ഉന്നാവോ ബലാത്സംഗ കേസിലെ ഇരയുടെ വാഹനത്തില്‍ ട്രക്കിടിച്ച സംഭവം സി.ബി.ഐ അന്വേഷിക്കും

ഉന്നാവോ ബലാത്സംഗ കേസിലെ പെണ്‍കുട്ടിയുടെ വാഹനത്തില്‍ ട്രക്കിടിച്ച സംഭവം സി.ബി.ഐ അന്വേഷിക്കും. സി.ബി.ഐ അന്വേഷണത്തിന് ശിപാര്‍ശ നല്‍കിയതായി ലക്നൗ എ.ഡി.ജി.പി അറിയിച്ചു. കുല്‍ദീപ് സെന്‍ഗര്‍ ആസൂത്രണ ചെയ്ത അപകടമാണ് ഇതെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നു. പെണ്‍കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രണ്ട് അമ്മായിമാര്‍ മരിച്ചു. പെണ്‍കുട്ടിയുടെ അഡ്വക്കേറ്റിനും പരിക്കേറ്റിട്ടുണ്ട്. ട്രക്ക് പൊലീസ് പിടിച്ചെടുത്തു.

കഴിഞ്ഞ വര്‍ഷം ബി.ജെ.പി, എം..എല്‍എയ്ക്കെതിരെ 16-കാരിയായ ഉന്നാവോ പെണ്‍കുട്ടി നല്‍കിയ ബലാത്സംഗ പരാതിയും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ എം.എല്‍.എയെ സംരക്ഷിക്കുന്നതായുള്ള ആരോപണവും വലിയ പ്രതിഷേധം ബി.ജെ.പിക്കെതിരെ ഉയര്‍ത്തിയിരുന്നു.

ബാംഗര്‍മാവു എം.എല്‍.എയായ കുല്‍ദീപ് സെന്‍ഗറിനേയും സഹോദരനേയും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസ് അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ ബലാത്സംഗവും ക്രിമിനല്‍ ഗൂഢാലോചനയും സെന്‍ഗറിന് മേല്‍ ചുമത്തിയിരുന്നു. കുല്‍ദീപ് സെന്‍ഗര്‍ ഒരു വര്‍ഷമായി ജയിലിലാണ്. സഹോദരന്‍ അതുല്‍ സെന്‍ഗറിനും (ജയ്ദീപ് സിംഗ്) മറ്റ് രണ്ട് പേര്‍ക്കുമെതിരെ കൊലക്കുറ്റവും ചുമത്തിയിരുന്നു. ജോലി വാഗ്ദാനം ചെയ്താണ് ശശി സിംഗ് എന്നയാള്‍ പെണ്‍കുട്ടിയെ എം.എല്‍.എയ്ക്കടുത്ത് കൊണ്ടു പോയത്. ശശി സിംഗും കേസില്‍ പ്രതിയാണ്.  പെണ്‍കുട്ടിയെ 2017 ജൂണില്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായാണ് കേസ്.

നേരത്തെയും പെണ്‍കുട്ടിയ്ക്കും കുടുംബത്തിനും നേരെ ആക്രമണമുണ്ടായിട്ടുണ്ട്. പെണ്‍കുട്ടിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചിരുന്നു. ബി.ജെ.പി എം..എല്‍എ കുല്‍ദീപ് സെന്‍ഗറിന്റെ സഹോദരന്‍ പെണ്‍കുട്ടിയുടെ അച്ഛനെ മര്‍ദ്ദിച്ചതായും പരാതിയുണ്ട്. കസ്റ്റഡി പീഡനങ്ങളേയും മര്‍ദ്ദനങ്ങളേയും തുടര്‍ന്ന് ഇദ്ദേഹം മരിക്കുകയായിരുന്നു. ഏപ്രില്‍ എട്ടിന് മുഖ്യമന്ത്രി യോഗിയുടെ വീടിന് മുമ്പില്‍ പ്രതിഷേധവുമായെത്തിയ പെണ്‍കുട്ടിയും അമ്മയും തീ കൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഉന്നാവോ പൊലീസ് മൂന്ന് കേസുകളാണ് എടുത്തിരുന്നത്.

പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. റായ്ബറേലി ജില്ല ജയിലിലുള്ള അമ്മാവനെ കാണാന്‍ പോകുമ്പോളാണ് കാറില്‍ ട്രക്കിടിച്ചത്. നമ്പര്‍ പ്ലെയ്റ്റില്‍ കറുത്ത പെയിന്റടിച്ച് നമ്പര്‍ മറച്ച നിലയിലായിരുന്നു. ട്രക്ക് ഡ്രൈവറേയും ഉടമയേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ട്രക്കും നമ്പര്‍ പ്ലേറ്റുകളും ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു. സാധാരണ ഇവര്‍ക്ക് പുറത്തു പോകുമ്പോള്‍ പൊലീസ് സുരക്ഷയുണ്ടാകാറുണ്ട് എന്നും ഇന്ന് അവര്‍ അത് വേണ്ടെന്ന് പറഞ്ഞതാണ് പ്രശ്നമായത് എന്നും പൊലീസ് പറയുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക