പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാൻ ഒരുങ്ങി ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്

ഞായറാഴ്ച ഡൽഹിയിൽ നടക്കുന്ന പരിപാടിയിൽ ഭീം ആർമി മേധാവി ചന്ദ്രശേഖർ ആസാദ് തന്റെ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കും. ബഹുജൻ സമാജ് പാർട്ടി സ്ഥാപകൻ പരേതനായ കാൻഷി റാമിന്റെ ജന്മവാർഷിക ദിനത്തിലാണ് പ്രഖ്യാപനം.

ഭീം ആർമി വക്താവ് പറയുന്നതനുസരിച്ച്, ആസാദ് ബാഹുജൻ പാർട്ടി, ബഹുജൻ അവാം പാർട്ടി, ആസാദ് സമാജ് പാർട്ടി എന്നിവയാണ്. രാഷ്ട്രീയ സംഘടനയ്ക്ക് സാദ്ധ്യതയുള്ള പേരുകൾ. ഭൂരിപക്ഷം നേതാക്കളും ഭാരവാഹികളും ആസാദ് ബഹുജൻ പാർട്ടി എന്ന പേര് പിന്തുണച്ചിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകിയ ശേഷം പേര് അന്തിമമാക്കും.

പാർട്ടി പ്രകടന പത്രിക പുറത്തിറക്കുകയും അംഗത്വമെടുക്കലും അജണ്ട തയ്യാറാക്കലും ഞായറാഴ്ച നടക്കും. യുവാക്കളെ അണിനിരത്തുന്നതിനായി ഭീം ആർമി തങ്ങളുടെ വിദ്യാർത്ഥി വിഭാഗമായ ഭീം ആർമി സ്റ്റുഡന്റ്‌സ് ഫെഡറേഷൻ (ബി‌എ‌എസ്‌എഫ്) ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. പുതിയ രാഷ്ട്രീയ പാർട്ടി ആരംഭിച്ചതിനു ശേഷം ഭീം ആർമി പാർട്ടിയുടെ സാമൂഹിക സാംസ്കാരിക സംഘടനയായി പ്രവർത്തിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

പുതിയ രാഷ്ട്രീയ പാർട്ടിയുടെ ആവശ്യകത ഉയർത്തിക്കാട്ടി ഭീം ആർമി സോഷ്യൽ മീഡിയയിൽ പ്രചാരണവും ആരംഭിച്ചു. ദളിതരോടും പിന്നോക്കക്കാരായ മുസ്‌ലിങ്ങളോടും പാർട്ടിയിൽ ചേരാനും പിന്തുണയ്ക്കാനും ചന്ദ്രശേഖർ ആഹ്വാനം ചെയ്തു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു