ഡല്‍ഹിയില്‍ സ്‌കൂള്‍ബസ് ഡ്രൈവറെ കൊലപ്പെടുത്തിയ ശേഷം ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ടു പോയി

ഡല്‍ഹിയില്‍ സ്‌കൂള്‍ ബസ് ഡ്രൈവറെ കൊലപ്പെടുത്തിയ ശേഷം ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ടു പോയി. രാവിലെ എട്ടു മണിക്ക് ഡല്‍ഹിയിലെ ഷഹ്ദരയിലാണ് സംഭവം നടന്നത്. ഡ്രൈവറെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം രണ്ടംഗ സംഘം കുട്ടിയെ തട്ടികൊണ്ടു പോകുകയായിരുന്നു. ബസ് തടഞ്ഞു നിര്‍ത്തിയ ശേഷം കുട്ടിയെ തട്ടികൊണ്ടു പോകുന്നതിനു ആക്രമി സംഘം ശ്രമിച്ചത് പ്രതിരോധിച്ചതു കൊണ്ടാണ് ഡ്രൈവറെ കൊലപ്പെടുത്തിയത്.

ആക്രമി സംഘത്തിലെ അംഗങ്ങള്‍ ഇരുവരും ബൈക്കിലാണ് എത്തിയത്. യുപി ഭാഗത്തേക്കുള്ള റോഡില്‍ കറുത്ത നിറമുള്ള ബൈക്കിലാണ് സംഘം രക്ഷപ്പെട്ടതെന്നു പൊലീസിനു വിവരം ലഭിച്ചു. ഷഹ്ദരയ്ക്ക് സമീപമുള്ള സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനിയെയാണ് സംഘം തട്ടികൊണ്ടു പോയത്.

ഇതു വരെ ആക്രമി സംഘം കുട്ടിയുടെ മാതാപിതാക്കളെയോ ബന്ധുക്കളെയോ ബന്ധപ്പെട്ടില്ല. ഇതു പൊലീസില്‍ സംശയം ജനിപ്പിക്കുന്നുണ്ട്. സംഭവത്തിനു പിന്നില്‍ ബന്ധുക്കളോ പരിചയക്കാരോ ആകാമെന്നു പൊലീസ് സംശയിക്കുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Latest Stories

" മുഹമ്മദ് ഷമി എന്നോട് ആ ഒരു കാര്യം ആവശ്യപ്പെട്ടു, സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്": ഹസിന്‍ ജഹാന്‍

IND VS ENG: ജോ റൂട്ടിന്റെ കാര്യത്തിൽ തീരുമാനമായി, ടെസ്റ്റ് റാങ്കിങ്ങിൽ വമ്പൻ കുതിപ്പ് നടത്തി ഇന്ത്യൻ താരം; ആരാധകർ ഹാപ്പി

IND VS ENG: ഈ മോൻ വന്നത് ചുമ്മാ പോകാനല്ല, ഇതാണ് എന്റെ മറുപടി; ഇംഗ്ലണ്ടിനെതിരെ ശുഭ്മാൻ ഗില്ലിന്റെ സംഹാരതാണ്ഡവം

ഗാസയില്‍ ഒരു ഹമാസ്താന്‍ ഉണ്ടാകാന്‍ അനുവദിക്കില്ല; തങ്ങള്‍ക്കൊരു തിരിച്ചുപോക്കില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവുശിക്ഷ; അന്താരാഷ്ട്ര ക്രൈം ട്രൈബ്യൂണലിന്റെ വിധി കോടതിയലക്ഷ്യ കേസില്‍

IND VS ENG: ജയ്‌സ്വാളിനെ ചൊറിഞ്ഞ സ്റ്റോക്സിന് കിട്ടിയത് വമ്പൻ പണി; അടുത്ത ഇന്നിങ്സിൽ അത് സംഭവിക്കില്ല

ഇന്ത്യയുടെയും ചൈനയുടെയും ഉത്പന്നങ്ങള്‍ക്ക് 500 ശതമാനം നികുതി; റഷ്യയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കാന്‍ പുതിയ അമേരിക്കന്‍ തന്ത്രം

ഗുരുതര അധികാര ദുര്‍വിനിയോഗം; വിസിയ്ക്ക് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാനുള്ള അധികാരമില്ലെന്ന് ആര്‍ ബിന്ദു

ആർസിബി വീണ്ടും വിൽപ്പനയ്ക്ക്?, ബിസിസിഐയുടെ കാരണം കാണിക്കൽ നോട്ടീസിൽ വലിയ വെളിപ്പെടുത്തൽ, കുരുക്ക് മുറുക്കി ട്രൈബ്യൂണൽ റിപ്പോർട്ട്

ആര്‍എസ്എസ് ചിത്ര വിവാദം; കേരള സര്‍വകലാശാല രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍