ബന്ദില്‍ കര്‍ണാടകയ്ക്ക് നഷ്ടം 1000 കോടി; കാവേരിയില്‍ വീണ്ടും തിരിച്ചടി; 3000 ഘനഅടി വെള്ളം തമിഴ്നാടിന് നല്‍കാന്‍ നിര്‍ദേശം; സ്റ്റാലിനെ കത്തിച്ച് കന്നഡികര്‍

കാവേരി നദീജല തര്‍ക്കത്തില്‍ ബന്ദും ഹര്‍ത്താലും നടത്തിയിട്ട് ഫലമില്ല. കര്‍ണാടകയ്ക്കു വീണ്ടും തിരിച്ചടി. അടുത്തമാസം 15 വരെ കാവേരിയില്‍നിന്ന് 3000 ഘനഅടി വെള്ളം കൂടി തമിഴ്നാടിനു നല്‍കാന്‍ കാവേരി വാട്ടര്‍ മാനേജ്മെന്റ് അതോറിട്ടി(സി.ഡബ്ല്യു.എം.എ) ഉത്തരവിട്ടു.

നാല് റിസര്‍വോയറുകളിലും നിലവില്‍ സ്വന്തം ആവശ്യത്തിനുപോലും വെള്ളമില്ലെന്നു കര്‍ണാടക വാദിച്ചെങ്കിലും അതോറിറ്റി ഇത് തള്ളുകയായിരുന്നു. 12,500 ഘന അടി വെള്ളമാണ് ദിവസവും തമിഴ്നാട് ആവശ്യപ്പെട്ടത്.

കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതിക്കനുസരിച്ച് വെള്ളം അനുവദിക്കണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതു തള്ളിയാണ് കാവേരിയില്‍നിന്ന് 3000 ഘടഅടി വെള്ളം നല്‍കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

കാവേരി നദീജല തര്‍ക്കത്തെത്തുടര്‍ന്ന് ഇന്നലെ നടന്ന ബന്ദില്‍ കര്‍ണാടകയുടെ വ്യാപാര മേഖലയില്‍ 1000 കോടിയില്‍ അധികം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. കട കമ്പോളങ്ങള്‍ അടഞ്ഞു കിടന്നതും വാഹനങ്ങള്‍ സര്‍വീസ് നടത്താത്തലും സര്‍ക്കാര്‍ ഓഫീസുകള്‍ പോലും തുറക്കാത്തതും നഷ്ടം ഇരട്ടിയാക്കിയിട്ടുണ്ട്. ഐടി ഹബ്ബായ ബെംഗളൂരുവിനെ പൂര്‍ണമായും ബന്ദ് ബാധിച്ചു. ഇതാണ് ശതകോടികളുടെ നഷ്ടത്തിലേക്ക് കര്‍ണാടകയെ നയിച്ചത്്. ബന്ദിലും ഹര്‍ത്താലിലും

ജനജീവിതം സ്തംഭിച്ചു. തെക്കന്‍ ജില്ലകളിലാണ് ബന്ദ് കാര്യമായി ബാധിച്ചത്. ബന്ദിനെത്തുടര്‍ന്ന് മാണ്ഡ്യ, ബെംഗളൂരു ജില്ലകളിലെ സ്‌കൂളുകളും കോളജുകളും ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു. ബംഗലൂരു വിമാനത്താവളത്തില്‍ നിന്നുള്ള 44 വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു.

ബംഗലൂരുവിലെ വിമാനത്താവളത്തില്‍ നിന്ന് ടേക് ഓഫ് ചെയ്യേണ്ട 22 വിമാനങ്ങളും ലാന്‍ഡ് ചെയ്യേണ്ട 22 വിമാനങ്ങളുമാണ് റദ്ദാക്കിയത്. സാങ്കേതിക കാരണങ്ങളാലാണ് വിമാനങ്ങള്‍ റദ്ദാക്കിയതെന്നാണ് എയര്‍പോട്ട് അധികൃതര്‍ പറയുന്നത്. യാത്രക്കാരെ നേരത്തെ അറിയിച്ചിരുന്നു.
ചിക്കമംഗലൂരുവില്‍ പ്രതിഷേധക്കാര്‍ പെട്രോള്‍ പമ്പുകളില്‍ എത്തി പ്രതിഷേധിക്കുകയും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ കോലം കത്തിക്കുകയും ചെയ്തു. മാണ്ഡ്യയില്‍ റോഡില്‍ കിടന്നും റെയില്‍വേ ട്രാക്ക് ഉപരോധിച്ചും പ്രതിഷേധിച്ചിരുന്നു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം