പെണ്‍കുട്ടിയുടെ ഒറ്റ വാക്ക്, കര്‍ണാടക ആര്‍ടിസികളില്‍ കരിഓയില്‍ ഒഴിച്ചു; മഹാരാഷ്ട്ര ആര്‍ടിസി ഡ്രൈവറുടെ മുഖത്ത് മഷി പുരട്ടി; തമ്മില്‍ തല്ലി ഇരുസംസ്ഥാനങ്ങളും; മുതലാക്കാന്‍ എംഎന്‍എസ്

കന്നഡ-മറാഠി ഭാഷാ തര്‍ക്കവുമായി ബന്ധപ്പെട്ട് അതിര്‍ത്തിജില്ലയായ ബെലഗാവിയിലുണ്ടായ സംഘര്‍ഷാവസ്ഥയ്ക്ക് വീണ്ടും ശക്തി പ്രാപിക്കുന്നു. ബെലഗാവിയില്‍ കര്‍ണാടക ആര്‍ടിസി ബസ് കണ്ടക്ടറെ ആക്രമിച്ച സംഭവത്തെ തുടര്‍ന്ന് ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. കര്‍ണാടകയില്‍നിന്ന് മഹാരാഷ്ട്രയിലേക്കും തിരിച്ചുമുള്ള ബസ് സര്‍വീസുകള്‍ കഴിഞ്ഞ ദിവസം മുതലാണ് നിര്‍ത്തിയിരിക്കുന്നത്.

കര്‍ണാടക ആര്‍ടിസി ബസില്‍ കയറിയ പെണ്‍കുട്ടി ടിക്കറ്റ് വാങ്ങുന്നതിനിടെ കണ്ടക്ടറോട് കന്നഡ സംസാരിക്കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിലാണ് കണ്ടക്ടര്‍ ആക്രമിക്കപ്പെട്ടത്. കണ്ടക്ടറെ മര്‍ദിച്ച നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇതിനെ തുടര്‍ന്ന്, മഹാരാഷ്ട്ര നവനിര്‍മാണ സേനയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു ബസിന് നേരെ അക്രമം ഉണ്ടായത്. അള്‍ട്ര ലക്ഷുറി ബസാണ് അക്രമത്തിനിരയായത്. ബസിനുമേല്‍ കറുത്തമഷികൊണ്ട് മഹാരാഷ്ട്ര, മറാഠി, മഹാരാഷ്ട്ര നവനിര്‍മാണ സേന എന്നിങ്ങനെ മുദ്രാവാക്യങ്ങളെഴുതി. ഇതോടെ മഹാരാഷ്ട്രയിലേക്കുള്ള സര്‍വീസുകള്‍ കര്‍ണാടക ആര്‍ടിസി പരിമിതപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം ചിത്രദുര്‍ഗയില്‍ മഹാരാഷ്ട്ര ആര്‍ടിസി യുടെ ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറുടെ മുഖത്ത് മഷിപുരട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് ശനിയാഴ്ച വൈകീട്ട് കര്‍ണാടകത്തിലേക്കുള്ള മഹാരാഷ്ട്ര ആര്‍ടിസി ബസുകള്‍ സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു.

മൂന്നാംദിവസമാണ് ബസുകളുടെ അന്തസ്സംസ്ഥാന സര്‍വീസുകള്‍ മുടങ്ങുന്നത്. ബസുകള്‍ക്ക് നേരെയുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്.

അതിനിടെ, ബെലഗാവിയില്‍ ആക്രമണത്തിനിരയായ നോര്‍ത്ത് വെസ്റ്റ് കര്‍ണാടക ആര്‍.ടി.സി. ബസിന്റെ കണ്ടക്ടറെ കര്‍ണാടക ഗതാഗതമന്ത്രി രാമലിംഗറെഡ്ഡി ആശുപത്രിയില്‍ സന്ദര്‍ശിച്ചു. അക്രമത്തില്‍ ഇയാള്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. കണ്ടക്ടറെ ആക്രമിച്ചവരുടെ പേരില്‍ ഗുണ്ടാ വകുപ്പ് ചുമത്തുമെന്നും ആഭ്യന്തരമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും രാമലിംഗറെഡ്ഡി പറഞ്ഞു. 90 യാത്രക്കാരുള്ള ബസില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയോട് കണ്ടക്ടര്‍ മോശമായി പെരുമാറുന്നതെങ്ങനെയെന്ന് മന്ത്രി ചോദിച്ചു. പെണ്‍കുട്ടിയുടെ പരാതിക്കുപിന്നില്‍ നിക്ഷിപ്ത താത്പര്യമാണെന്നും ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ആക്രമണത്തില്‍ അത് കലാശിച്ചുവെന്നും മന്ത്രി ആരോപിച്ചു.

Latest Stories

ഇറാനില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍; ആക്രമണം ജനങ്ങളോട് ഒഴിയാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ

എം സ്വരാജ് നിലകൊള്ളുന്നത് മത സൗഹാര്‍ദ്ദത്തിന് വേണ്ടി; പ്രസ്ഥാനത്തെ വഞ്ചിച്ച വ്യക്തിക്ക് മറുപടി നല്‍കാനുള്ള അവസരമാണ് ഉപതിഞ്ഞെടുപ്പെന്ന് എംഎ ബേബി

നാലാമത് നാടക് എ ശാന്തകുമാര്‍ സ്മാരക സംസ്ഥാനതല നാടക പ്രതിഭപുരസ്‌കാരം സജി തുളസിദാസിന്

ടെഹ്‌റാന്‍ ഉടന്‍ ആക്രമിക്കും, സാധാരണ ജനങ്ങളെ കൊന്നൊടുക്കാന്‍ ആഗ്രഹിക്കുന്നില്ല; എത്രയും വേഗം നഗരം വിടാന്‍ ആവശ്യപ്പെട്ട് ബെഞ്ചമിന്‍ നെതന്യാഹു

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മൊബൈല്‍ ഫോണിന് വിലക്കേര്‍പ്പെടുത്തി; വോട്ടര്‍മാര്‍ക്ക് മൊബൈല്‍ ഫോണ്‍ സൂക്ഷിക്കാന്‍ പ്രത്യേക സംവിധാനം

യുവരാജ് ഉൾപ്പെടെ ഏഴ് താരങ്ങളുടെ കരിയർ ബിസിസിഐ നശിപ്പിച്ചു, ധോണിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റാൻ ശ്രമിച്ചു, ​ഗുരുതര ആരോപണങ്ങളുമായി യോ​ഗ്രാജ് സിങ്

'മുന്ന' പ്രയോഗം ലക്ഷ്യം വെച്ചത് ജോർജ്ജ് കുര്യനെ, സുരേഷ് ഗോപി പെട്ടുപോയതാണ്; തുറന്ന് പറഞ്ഞ് ജോൺ ബ്രിട്ടാസ്

ഈ വലയം’ ഫിലിം- കുട്ടിക്കാലത്തിൻ്റെ നന്മകൾ അസ്തമിക്കുകയാണോ?

പിവി അന്‍വറിനെ യുഡിഎഫ് റോഡിലിട്ട് പോയി; എല്‍ഡിഎഫ് വേണ്ടരീതിയില്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് എ വിജയരാഘവന്‍

പത്ത് തലയാ തനി രാവണൻ! ബുംറ മാത്രമാണ് അവന് മുന്നിലുളളത്, എല്ലാ ടീമിനും ഭീഷണിയായ ലോകോത്തര പേസറെ കുറിച്ച് മൈക്കൽ‌ വോൺ