ഹിജാബ് ധരിച്ചതിന് മുസ്ലിം പെൺകുട്ടികളെ തടഞ്ഞത് മൗലികാവകാശ ലംഘനം: അസദുദ്ദീൻ ഒവൈസി

കർണാടകയിലെ മുസ്ലീം വിദ്യാർത്ഥിനികളെ ഹിജാബ് ധരിക്കുന്നതിൽ നിന്നും തടഞ്ഞ നടപടി തിരഞ്ഞെടുക്കാനുള്ള മൗലികാവകാശത്തിന്റെ ഗുരുതരമായ ലംഘനമാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. അനുദിനം ശക്തിപ്പെടുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ വ്യക്തമായ ഉദാഹരണമാണിതെന്നും ഹിജാബ് നിരോധന വിവാദത്തിൽ പ്രതികരിച്ചു കൊണ്ട് ഒവൈസി പറഞ്ഞു.

ഒരു മുസ്ലീം പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അവൾ ഹിജാബ് അല്ലെങ്കിൽ നിഖാബ് ധരിക്കും. പെട്ടെന്ന്, ആരാണ് അവർക്ക് ഈ കാവി ഷാളുകൾ നൽകുന്നത്? ആ കാവി ഷാളുകൾ എവിടെ നിന്ന് വരുന്നു? അസദുദ്ദീൻ ഒവൈസി ചോദിച്ചു.

മുസ്ലീം പെൺകുട്ടികളെ ശിരോവസ്ത്രം ധരിക്കുന്നത് വിലക്കുന്നത് അവരുടെ ഭരണഘടനാപരമായ അവകാശങ്ങളുടെ മൗലിക ലംഘനമാണ്. ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി പ്രശ്‌നം സൃഷ്ടിക്കുകയാണ്. വിദ്വേഷ രാഷ്ട്രീയത്തിന്റെ വ്യക്തമായ ഉദാഹരണമാണിത്, അത് അനുദിനം ശക്തിപ്പെടുകയാണ്, ബിജെപി ഈ ഘടകങ്ങൾക്കെല്ലാം ധൈര്യം പകരുകയാണ്, ഒവൈസി പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ