പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാൻ ഒരുങ്ങി ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്

ഞായറാഴ്ച ഡൽഹിയിൽ നടക്കുന്ന പരിപാടിയിൽ ഭീം ആർമി മേധാവി ചന്ദ്രശേഖർ ആസാദ് തന്റെ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കും. ബഹുജൻ സമാജ് പാർട്ടി സ്ഥാപകൻ പരേതനായ കാൻഷി റാമിന്റെ ജന്മവാർഷിക ദിനത്തിലാണ് പ്രഖ്യാപനം.

ഭീം ആർമി വക്താവ് പറയുന്നതനുസരിച്ച്, ആസാദ് ബാഹുജൻ പാർട്ടി, ബഹുജൻ അവാം പാർട്ടി, ആസാദ് സമാജ് പാർട്ടി എന്നിവയാണ്. രാഷ്ട്രീയ സംഘടനയ്ക്ക് സാദ്ധ്യതയുള്ള പേരുകൾ. ഭൂരിപക്ഷം നേതാക്കളും ഭാരവാഹികളും ആസാദ് ബഹുജൻ പാർട്ടി എന്ന പേര് പിന്തുണച്ചിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകിയ ശേഷം പേര് അന്തിമമാക്കും.

പാർട്ടി പ്രകടന പത്രിക പുറത്തിറക്കുകയും അംഗത്വമെടുക്കലും അജണ്ട തയ്യാറാക്കലും ഞായറാഴ്ച നടക്കും. യുവാക്കളെ അണിനിരത്തുന്നതിനായി ഭീം ആർമി തങ്ങളുടെ വിദ്യാർത്ഥി വിഭാഗമായ ഭീം ആർമി സ്റ്റുഡന്റ്‌സ് ഫെഡറേഷൻ (ബി‌എ‌എസ്‌എഫ്) ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. പുതിയ രാഷ്ട്രീയ പാർട്ടി ആരംഭിച്ചതിനു ശേഷം ഭീം ആർമി പാർട്ടിയുടെ സാമൂഹിക സാംസ്കാരിക സംഘടനയായി പ്രവർത്തിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

പുതിയ രാഷ്ട്രീയ പാർട്ടിയുടെ ആവശ്യകത ഉയർത്തിക്കാട്ടി ഭീം ആർമി സോഷ്യൽ മീഡിയയിൽ പ്രചാരണവും ആരംഭിച്ചു. ദളിതരോടും പിന്നോക്കക്കാരായ മുസ്‌ലിങ്ങളോടും പാർട്ടിയിൽ ചേരാനും പിന്തുണയ്ക്കാനും ചന്ദ്രശേഖർ ആഹ്വാനം ചെയ്തു.

Latest Stories

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി