''രാജ്യത്ത് ഒരു സംഘം ചിന്തകരുണ്ട്, സമൂഹത്തിൽ വിഷം കലർത്താനാണ് അവരുടെ ശ്രമം''; ജെ.എന്‍.യു സംഭവത്തില്‍ വിവാദ പരാമർശവുമായി ഉമാഭാരതി

ഡൽഹി ജെഎന്‍യു സര്‍വകലാശാലയില്‍  മുഖംമൂടിയിട്ട ഒരു സംഘമെത്തി വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ആക്രമിച്ച സംഭവത്തിൽ  വിവാദ പരാമർശവുമായി ബി.ജെ.പി നേതാവ് ഉമാഭാരതി. രാജ്യത്തെ ഒരു സംഘം ചിന്തകര്‍ സമൂഹത്തിൽ വിഷം ചീറ്റാനാണ്  ശ്രമിക്കുന്നതെന്നായിരുന്നു ബി.ജെ.പി നേതാവിന്റെ പരാമർശം. ഒരു പ്രത്യേക തരം പാമ്പിനെപ്പോലെ ഇവർ എണ്ണത്തിൽ കുറവാണെങ്കിലും വിഷം വളരെ കൂടുതാണെന്നും അവർ പറഞ്ഞു.

“ഇവിടെ പ്രത്യേക ഗണത്തിൽ ഉൾപ്പെടുന്ന പാമ്പുകളുണ്ട്. എണ്ണത്തിൽ വളരെ കുറവായിരിക്കും. പക്ഷെ കൊടിയ വിഷമുള്ളതാണ്. രാജ്യത്ത് ഒരു സംഘം ചിന്തകരുണ്ട്. അവരും എണ്ണത്തിൽ കുറവാണ്. പക്ഷെ വളരെ വിഷമുള്ളവരാണ്. സമൂഹത്തിൽ വിഷം കലർത്താനാണ് അവരുടെ ശ്രമം. ഞങ്ങൾ ചില കാര്യങ്ങൾ പരിഹരിക്കേണ്ടതുണ്ട്, അവ ഞങ്ങൾ പരിഹരിച്ചിരിക്കും.”-ഉമാഭാരതിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

ഫീസ് വർദ്ധനയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. മുഖംമൂടി ധരിച്ച ഒരു സംഘം ആളുകൾ മാരകായുധങ്ങലുമായി ജെ.എൻ.യു ക്യാമ്പസിലേക്ക് അതിക്രമിച്ച് കയറി വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ആക്രമിക്കുകയായിരുന്നു. വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് അടക്കം നിരവധി പേർക്ക് പരിക്കേറ്റിരുന്നു. അക്രമികളെ തടയാൻ കാര്യമായൊന്നും ചെയ്തില്ലെന്ന് ആരോപിക്കപ്പെടുന്ന പൊലീസ് ആക്രമണത്തിന് ഇരയായവർക്കെതിരെ നാശനഷ്ട കേസ് ഫയൽ ചെയ്തിട്ടുണ്ട്.

സംഭവത്തിൽ വൈസ് ചാൻസലർ ജഗദീഷ് കുമാറിനെതിരെ വലിയ പ്രതിഷേധമുയർന്നിരുന്നു. വൈസ് ചാൻസലർ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്.

Latest Stories

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു

'2010ന് ശേഷം ചരിത്രത്തിൽ ആദ്യം, എങ്ങും യുഡിഎഫ് തരംഗം'; തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോൾ എല്ലാ മേഖലയിലും യുഡിഎഫ് മുന്നിൽ