ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വ്യവസായിയെ മരിച്ച നിലയില്‍ കണ്ടെത്തി

ദില്ലിയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വ്യവസായിയെ മരിച്ച നിലയില്‍ കണ്ടെത്തി.35കാരനായ മുന്നി ജെയ്റ്റ്‌ലിയെയാണ് ചാണക്യപുരിയിലെ താജ്പാലസ് ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ത്യയില്‍ ജനിച്ച അമേരിക്കന്‍ പൗരത്വമുള്ള മുന്നിയെ ശനിയാഴ്ച രാവിലെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

പിതാവ് മുന്നിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമമിക്കുമ്പോള്‍ പ്രതികരിച്ചിരുന്നില്ല. ഇതെ തുടര്‍ന്ന് ഹോട്ടല്‍ റിസപ്ഷനുമായി ബന്ധപ്പെട്ടു. മുന്നി ഫോണ്‍ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും മകന്റെ നില പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. ഫോണിലൂടെ ബന്ധപ്പെടാന്‍ ഹോട്ടല്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും മുന്നി ഫോണ്‍ എടുത്തില്ല.

തുടര്‍ന്ന് ഹോട്ടല്‍ മാനേജര്‍ ആറാം നിലയിലെ മുന്നിയുടെ മുറിയ്ക്ക് മുന്നിലെത്തി തട്ടിവിളിച്ചു. വാതില്‍ തുറക്കാതായപ്പോള്‍ ഡൂപ്ലികേറ്റ് ചാവി ഉപയോഗിച്ച് തുറന്നു. അബോധാവസ്ഥയില്‍ കിടക്കുന്ന മുന്നിയെ ആണ് അവര്‍ക്ക് കാണാന്‍ സാധിച്ചത്. മുന്നിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പ്രാഥമികാന്വേഷണത്തില്‍ കൊലപാതക സാധ്യത പൊലീസ് തള്ളി. ഹോട്ടല്‍ ജീവനക്കാര്‍ ഉള്‍പ്പെടെ പുറത്തുനിന്ന് ആരും വെള്ളിയാഴ്ച വൈകീട്ട് മുതല്‍ ശനിയാഴ്ച രാവിലെ വരെ മുറിയില്‍ കയറിയിട്ടില്ലെന്ന് സിസിടിവി പരിശോധിച്ച ശേഷം പൊലീസ് പറഞ്ഞു. ബന്ധുക്കളും കൊലപാതകം സംശയിക്കുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി.

മരണത്തിന് കാരണമായത് മുന്നി കഴിച്ച എന്തെങ്കിലും മരുന്നാണോ എന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ പറയാന്‍ സാധിക്കൂ എന്നും പൊലീസ് വ്യക്തമാക്കി. അവിവാഹിതനായ മുന്നി മാതാപിതാക്കള്‍ക്കൊപ്പം അമേരിക്കയിലാണ് താമസം. വ്യാവസായികാവശ്യത്തിന് ഇടയ്ക്കിടെ മുന്നി ദില്ലിയിലെത്താറുണ്ട്. വ്യാഴാഴ്ചയാണ് മുന്നി ഹോട്ടല്‍ താജ് പാലസില്‍ മുറിയെടുത്തത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക