പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ആശുപത്രിയില്‍; വൈര്യം മറന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി നേരിട്ടെത്തി; വിശദപരിശോധനകള്‍ക്ക് ശേഷം പ്രതികരണമെന്ന് സൈനിക ആശുപത്രി

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് അദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
കൊല്‍ക്കത്തയിലെ സൈനിക ആശുപത്രിയിലാണ് ഗവര്‍ണര്‍ ചികിത്സ തേടിയിരിക്കുന്നത്.

പരിശോധനകള്‍ക്കു ശേഷം തുടര്‍ ചികിത്സ തീരുമാനിക്കുമെന്ന് ഈസ്റ്റേണ്‍ കമാന്‍ഡ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. വൈര്യം മറന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഗവര്‍ണറെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

വഖഫ് നിയമഭേദഗതി ബില്ലിനെതിരെ പശ്ചിമബംഗാളിലെ മുര്‍ഷിദാബാദിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ഗവര്‍ണര്‍ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും സന്ദര്‍ശന വേളയില്‍ സിവി ആനന്ദബോസ് പ്രഖ്യാപിച്ചു. ശനിയാഴ്ചയായിരുന്നു ഗവര്‍ണറുടെ സന്ദര്‍ശനം.

തനിക്ക് ലഭിച്ച പരസ്പര വിരുദ്ധമായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ജില്ല സന്ദര്‍ശിക്കാനെത്തിയതെന്ന് ബംഗാള്‍ ഗവര്‍ണര്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ അക്രമങ്ങള്‍ പണ്ട് പതിവായിരുന്നു. എന്നാല്‍, ഇന്ന് സ്ഥിതി മാറി. അതിക്രമസംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്. ജനങ്ങള്‍ക്ക് നിലവിലെ സംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും ആനന്ദബോസ് വ്യക്തമാക്കി.

സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട അച്ഛനും മകനുമായ ഹര്‍ഗോബിന്ദ് ദാസ്, ചന്ദന്‍ദാസ് എന്നിവരുടെ കുടുംബത്തെയാണ് ഗവര്‍ണര്‍ സന്ദര്‍ശിച്ചത്. പ്രദേശത്ത് ബിഎസ്എഫിനെ വിന്യസിക്കണമെന്നതടക്കം ആവശ്യങ്ങള്‍ അവര്‍ ഉന്നയിച്ചിട്ടുണ്ട്. തീര്‍ച്ചയായും അധികാരികളുമായി ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തും. വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ആനന്ദബോസ് വ്യക്തമാക്കി. തുടര്‍ന്ന് തിരിച്ച് രാജ്ഭവനില്‍ എത്തിയ ശേഷമാണ് അദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ