വാഹനപൂജയ്ക്കിടെ ബൈക്ക് പൊട്ടിത്തെറിച്ച് തീഗോളമായി ; വീഡിയോ വൈറല്‍

വാഹനപൂജയ്ക്കിടെ ഒരു ബൈക്ക് പൊട്ടിത്തെറിച്ച ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈ റലാകുന്നത്. നിരവധി പേരാണ് ബൈക്ക് പൊട്ടിത്തെറിക്കുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. ആന്ധ്രയിലെ അനന്തപുര്‍ ജില്ലയിലാണ് സംഭവം.

വാഹനപൂജ നടത്തുന്നതിനിടെ പുതിയ ബൈക്കിന് അപ്രതീക്ഷിതമായി തീപിടിക്കുകയും ശേഷം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് ഇവരുടെ വാദം. സംഭവത്തിന്റെ വസ്തുതകള്‍ പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. പൊട്ടിത്തെറിയില്‍ ആളപായമുണ്ടായതായി ഇതുവരെ റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ല.

കസപുരം ആഞ്ജനേയ സ്വാമി ക്ഷേത്രത്തിന് മുന്നില്‍ പൂജ നടത്താനായി ബൈക്ക് നിര്‍ത്തിയതിന് ശേഷമാണ് ബൈക്ക് കത്തിനശിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബൈക്കിന് പെട്ടെന്ന് തീപിടിച്ച് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ബൈക്കില്‍ നിന്ന് വലിയ തീ പടരുന്നത് കണ്ട് ക്ഷേത്രത്തിന് സമീപമുണ്ടായിരുന്ന പലരും ഞെട്ടി. ഉടന്‍ തന്നെ പരിസരവാസികള്‍ ചേര്‍ന്ന് തീ അണച്ചു.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി