം; സംഭവം മതപരിവർത്തന വിരുദ്ധ ബിൽ നിയമസഭ ചർച്ച ചെയ്യുന്നതിന് മണിക്കൂറുകൾ മുമ്പ്

കർണാടകയിലെ ചിക്കബല്ലാപ്പൂർ ജില്ലയിലെ ഒരു പള്ളി വ്യാഴാഴ്ച അക്രമികൾ നശിപ്പിച്ചു. മതപരിവർത്തന വിരുദ്ധ ബിൽ എന്നറിയപ്പെടുന്ന കർണാടക റൈറ്റ് ടു ഫ്രീഡം ഓഫ് റിലീജിയൻ ബിൽ, 2021, സംസ്ഥാന നിയമസഭ ചർച്ചയ്ക്ക് എടുക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് സംഭവം.

പട്ടികജാതി, പട്ടികവർഗ സമുദായങ്ങൾ, പ്രായപൂർത്തിയാകാത്തവർ, സ്ത്രീകൾ എന്നിവരെ മറ്റൊരു മതത്തിലേക്ക് നിർബന്ധിത മതപരിവർത്തനം നടത്തിയാൽ പരമാവധി 10 വർഷത്തെ തടവുശിക്ഷ ഉൾപ്പെടെ നിരവധി വിവാദ വ്യവസ്ഥകൾ ബില്ലിൽ ഉണ്ട്.

ബുധനാഴ്ച, ബില്ലിനെതിരെ കുറഞ്ഞത് 40 സാമൂഹിക- രാഷ്ട്രീയ സംഘടനകളിൽ നിന്നുള്ള നൂറുകണക്കിന് ആളുകൾ ബെംഗളൂരുവിൽ പ്രതിഷേധ മാർച്ച് നടത്തി. ലെജിസ്ലേറ്റീവ് കൗൺസിലിൽ സംയുക്ത പ്രതിപക്ഷം ബിൽ പരാജയപ്പെടുത്താനുള്ള സാദ്ധ്യത ഉണ്ടായിരുന്നിട്ടും 2023ൽ നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ സ്വാധീനം സൃഷ്ടിക്കുന്നതിനുള്ള ഒരു ഉപകരണമായി ഇതിനെ കാണുന്ന ബി.ജെ.പി ബില്ലുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.

അതിനിടെ, ബെലഗാവിയിലെ പ്രശസ്ത കന്നഡ പോരാളിയും സ്വാതന്ത്ര്യ സമര സേനാനിയുമായ സങ്കൊല്ലി രായണ്ണയുടെ പ്രതിമ അടുത്തിടെ നശിപ്പിച്ചതിനെതിരെ കന്നഡ അനുകൂല സംഘടനകൾ ഡിസംബർ 31 ന് കർണാടകയിൽ സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Latest Stories

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു