രാജ്യതലസ്ഥാനത്ത് വെടിവെച്ച് കൊന്ന് ലക്ഷങ്ങളുടെ കവര്‍ച്ച; ഐ.സി.ഐ.സി.ഐ ബാങ്കിന്റെ വാന്‍ തട്ടിയെടുത്തു

രാജ്യതലസ്ഥാനത്ത് വെടിവെച്ച് കൊന്ന് ലക്ഷങ്ങളുടെ കവര്‍ച്ച. ഐസിഐസിഐ ബാങ്കിന്റെ എടിഎമ്മിലേക്ക് പണവുമായി പോയ വാഹനം തടഞ്ഞു നിര്‍ത്തിയാണ് കവര്‍ച്ചാ സംഘം വെടിയുതിര്‍ത്തത്. എടിഎമ്മുകളി നിറയ്ക്കാനുണ്ടായിരുന്ന പണമാണ് വാനിലുണ്ടായിരുന്നത്.

വസീറാബാദ് ഏരിയയിലെ ഫ്ളൈ ഓവറിന് സമീപമുള്ള ഐസിഐസിഐ എടിഎമ്മിന് സമീപത്തുവെച്ച് അക്രമികള്‍ വാന്‍ തടഞ്ഞു നിര്‍ത്തി വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനിടെയാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥന് വെടിയേല്‍ക്കുന്നത്. വാനിലുണ്ടായിരുന്ന എട്ടരലക്ഷം രൂപ കവര്‍ച്ചക്കാര്‍ കൊള്ളയടിച്ചു. സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ തല്‍ക്ഷണം മരിച്ചു. ഇന്നു വൈകിട്ട് അഞ്ചിനായിരുന്നു സംഭവം.

”ഇന്ന് വൈകുന്നേരം അഞ്ചിന്, ജഗത്പുരി മേല്‍പ്പാലത്തിന് സമീപമുള്ള ഐസിഐസിഐ എടിഎമ്മില്‍ പണം നിക്ഷേപിക്കുന്നതിനായി ഒരു ക്യാഷ് വാന്‍ എത്തി. ഒരാള്‍ പിന്നില്‍ നിന്ന് വന്ന് കാഷ് വാനിന് ഒപ്പമെത്തിയ സെക്യൂരിറ്റിക്ക് നേരെ വെടിയുതിര്‍ക്കുകയും പണം എടുത്ത് രക്ഷപ്പെടുകയും ചെയ്തു. ഗാര്‍ഡിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ലെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി.

പ്രാഥമിക റിപ്പോര്‍ട്ട് അനുസരിച്ച് എട്ടു ലക്ഷം രൂപ കൊള്ളയടിച്ചതായി വ്യക്തമായി. പണത്തിന്റെ ലോഗ്ബുക്ക് കൈവശമുള്ളത് വാനിലുണ്ടായിരുന്ന മറ്റൊരു ജീവനക്കാരനാണ്. ഇദേഹം ഇപ്പോള്‍ ആശുപത്രിയിലാണ്. തുടര്‍ന്ന് അദേഹത്തിന്റെ കൈയിരെ രേഖകള്‍ കൂടി പരിശോധിച്ചാലേ നഷ്ടപ്പെട്ടത് എത്രതുകയാണെന്ന് കൃത്യമായി കണക്കാക്കാനാവൂവെന്ന് പൊലീസ് വ്യക്തമാക്കി. അക്രമികള്‍ക്കായി ഡല്‍ഹി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക