ഹിജാബ് ധരിച്ചതിന് മുസ്ലിം പെൺകുട്ടികളെ തടഞ്ഞത് മൗലികാവകാശ ലംഘനം: അസദുദ്ദീൻ ഒവൈസി

കർണാടകയിലെ മുസ്ലീം വിദ്യാർത്ഥിനികളെ ഹിജാബ് ധരിക്കുന്നതിൽ നിന്നും തടഞ്ഞ നടപടി തിരഞ്ഞെടുക്കാനുള്ള മൗലികാവകാശത്തിന്റെ ഗുരുതരമായ ലംഘനമാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. അനുദിനം ശക്തിപ്പെടുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ വ്യക്തമായ ഉദാഹരണമാണിതെന്നും ഹിജാബ് നിരോധന വിവാദത്തിൽ പ്രതികരിച്ചു കൊണ്ട് ഒവൈസി പറഞ്ഞു.

ഒരു മുസ്ലീം പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അവൾ ഹിജാബ് അല്ലെങ്കിൽ നിഖാബ് ധരിക്കും. പെട്ടെന്ന്, ആരാണ് അവർക്ക് ഈ കാവി ഷാളുകൾ നൽകുന്നത്? ആ കാവി ഷാളുകൾ എവിടെ നിന്ന് വരുന്നു? അസദുദ്ദീൻ ഒവൈസി ചോദിച്ചു.

മുസ്ലീം പെൺകുട്ടികളെ ശിരോവസ്ത്രം ധരിക്കുന്നത് വിലക്കുന്നത് അവരുടെ ഭരണഘടനാപരമായ അവകാശങ്ങളുടെ മൗലിക ലംഘനമാണ്. ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി പ്രശ്‌നം സൃഷ്ടിക്കുകയാണ്. വിദ്വേഷ രാഷ്ട്രീയത്തിന്റെ വ്യക്തമായ ഉദാഹരണമാണിത്, അത് അനുദിനം ശക്തിപ്പെടുകയാണ്, ബിജെപി ഈ ഘടകങ്ങൾക്കെല്ലാം ധൈര്യം പകരുകയാണ്, ഒവൈസി പറഞ്ഞു.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി