എക്‌സിറ്റ് പോൾ പ്രവചനങ്ങൾ തലകീഴായി മറിഞ്ഞു; ഹരിയാനയിൽ മൂന്നാം തവണയും ബിജെപി, ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ്- കോൺഗ്രസ് സഖ്യം

എക്‌സിറ്റ് പോൾ പ്രവചനങ്ങൾ തലകീഴായി മറിച്ച് ഹരിയാനയിലെ 90 സീറ്റുകളിൽ 48 എണ്ണത്തിലും ബിജെപി വിജയിച്ചു. ഒരു ദശാബ്ദത്തിന് ശേഷം സർക്കാർ അധികാരത്തിൽ വരുന്ന ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസും കോൺഗ്രസും ചേർന്ന് 90 സീറ്റുകളിൽ 52ലും ശക്തി പ്രകടിപ്പിച്ചു വിജയം പിടിച്ചടക്കി.

ഹരിയാനയിൽ മൂന്നാം തവണയും സർക്കാർ രൂപീകരിക്കാൻ ഭാരതീയ ജനതാ പാർട്ടി (ബിജെപി) ഒരുങ്ങുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന ബിജെപിയുടെ തീവ്രമായ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉത്തരേന്ത്യൻ സംസ്ഥാനത്തെ മിക്ക ജാട്ട്, മുസ്‍ലിം ഇതര പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് വിഹിതം ഏകീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ലഡ്‌വ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിച്ച മുഖ്യമന്ത്രി നയാബ് സിംഗ് സൈനി തൻ്റെ സീറ്റ് ഉറപ്പിച്ചപ്പോൾ മുകേഷ് ശർമ്മയും മൂൽചന്ദ് ശർമ്മയും ഉൾപ്പെടെയുള്ള പ്രധാന സ്ഥാനാർത്ഥികൾ അതത് മണ്ഡലങ്ങളിൽ നിന്ന് അവരുടെ വിജയവും ബിജെപിയ്ക്കായി കൂട്ടിച്ചേർത്തു.

ഒരിക്കൽ കിംഗ് മേക്കറായിരുന്ന, ജനനായക് ജനതാ പാർട്ടിയുടെ (ജെജെപി) സ്ഥാപകൻ, മുൻ ഉപപ്രധാനമന്ത്രി ദേവി ലാലിൻ്റെ ചെറുമകൻ ദുഷ്യന്ത് സിംഗ് ചൗട്ടാല തൻ്റെ ഉച്ചൻ കലൻ സീറ്റിൽ തിരിച്ചടി നേരിട്ടു രാഷ്ട്രീയത്തിൽ അപ്രസക്തനായി. ചൗട്ടാലയുടെ പാർട്ടിയിലെ ഭൂരിഭാഗം നേതാക്കളും തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കുന്നതിൽ പരാജയപ്പെട്ടു. ചന്ദ്രശേഖർ ആസാദിൻ്റെ ആസാദ് സമാജ് പാർട്ടിയുമായി (എഎസ്പി-കാൻഷി റാം) സഖ്യത്തിലാണ് ജെജെപി ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ജെജെപി 70 സീറ്റുകളിൽ മത്സരിച്ചപ്പോൾ ആസാദ് സമാജ് പാർട്ടി 20 സീറ്റുകളിലാണ് പോരിനിറങ്ങിയത്.

മുൻ കോൺഗ്രസ് മുഖ്യമന്ത്രിയും ഹരിയാനയിലെ പ്രമുഖ രാഷ്ട്രീയ നേതാവുമായ ഭൂപീന്ദർ ഹൂഡ തൻ്റെ ശക്തികേന്ദ്രമായ ഗാർഹി സാംപ്ല-കിലോയിയിൽ നിന്ന് 71465 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.  ഹരിയാനയിലെ ജുലാന സീറ്റിൽ നിന്ന് തൻ്റെ കന്നി തിരഞ്ഞെടുപ്പിൽ മത്സരിച്ച അടുത്തിടെ രാഷ്ട്രീയത്തിൽ ചേർന്ന ഗുസ്തി താരമായിരുന്ന വിനേഷ് ഫോഗട്ടിന് മിന്നുന്ന വിജയം സ്വന്തമാക്കാൻ സാധിച്ചു. ഹരിയാനയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുമ്പ് പാർട്ടി വിട്ട് സ്വതന്ത്രരായി മത്സരിച്ച മുൻ ബിജെപി നേതാക്കളായ സാവിത്രി ജിൻഡാലും ദേവേന്ദർ കദ്യനും വോട്ടർമാരുടെ പിന്തുണയിൽ ബിജെപിയെ തോൽപ്പിച്ചു. ഹിസാർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത സാവിത്രി ജിൻഡാൽ വിജയിച്ചത് ബിജെപിയ്ക്ക് തിരിച്ചടിയാണ്. ഗാനൗർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച ദേവേന്ദർ കദ്യനും വിജയിച്ചു.

ജമ്മു & കശ്‍മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ 90ൽ 49 സീറ്റും നേടിയ കോൺഗ്രസ് – നാഷണൽ കോൺഫറൻസ് സഖ്യം കേവലഭൂരിപക്ഷം കടന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ  സർക്കാർ രൂപീകരിക്കാൻ ഒരുങ്ങുകയാണ്. ഇതിൽ 42 സീറ്റുകൾ നാഷണൽ കോൺഫറൻസും 6 എണ്ണം ഇന്ത്യൻ നാഷണൽ കോൺഗ്രസും ഒരെണ്ണം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) -സിപിഐ (എം) പങ്കിടുന്നു. ജമ്മു കശ്മീർ തിരഞ്ഞെടുപ്പിലെ ശക്തമായ പ്രകടനത്തിന് ശേഷം ഒമർ അബ്ദുള്ള മുഖ്യമന്ത്രിയാകുമെന്ന് നാഷണൽ കോൺഫറൻസിൻ്റെ ഫാറൂഖ് അബ്ദുള്ള പ്രഖ്യാപിച്ചു.

10 വർഷത്തെ ഇടവേളയ്ക്ക് ശേഷം 90 മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് സെപ്റ്റംബർ 18, സെപ്റ്റംബർ 25, ഒക്ടോബർ 1 എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് നടന്നത്. 2019 ആഗസ്റ്റിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് ഇതാദ്യമാണ്. ഇത് മുൻ സംസ്ഥാനത്തെ ജമ്മു & കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചിരുന്നു. മൂന്ന് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൽ 63.88% വോട്ടർ പങ്കാളിത്തം ലഭിച്ചുവെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെ ഇന്ന് രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ