ബന്ദില്‍ കര്‍ണാടകയ്ക്ക് നഷ്ടം 1000 കോടി; കാവേരിയില്‍ വീണ്ടും തിരിച്ചടി; 3000 ഘനഅടി വെള്ളം തമിഴ്നാടിന് നല്‍കാന്‍ നിര്‍ദേശം; സ്റ്റാലിനെ കത്തിച്ച് കന്നഡികര്‍

കാവേരി നദീജല തര്‍ക്കത്തില്‍ ബന്ദും ഹര്‍ത്താലും നടത്തിയിട്ട് ഫലമില്ല. കര്‍ണാടകയ്ക്കു വീണ്ടും തിരിച്ചടി. അടുത്തമാസം 15 വരെ കാവേരിയില്‍നിന്ന് 3000 ഘനഅടി വെള്ളം കൂടി തമിഴ്നാടിനു നല്‍കാന്‍ കാവേരി വാട്ടര്‍ മാനേജ്മെന്റ് അതോറിട്ടി(സി.ഡബ്ല്യു.എം.എ) ഉത്തരവിട്ടു.

നാല് റിസര്‍വോയറുകളിലും നിലവില്‍ സ്വന്തം ആവശ്യത്തിനുപോലും വെള്ളമില്ലെന്നു കര്‍ണാടക വാദിച്ചെങ്കിലും അതോറിറ്റി ഇത് തള്ളുകയായിരുന്നു. 12,500 ഘന അടി വെള്ളമാണ് ദിവസവും തമിഴ്നാട് ആവശ്യപ്പെട്ടത്.

കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതിക്കനുസരിച്ച് വെള്ളം അനുവദിക്കണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതു തള്ളിയാണ് കാവേരിയില്‍നിന്ന് 3000 ഘടഅടി വെള്ളം നല്‍കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

കാവേരി നദീജല തര്‍ക്കത്തെത്തുടര്‍ന്ന് ഇന്നലെ നടന്ന ബന്ദില്‍ കര്‍ണാടകയുടെ വ്യാപാര മേഖലയില്‍ 1000 കോടിയില്‍ അധികം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. കട കമ്പോളങ്ങള്‍ അടഞ്ഞു കിടന്നതും വാഹനങ്ങള്‍ സര്‍വീസ് നടത്താത്തലും സര്‍ക്കാര്‍ ഓഫീസുകള്‍ പോലും തുറക്കാത്തതും നഷ്ടം ഇരട്ടിയാക്കിയിട്ടുണ്ട്. ഐടി ഹബ്ബായ ബെംഗളൂരുവിനെ പൂര്‍ണമായും ബന്ദ് ബാധിച്ചു. ഇതാണ് ശതകോടികളുടെ നഷ്ടത്തിലേക്ക് കര്‍ണാടകയെ നയിച്ചത്്. ബന്ദിലും ഹര്‍ത്താലിലും

ജനജീവിതം സ്തംഭിച്ചു. തെക്കന്‍ ജില്ലകളിലാണ് ബന്ദ് കാര്യമായി ബാധിച്ചത്. ബന്ദിനെത്തുടര്‍ന്ന് മാണ്ഡ്യ, ബെംഗളൂരു ജില്ലകളിലെ സ്‌കൂളുകളും കോളജുകളും ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു. ബംഗലൂരു വിമാനത്താവളത്തില്‍ നിന്നുള്ള 44 വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു.

ബംഗലൂരുവിലെ വിമാനത്താവളത്തില്‍ നിന്ന് ടേക് ഓഫ് ചെയ്യേണ്ട 22 വിമാനങ്ങളും ലാന്‍ഡ് ചെയ്യേണ്ട 22 വിമാനങ്ങളുമാണ് റദ്ദാക്കിയത്. സാങ്കേതിക കാരണങ്ങളാലാണ് വിമാനങ്ങള്‍ റദ്ദാക്കിയതെന്നാണ് എയര്‍പോട്ട് അധികൃതര്‍ പറയുന്നത്. യാത്രക്കാരെ നേരത്തെ അറിയിച്ചിരുന്നു.
ചിക്കമംഗലൂരുവില്‍ പ്രതിഷേധക്കാര്‍ പെട്രോള്‍ പമ്പുകളില്‍ എത്തി പ്രതിഷേധിക്കുകയും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ കോലം കത്തിക്കുകയും ചെയ്തു. മാണ്ഡ്യയില്‍ റോഡില്‍ കിടന്നും റെയില്‍വേ ട്രാക്ക് ഉപരോധിച്ചും പ്രതിഷേധിച്ചിരുന്നു.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്