സിദ്ധരാമ്മയ്യയെയും ഡികെയും വെട്ടി മുഖ്യമന്ത്രിയാകാന്‍ വിമതനീക്കം; ദളിത് നേതാക്കള്‍ക്കുള്ള അത്താഴ വിരുന്നില്‍ 'കൈയിട്ട്' ഹൈക്കമാന്‍ഡ്; കര്‍ണാടകയില്‍ കൂടിച്ചേരലുകള്‍ വിലക്കി താക്കീത്

കര്‍ണാടകത്തിലെ കോണ്‍ഗ്രസില്‍ അത്താഴവിരുന്നിലൂടെ വിമതനീക്കം നടത്താന്‍ ശ്രമം. കടുത്ത നടപടികളുമായി ഹൈക്കമാന്‍ഡ്. ആഭ്യന്തര മന്ത്രി ജി. പരമേശ്വരയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം നേതാക്കള്‍ ദളിത് വിഭാഗത്തില്‍നിന്നുള്ള മന്ത്രിമാര്‍ക്കും എം.എല്‍.എ.മാര്‍ക്കും വിരുന്ന് ഒരുക്കാന്‍ തീരുമാനിച്ചതാണ് വിവാദമായത്.

മുഖ്യമന്ത്രിസ്ഥാനത്തെത്താന്‍ പരമേശ്വര പലതവണ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതിനുവേണ്ട പിന്തുണയുറപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് അത്താഴ വിരുന്നെന്ന് സിദ്ധരാമയ്യ പക്ഷം ആരോപിച്ചിരുന്നു. വിഭാഗീയത രൂക്ഷമാകുമെന്നുകണ്ടാണ് ഹൈക്കമാന്‍ഡ് ഇത് വിലക്കിയത്. ഇന്നലെ വൈകീട്ട് വിരുന്ന് നടത്താനായിരുന്നു തീരുമാനം. പരമേശ്വരയുടെ നേതൃത്വത്തില്‍ ചിത്രദുര്‍ഗയില്‍ കോണ്‍ഗ്രസിന്റെ പേരില്‍ ദളിത് വിഭാഗത്തിന്റെ വലിയ സമ്മേളനം വിളിക്കാന്‍ നേരത്തേ നിശ്ചയിച്ചിരുന്നു.

കഴിഞ്ഞ ദിവസം മന്ത്രി സതീഷ് ജാര്‍ക്കിഹോളി ബെംഗളൂരുവിലെ വീട്ടില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഒരു വിഭാഗം മന്ത്രിമാര്‍ക്കും അത്താഴവിരുന്ന് നല്‍കിയിരുന്നു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ അഭാവത്തിലായിരുന്നു വിരുന്ന്. ശിവകുമാര്‍ ഈ സമയം തുര്‍ക്കി സന്ദര്‍ശനത്തിലായിരുന്നു. ശിവകുമാര്‍ കെ.പി.സി.സി. അധ്യക്ഷസ്ഥാനം ഒഴിയണമെന്ന് പാര്‍ട്ടിയില്‍ ഒരു വിഭാഗം ആവശ്യമുയര്‍ത്തുന്ന പശ്ചാത്തലത്തിലായിരുന്നു വിരുന്ന്. ഇതിനെതിരേ ശിവകുമാര്‍ ഹൈക്കമാന്‍ഡിനോട് പരാതിപ്പെട്ടു. ഇത്തരം കൂടിച്ചേരലുകള്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക