പഠിപ്പിക്കണോ അതോ മദ്യം പിടിക്കാൻ പോണോ? ബിഹാറിൽ പ്രതിഷേധം

ബിഹാറില്‍  മദ്യ ഉപയോഗവും വ്യാജമദ്യ വില്‍പ്പനയും കണ്ടെത്തി അധികൃതരെ വിവരമറിയിക്കാനുള്ള ചുമതല അധ്യാപകര്‍ക്ക് നല്‍കിയതിനെതിരെ വ്യാപക പ്രതിഷേധം. സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരേ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് അധ്യാപകര്‍. ഓരോ പ്രദേശത്തെയും മദ്യ ഉപഭോഗവും വില്‍പ്പനയും സംബന്ധിച്ച് ജാഗ്രത പുലര്‍ത്താനും ഉദ്യോഗസ്ഥരെ വിവരം അറിയിക്കാനും ബിഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെയാണ് ഞായറാഴ്ച പ്രതിഷേധം.

അധ്യാപകരുടെ ചുമലില്‍ നിന്ന് അക്കാദമിക് അല്ലാത്ത ജോലിയുടെ ഭാരം സര്‍ക്കാര്‍ നീക്കണമെന്നും മദ്യ ഉപഭോഗം നിരീക്ഷിക്കാനുള്ള നിര്‍ദേശം അധ്യാപകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഭാവിയില്‍ പ്രശന്ങ്ങളുണ്ടാക്കുമെന്നും ബിപിഎസ്എസ് ഔദ്യോഗിക വക്താവ് ചൂണ്ടിക്കാട്ടി. ‘സംസ്ഥാനത്തെ മദ്യമാഫിയകളുടെ പ്രവര്‍ത്തനം തടയുന്നതില്‍ പോലീസും രഹസ്യാന്വേഷണ ഏജന്‍സികളും മറ്റ് നിയമപാലകരും പരാജയപ്പെടുമ്പോള്‍, നിരായുധനായ ഒരു അധ്യാപകന് അവരെ എങ്ങനെ നേരിടാനാകും ? സംസ്ഥാനത്തെ അധ്യാപകരുടെ ജീവനെ ബാധിക്കുന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം.’ – അദ്ദഹം കൂട്ടിച്ചേര്‍ത്തു.

ഈ നിര്‍ദ്ദേശത്തിലൂടെ അധ്യാപകരെയും കുടുംബങ്ങളെയും അപകടത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നതെന്ന് TET-STET ടീച്ചര്‍ അസോസിയേഷന്‍ വക്താവ് അശ്വനി പാണ്ഡെ പറഞ്ഞു. മുന്‍കാലങ്ങളിലും അധ്യാപകരെ ഇത്തരം ജോലികള്‍ ഏല്‍പ്പിച്ചിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പണ്ട് അരിയും പയറും മറ്റും അടങ്ങിയ കോട്ടണ്‍ ബാഗുകള്‍ വില്‍ക്കാനും വകുപ്പ് അധ്യാപകരോട് ആവശ്യപ്പെട്ടിരുന്നു. ‘ഇത്തരം നിര്‍ബന്ധിത പ്രവൃത്തികള്‍ അധ്യാപക സമൂഹത്തിന് അപമാനമാണ്. ഇതിനെതിരെ പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചു, ബിഹാറിലെ ജില്ലാ ആസ്ഥാനങ്ങളിലും ബ്ലോക്കുകളിലും ഗ്രാമപഞ്ചായത്തുകളിലും ഞങ്ങള്‍ സമരം ചെയ്യും” പാണ്ഡെ പറഞ്ഞു.

മദ്യനിരോധനം വിജയിപ്പിക്കാന്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ നടത്തുന്ന തീവ്രശ്രമങ്ങളുടെ ഭാഗമാണ് ഇവയെല്ലാമെന്നാണ് പ്രതിപക്ഷ നേതാക്കളുടെ ഹരിഹാസം, വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സഞ്ജയ് കുമാര്‍ 2022 ജനുവരി 28ന് ബിഹാറിലെ പ്രൈമറി, മിഡില്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ എല്ലാ സോണുകളിലെയും ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് കത്തിലൂടെയാണ് മദ്യ ഉപയോഗം നിരീക്ഷിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം