സിദ്ധരാമ്മയ്യയെയും ഡികെയും വെട്ടി മുഖ്യമന്ത്രിയാകാന്‍ വിമതനീക്കം; ദളിത് നേതാക്കള്‍ക്കുള്ള അത്താഴ വിരുന്നില്‍ 'കൈയിട്ട്' ഹൈക്കമാന്‍ഡ്; കര്‍ണാടകയില്‍ കൂടിച്ചേരലുകള്‍ വിലക്കി താക്കീത്

കര്‍ണാടകത്തിലെ കോണ്‍ഗ്രസില്‍ അത്താഴവിരുന്നിലൂടെ വിമതനീക്കം നടത്താന്‍ ശ്രമം. കടുത്ത നടപടികളുമായി ഹൈക്കമാന്‍ഡ്. ആഭ്യന്തര മന്ത്രി ജി. പരമേശ്വരയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം നേതാക്കള്‍ ദളിത് വിഭാഗത്തില്‍നിന്നുള്ള മന്ത്രിമാര്‍ക്കും എം.എല്‍.എ.മാര്‍ക്കും വിരുന്ന് ഒരുക്കാന്‍ തീരുമാനിച്ചതാണ് വിവാദമായത്.

മുഖ്യമന്ത്രിസ്ഥാനത്തെത്താന്‍ പരമേശ്വര പലതവണ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതിനുവേണ്ട പിന്തുണയുറപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് അത്താഴ വിരുന്നെന്ന് സിദ്ധരാമയ്യ പക്ഷം ആരോപിച്ചിരുന്നു. വിഭാഗീയത രൂക്ഷമാകുമെന്നുകണ്ടാണ് ഹൈക്കമാന്‍ഡ് ഇത് വിലക്കിയത്. ഇന്നലെ വൈകീട്ട് വിരുന്ന് നടത്താനായിരുന്നു തീരുമാനം. പരമേശ്വരയുടെ നേതൃത്വത്തില്‍ ചിത്രദുര്‍ഗയില്‍ കോണ്‍ഗ്രസിന്റെ പേരില്‍ ദളിത് വിഭാഗത്തിന്റെ വലിയ സമ്മേളനം വിളിക്കാന്‍ നേരത്തേ നിശ്ചയിച്ചിരുന്നു.

കഴിഞ്ഞ ദിവസം മന്ത്രി സതീഷ് ജാര്‍ക്കിഹോളി ബെംഗളൂരുവിലെ വീട്ടില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഒരു വിഭാഗം മന്ത്രിമാര്‍ക്കും അത്താഴവിരുന്ന് നല്‍കിയിരുന്നു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ അഭാവത്തിലായിരുന്നു വിരുന്ന്. ശിവകുമാര്‍ ഈ സമയം തുര്‍ക്കി സന്ദര്‍ശനത്തിലായിരുന്നു. ശിവകുമാര്‍ കെ.പി.സി.സി. അധ്യക്ഷസ്ഥാനം ഒഴിയണമെന്ന് പാര്‍ട്ടിയില്‍ ഒരു വിഭാഗം ആവശ്യമുയര്‍ത്തുന്ന പശ്ചാത്തലത്തിലായിരുന്നു വിരുന്ന്. ഇതിനെതിരേ ശിവകുമാര്‍ ഹൈക്കമാന്‍ഡിനോട് പരാതിപ്പെട്ടു. ഇത്തരം കൂടിച്ചേരലുകള്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു