അമരാവതി സെന്‍ട്രല്‍ ജയിലില്‍ ബോംബ് സ്‌ഫോടനം; തടവുകാര്‍ സുരക്ഷിതര്‍; അന്വേഷണം ആരംഭിച്ച് പൊലീസ്

ജയിലനുള്ളില്‍ ബോംബ് സ്‌ഫോടനം. അമരാവതി സെന്‍ട്രല്‍ ജയിലില്‍ ഇന്നലെ രാത്രിയാണ് ഉഗ്ര സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ ആളപായമില്ലെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. രാത്രിയോടെ ഉഗ്ര ശബ്ദം കേട്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് നടന്നത് ബോംബ് സ്‌ഫോടനമാണെന്ന് തിരിച്ചറിഞ്ഞത്.

ജയില്‍ അടുക്കളയ്ക്ക് സമീപമായിരുന്നു സ്‌ഫോടനം നടന്നത്. എന്നാല്‍ ജയിലിനുള്ളില്‍ എങ്ങനെ ബോംബ് എത്തിയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ജയിലിനുള്ളില്‍ ബോംബ് നിര്‍മ്മിച്ചതാണോ എന്നും സംശയിക്കുന്നുണ്ട്. സ്‌ഫോടനം നടന്ന സ്ഥലത്ത് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്നുണ്ട്.

സ്‌ഫോടനം സംഭവിച്ച സ്ഥലത്തിന് പുറമേ മുഴുവന്‍ ജയിലിലും പരിശോധന തുടരുകയാണ്. പ്ലാസ്റ്റിക് പന്തിന്റെ രൂപത്തിലുള്ളതായിരുന്നു ബോംബ്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ പരിശോധിച്ച് വരുന്നതായി അമരാവതി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

Latest Stories

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ