ചന്ദ്രശേഖർ ആസാദിന് ഹൃദയാഘാതം ഉണ്ടായേക്കാം, പൊലീസ് വൈദ്യസഹായം നിരസിക്കുന്നു; ഉടന്‍ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍ 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ജുമാ മസ്ജിദില്‍ നടത്തിയ പ്രതിഷേധത്തെ തുടർന്ന് റിമാൻഡിലായ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് അടിയന്തര ചികിത്സ നൽകിയില്ലെങ്കിൽ ഹൃദയാഘാതം ഉണ്ടായേക്കാമെന്ന് അദ്ദേഹത്തിന്റെ ഡോക്ടർ ഹർജിത് സിംഗ് ഭാട്ടി.  ആസാദിന് ഉടന്‍ ചികിത്സ ലഭ്യമാക്കണമെന്നും അദ്ദേഹത്തെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിക്കാന്‍ നടപടിയുണ്ടാകണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അതിന് അനുമതി നല്‍കണമെന്നും  ഡോക്ടര്‍ ട്വീറ്റില്‍ ആവശ്യപ്പെട്ടു.

ആസാദ് കഴിഞ്ഞ ഒരു വർഷമായി ചികിത്സയിലാണെന്നും ആഴ്ചയിൽ രണ്ടു ദിവസം ഫ്‌ളബട്ടമി ചെയ്യാറുണ്ടെന്നും ഡോ. ഹർജിത് സിംഗ് പറയുന്നു. (രോഗനിർണ്ണയത്തിനും വിശകലനത്തിനുമായി ഞരമ്പിൽ നിന്ന് രക്തസാമ്പിൾ എടുക്കുന്നതിനെയാണ് ഫ്‌ളബട്ടമി എന്നുപറയുന്നത്. രക്ത വൈകല്യങ്ങളുള്ള രോഗികളുടെ ചികിത്സയുടെ ഭാഗമായാണ് ഇത് ചെയ്യുന്നത്. ചുവന്ന രക്താണുക്കൾ വർദ്ധിക്കുന്ന രോഗമുള്ളവരിലും ഫ്‌ളബട്ടമി ചെയ്തു വരാറുണ്ട്.)

“ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ നിന്ന് കഴിഞ്ഞ ഒരു വർഷമായി ആസാദിന് ആഴ്ചയിൽ രണ്ട് തവണ ഫ്‌ളബട്ടമി ചെയ്യുന്നുണ്ട്. ഇത് ചെയ്തില്ലെങ്കിൽ അദ്ദേഹത്തിന്റെ രക്തം കട്ടിയാകുകയും ഹൃദയാഘാതമുണ്ടാകുകുയം ചെയ്യും. ചന്ദശേഖർ ആസാദിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് നിരവധി തവണ തിഹാർ ജയിലിലെ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞെങ്കിലും അവർ വൈദ്യസഹായം നൽകാൻ തയ്യാറാകുന്നില്ല.”-ഡോ. ഹർജിത് സിംഗ് പറഞ്ഞു.

വൈദ്യസഹായം നിരസിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും എയിംസിൽ ആസാദിന് ചികിത്സാ സൗകര്യമൊരുക്കാൻ അമിത് ഷായും ഡൽഹി പൊലീസും തയ്യാറാകണമെന്നും ഡോക്ടർ ആവശ്യപ്പെട്ടു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ അറസ്റ്റിലായ ചന്ദ്രശേഖർ ആസാദിനെ കോടതി 14 ദിവസത്തേക്ക് ജുഡിഷ്യൽ കസറ്റഡിയിൽ വിടുകയായിരുന്നു. ഡിസംബർ 21-ന് അദ്ദേഹം സമർപ്പിച്ച ജാമ്യഹർജി തള്ളിയതിനെ തുടർന്നാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

“രാവൺ” എന്ന പേരിൽ ജനകീയനായ നേതാവാണ് ചന്ദ്രശേഖർ ആസാദ്. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ചുട്ട്മാൽപൂർ ഗ്രാമത്തിൽ നിന്നും പോരാട്ടവീര്യം കൊണ്ടാണ് ആസാദ് രാജ്യത്തിന്റെ ശ്രദ്ധ നേടുന്നത്. ദളിത് വിഭാഗങ്ങളുടെ പുരോഗമനം ലക്ഷ്യമിട്ട് 2015-ലാണ് ആസാദ് ഭീം ആർമി രൂപീകരിക്കുന്നത്. ഡോ.ബി.ആർ.അംബേദ്കറുടെയും ബി.എസ്.പി സ്ഥാപകൻ കാൻഷി റാമിന്റെയും ആശയങ്ങളും പ്രവർത്തനങ്ങളുമായിരുന്നു പ്രചോദനം. 2017-ൽ സഹരൻപൂരിൽ ദളിതരും ഠാക്കൂർമാരും തമ്മിൽ ഏറ്റുമുട്ടിയതോടെയാണ് ഭീം ആർമി ദേശീയശ്രദ്ധയിലേക്ക് എത്തുന്നത്. സംഘർഷത്തെ തുടർന്ന് ദേശീയസുരക്ഷാ നിയമപ്രകാരം ആസാദിനെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. 16 മാസങ്ങൾ ആസാദ് ജയിലിൽ കിടന്നിരുന്നു.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ