'കൃഷ്ണാ! രക്ഷിക്കണം' - പ്രചാരണം തുടങ്ങി ഛന്നി; ജെറ്റിൽ പറക്കുന്നവർക്ക് തോൽവിയെന്ന് ആപ്പ്

പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നി ഇന്ന് ബദൗറിലെ സ്ഥാനാർത്ഥിയായി ഔദ്യോഗികമായി പ്രചരണം ആരംഭിച്ചു.”ഞാൻ മാൾവ മേഖലയിൽ വന്ന സുദാമയെപ്പോലെയാണ്. ഇവിടെയുള്ള ആളുകൾ എന്നെ പരിപാലിക്കുന്ന കൃഷ്ണനെപ്പോലെയാണ്,” വോട്ടർമാരുടെ പിന്തുണ തേടി അദ്ദേഹം പറഞ്ഞു.

അതേസമയം, സ്വകാര്യജെറ്റിൽ പറക്കുന്ന ചന്നിയെ തഴഞ്ഞ് സാധാരക്കാരനായ തന്നെ വോട്ടർമാർ ഈ സംവരണ മണ്ഡലത്തിൽ ജയിപ്പിക്കുമെന്ന് ആം ആദ്മി സ്ഥാനാർഥി ലാഭ് സിംഗ്‌ പറഞ്ഞു.മുഖ്യമന്ത്രിയായതിന് പിന്നാലെ ഛന്നി ജെറ്റിൽ പാർട്ടി നേതാക്കളെ കാണാൻ പോയത് വലിയ വിമർശനം ഉയർത്തിയിരുന്നു .

ഫെബ്രുവരി 20-ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അഭിപ്രായ സർവേകൾ പ്രകാരം മുൻനിരയിലുള്ള ആം ആദ്മി പാർട്ടിക്ക് പിന്തുണ നൽകുന്ന ഒരു കോട്ടയാണ് മാൾവ. ഇവിടെ ആകെ 69 നിയമസഭാ സീറ്റുകളാണുള്ളത്. അതിലൊന്നാണ് മുഖ്യമന്ത്രിക്ക് കോൺഗ്രസ് അനുവദിച്ചത്.

മൂന്ന് തവണ വിജയിച്ച തന്റെ പരമ്പരാഗത മണ്ഡലമായ ചാംകൗർ സാഹിബിൽ നിന്നും അദ്ദേഹം മത്സരിക്കുന്നുണ്ട്. ചന്നി രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നു എന്നത് പാർട്ടിക്കുള്ളിൽ നവജ്യോത് സിംഗ് സിദ്ദുവിനെ മറികടന്ന് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർന്നുവന്നതിന്റെ സൂചനയായാണ് കാണുന്നത്.

Latest Stories

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി