മധ്യപ്രദേശില്‍ ഗോത്ര വിഭാഗക്കാരന് ബിജെപി നേതാവിന്റെ മര്‍ദ്ദനം; ചെരുപ്പിനടിച്ചത് വാഹനാപകടം ചോദ്യം ചെയ്ത്

മധ്യപ്രദേശില്‍ ഗോത്ര വിഭാഗക്കാരന് നേരെ വീണ്ടും മര്‍ദ്ദനം. പ്രാദേശിക ബിജെപി നേതാവ് ഉള്‍പ്പെടെ രണ്ട് പേരാണ് മര്‍ദ്ദനത്തിന് പിന്നില്‍. മധ്യപ്രദേശിലെ അനുപ്പൂര്‍ ജില്ലയില്‍ ഇന്നലെയാണ് സംഭവം നടന്നത്. മര്‍ദ്ദനത്തിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് സംഭവം വിവാദമായത്. ബാര്‍നു സിംഗ് എന്ന 57 വയസുള്ള ആദിവാസി വിഭാഗക്കാരനെ ചെരുപ്പ്‌കൊണ്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

സംസ്ഥാനത്തെ ആദിവാസികള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നിഷ്‌ക്രിയമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഒരു ബൈക്ക് അപകടത്തെ തുടര്‍ന്ന് ഒരാള്‍ മരണപ്പെട്ടതിന് പിന്നാലെയാണ് വിവാദ സംഭവങ്ങള്‍ അരങ്ങേറിയത്. അപകടത്തെ തുടര്‍ന്ന് ഭോമ സിംഗ് എന്ന വൃദ്ധന്‍ മരണപ്പെട്ടിരുന്നു. ഓടിക്കൂടിയ ആളുകള്‍ വാഹനം ഓടിച്ചിരുന്ന ബാര്‍നു സിംഗിനെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. അപകടത്തിന്റെ ഞെട്ടല്‍ വിട്ടുമാറാത്ത ബാര്‍നുവിന് ഒന്നും സംസാരിക്കാനായില്ല.

ബാര്‍നു സിംഗിന്റെ നിശബ്ദതയില്‍ പ്രകോപിതരായ രണ്ട് പേര്‍ ചേര്‍ന്ന് ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു. ജയ്ഗണേഷ് ദീക്ഷിത്, ജിതേന്ദ്ര ഖുശ്വാഹ എന്നിവരാണ് ബാര്‍നുവിനെ ചെരിപ്പുകൊണ്ട് മര്‍ദ്ദിച്ചത്. ഇവരില്‍ ജയ്ഗണേഷ് പ്രാദേശിക ബിജെപി നേതാവാണ്. മര്‍ദ്ദനമേറ്റ ബാര്‍നു സിംഗ് ചികിത്സയിലാണ്. സംഭവത്തില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ രാജിവെക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ആവശ്യപ്പെട്ടു. ബാര്‍നു സിംഗിനെ മര്‍ദ്ദിച്ച രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക