മഹാരാഷ്ട്രയില്‍ പുതിയ നീക്കവുമായി ബിജെപി; ശ്രീകാന്ത് ഷിന്‍ഡെ ഉപമുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണത്തില്‍ ഏക്‌നാഥ് ഷിന്‍ഡെ ബിജെപിയ്ക്ക് വഴങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ഇതോടെ മഹാരാഷ്ട്ര മന്ത്രിസഭ രൂപീകരണത്തില്‍ തുടരുന്ന അനശ്ചിതത്വങ്ങള്‍ നീങ്ങുന്നതായാണ് സൂചന. മഹായുതി സഖ്യം മഹാരാഷ്ട്രയില്‍ വന്‍ ഭൂരിപക്ഷം നേടി വിജയിച്ചിട്ടും മന്ത്രിസഭ രൂപീകരണത്തില്‍ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.

നിലവിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഏക്‌നാഥ് ഷിന്‍ഡെയുടെ മകന്‍ ശ്രീകാന്ത് ഷിന്‍ഡയെ ഉപമുഖ്യമന്ത്രി സ്ഥാനത്തെത്തിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മുഖ്യമന്ത്രി പദവി സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകാത്തതോടെയാണ് മന്ത്രിസഭ രൂപീകരണം വൈകിയത്. മുന്നണിയില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപി മുഖ്യമന്ത്രി സ്ഥാനത്തിനായി പിടിമുറുക്കിയിട്ടുണ്ട്.

എന്നാല്‍ മുഖ്യമന്ത്രി പദം രണ്ടര വര്‍ഷമായി പങ്കിടണമെന്നതായിരുന്നു ഏക്‌നാഥ് ഷിന്‍ഡെ ഉന്നയിച്ച അഭിപ്രായം. ഷിന്‍ഡെയുടെ ആവശ്യത്തിന് പകരം ശ്രീകാന്ത് ഷിന്‍ഡയെ ഉപമുഖ്യമന്ത്രി പദത്തിലെത്തിച്ച് പ്രശ്‌നം പരിഹരിക്കാനാണ് ബിജെപി നീക്കം. എന്നാല്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതായും അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നും ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു.

ഉപമുഖ്യമന്ത്രിയെ പ്രധാനമന്ത്രിയും അമിത്ഷായും ചേര്‍ന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം. മഹായുതി സഖ്യം ഇത്തവണ 288ല്‍ 230 സീറ്റുകളിലും വിജയിച്ചിരുന്നു. 132 സീറ്റുകള്‍ നേടിയ ബിജെപിയാണ് മുന്നണിയിലെ ഏറ്റവും വലിയ ഒറ്റകക്ഷി.

Latest Stories

'എനിക്ക് പണി തന്ന ആ താരത്തെ പുറത്താകാൻ ഞാൻ ശ്രമിച്ചു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രോഹിത് ശർമ്മ

ഭൂമിക്കേ ആവശ്യമില്ലാത്ത ജീവിതമാണ്, ആത്മഹത്യ ചെയ്യാന്‍ തോന്നും.. ഡിപ്രഷന് മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്ന ആളാണ് ഞാന്‍: ലക്ഷ്മി മേനോന്‍

തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്തി ആന്ധ്ര; ജോലി സമയം 9 ൽ നിന്നും 10 മണിക്കൂർ ആക്കി, ആറ് മണിക്കൂർ ജോലി ചെയ്താൽ 1 മണിക്കൂർ വിശ്രമം

'തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമത്തോടുള്ള അനാദരവ്, തികച്ചും അസംബന്ധം'; രാഹുൽ ​ഗാന്ധിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

കേരളത്തിൽ കൊവിഡ് കേസുകൾ 2000ത്തിലേക്ക്, ഒറ്റ ദിവസം 127 പേരുടെ വർധന; രാജ്യത്ത് 5755 പേർക്ക് കൊവിഡ്

തെന്നല ബാലകൃഷ്ണപിളള ഇനി ഓർമ്മ; അന്തിമോപചാരം അര്‍പ്പിച്ച് നേതാക്കൾ

'മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ഒത്തുകളി നടന്നു, ബിഹാറിലും ബിജെപി ഇത് ആവര്‍ത്തിക്കും'; വീണ്ടും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രാഹുല്‍ ഗാന്ധി

ഗവര്‍ണര്‍ ആര്‍ലേക്കറുടെ ഭാരതാംബ ആര്‍എസ്എസിന്റേയും; ത്രിവര്‍ണപതാകയല്ല, അത് കാവിക്കൊടി; ഭാരതമാതാവിന്റെ ചരിത്രം ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയവരുടേതാണ്, കാവി തിരുകി കയറ്റിയാല്‍ ചരിത്രം മാറില്ല

വൈരാഗ്യത്തോടെയാണ് പൊലീസ് സംസാരിച്ചത്, പരാതിക്കാര്‍ക്ക് പിന്നില്‍ ആരുടെയോ കുബുദ്ധി, മുഖ്യമന്ത്രിയുടെ ഓഫീസിനെയാണ് വിശ്വാസം: കൃഷ്ണകുമാര്‍

‘കാവിക്കൊടിയേന്തിയ ഭാരതമാതാവിനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ടോ? സംഘപരിവാര്‍ കേരളത്തോട് മറുപടി പറയണം’; പ്രതിഷേധങ്ങള്‍ ജാള്യത മറക്കാനെന്ന് മന്ത്രി പി പ്രസാദ്