പൗരത്വ നിയമത്തിൽ പ്രധാനമന്ത്രി മോദിയും അമിത് ഷായും തമ്മിൽ സംഘർഷം...ദുരിതം അനുഭവിക്കുന്നത് ജനങ്ങൾ": ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും തമ്മിൽ അഭിപ്രായ വ്യത്യാസമുള്ളതായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ വെള്ളിയാഴ്ച അവകാശപ്പെട്ടു. രാജ്യത്തെ ജനങ്ങളാണ് അതിനുള്ള വില നൽകുന്നത് എന്ന് ഭൂപേഷ് ബാഗേൽ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി, ദേശീയ ജനസംഖ്യാ രജിസ്റ്റർ, പൗരന്മാരുടെ ദേശീയ രജിസ്റ്റർ എന്നിവ തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറയുമ്പോൾ, ദേശീയ പൗരന്മാരുടെ രജിസ്റ്റർ നടപ്പാക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെടുന്നു. ഇവിടെ ആരാണ് സത്യം പറയുന്നത്, ആരാണ് കള്ളം പറയുന്നത്? രണ്ട് നേതാക്കൾ തമ്മിൽ ഇതുമായി ബന്ധപെട്ടു സംഘര്‍ഷമുണ്ടെന്നു തോന്നുന്നു, രാജ്യത്തെ ജനങ്ങളാണ് അതിന്റെ ദുരിതമനുഭവിക്കുന്നത്, ”വാർത്താ ഏജൻസി എ.എൻ.ഐയോട് റായ്പൂരിലെ ഒരു പൊതുസമ്മേളനത്തിൽ ഭൂപേഷ് ബാഗേൽ പറഞ്ഞു.

മതപരമായ രീതിയിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. ബിജെപി ഭരണത്തിന്റെ ആദ്യ അഞ്ച് വർഷങ്ങളിൽ നരേന്ദ്രമോദി നോട്ടുനിരോധനവും ചരക്ക് സേവന നികുതിയും നടപ്പാക്കി. കഴിഞ്ഞ ഏഴ് മുതൽ എട്ട് മാസമായി അമിത് ഷായാണ് തീരുമാനങ്ങൾ എടുക്കുന്നത്. കൊണ്ടുവന്ന ആർട്ടിക്കിൾ 370 അമിത് ഷാ നീക്കം ചെയ്തു, പൗരത്വ നിയമം ഭേദഗതി വരുത്തി ഇപ്പോൾ ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപ്പിലാക്കാൻ ഒരുങ്ങുകയാണ്, ഭൂപേഷ് ബാഗേൽ പറഞ്ഞു. പൗരത്വം തെളിയിക്കാൻ ആവശ്യമായ എല്ലാ രേഖകളും ഹാജരാക്കാൻ പാവങ്ങൾക്ക് എങ്ങനെ കഴിയുമെന്ന് അദ്ദേഹം ആശ്ചര്യപ്പെട്ടു.

രാജ്യത്തുടനീളം നടപ്പാക്കിയാൽ “പൗരന്മാരുടെ ദേശീയ രജിസ്റ്ററിൽ ഒപ്പിടാത്ത ആദ്യ വ്യക്തി” താനായിരിക്കുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.

Latest Stories

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത