യാത്രാമധ്യേ സുഹൃത്ത് ബസിനുള്ളില്‍ മരിച്ചു; മൃതദേഹവുമായി കണ്ടക്ടര്‍ ഇറക്കിവിട്ടു; മൃതദേഹം വഴിയില്‍ കിടത്തി സഹായത്തിന് കേണ് മധ്യവയസ്‌കന്‍

ഹൊസൂറിൽ യാത്രാമധ്യേ മരിച്ച സുഹൃത്തിന്റെ മൃതദേഹവുമായി മധ്യവയസ്‌കനെ കണ്ടക്ടര്‍ നടുറോഡിൽ ഇറക്കിവിട്ടു. കര്‍ണാടകയിലെ ഹൊസൂരിലാണ് സംഭവം. ബംഗളുരുവില്‍ നിന്ന് തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയിലേക്കുള്ള യാത്രയ്ക്കിടെയാണ് വീരന്‍ (54) എന്നയാള്‍ മരിച്ചത്.

തുടര്‍ന്ന് ഒപ്പം യാത്ര ചെയ്തിരുന്ന രാധാകൃഷ്ണനെ വീരന്റെ മൃതദേഹവുമായി ബസില്‍ നിന്നും ഇറക്കിവിടുകയായിരുന്നു. സുഹൃത്തിന്റെ മൃതദേഹവുമായി വഴിയരുകില്‍ നിന്ന് സഹായം അഭ്യര്‍ത്ഥിക്കുന്ന രാധാകൃഷ്ണന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

ബംഗളുരുവില്‍ നിന്ന് ബസില്‍ കയറുമ്പോള്‍ ക്ഷീണിതനായിരുന്ന വീരന്‍ സീറ്റില്‍ കിടന്ന് യാത്ര ചെയ്യുകയായിരുന്നു. ഹൊസൂരിലെ സൂളഗിരിയില്‍ എത്തിയപ്പോള്‍ മറ്റ് യാത്രക്കാര്‍ക്ക് കൂടി ഇരിക്കുന്നതിന് വീരനെ എഴുന്നേല്‍പ്പിക്കാന്‍ രാധാകൃഷ്ണന്‍ ശ്രമിച്ചു. എന്നാല്‍ ഇയാള്‍ മണിക്കൂറുകള്‍ക്ക് മുന്‍പേ മരിച്ചിരുന്നു. തുടര്‍ന്ന് വീരന്റെ മൃതദേഹവുമായി യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ കണ്ടക്ടര്‍ മൃതദേഹവുമായി രാധാകൃഷ്ണനെ വഴിയില്‍ ഇറക്കി വിടുകയായിരുന്നു.

രണ്ട് പേരുടെയും ടിക്കറ്റിന്റെ പണം മടക്കി നല്‍കാന്‍ പോലും കണ്ടക്ടര്‍ വിസമ്മതിച്ചു. തര്‍ക്കങ്ങള്‍ക്കൊടുവിലാണ് ടിക്കറ്റിന്റെ പണം നല്‍കാന്‍ കണ്ടക്ടര്‍ തയ്യാറായത്. സുഹൃത്തിന്റെ മൃതദേഹവുമായി പെരുവഴിയില്‍ ഇറങ്ങേണ്ടി വന്ന രാധാകൃഷ്ണന്‍ മൂന്ന് മണിക്കൂറാണ് മറ്റുള്ളവരുടെ സഹായം അഭ്യര്‍ത്ഥിച്ചത്.

ഒടുവില്‍ ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ എത്തി പോലീസിനെ വിവരം അറിയിക്കുകയും തുടര്‍ന്ന് പോലീസ് ആംബുലന്‍സ് സൗകര്യം ഏര്‍പ്പാട് ചെയ്യുകയുമായിരുന്നു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം