"ഇന്ത്യ വ്യോമാക്രമണത്തിലൂടെ തകർത്ത ബാലക്കോട്ടിലെ ജെയ്‌ഷെ തീവ്രവാദി ക്യാമ്പ് പാകിസ്ഥാൻ വീണ്ടും സജീവമാക്കി": കരസേനാ മേധാവി ബിപിൻ റാവത്ത്

ഫെബ്രുവരിയിൽ ഇന്ത്യ ബോംബിട്ട് തകർത്ത പാകിസ്ഥാനിലെ ജെയ്‌ഷെ തീവ്രവാദ ക്യാമ്പ് അടുത്തിടെ വീണ്ടും സജീവമാക്കിയതായി കരസേനാ മേധാവി ബിപിൻ റാവത്ത്. അഞ്ഞൂറോളം തീവ്രവാദികൾ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ തയ്യാറെടുക്കുന്നതായി സൂചന ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

“ബാലകോട്ടിനെ പാകിസ്ഥാൻ വീണ്ടും സജീവമാക്കി, അടുത്തിടെ ഇന്ത്യ നടത്തിയ ആക്രമണം ബാലകോട്ടിനെ ബാധിച്ചു എന്നും നാശനഷ്ടങ്ങൾ സംഭവിച്ചുവെന്ന് ഇത് കാണിക്കുന്നു; ബാലക്കോട്ടിൽ ഇന്ത്യൻ വ്യോമസേന നടപടികൾ കൈക്കൊണ്ടുവെന്നതിന് തെളിവാണിത് , ഇപ്പോൾ പാകിസ്ഥാൻ അവിടേക്ക് തീവ്രവാദികളെ തിരിച്ചയച്ചിട്ടുണ്ട്,” ചെന്നൈയിൽ ഓഫീസർ ട്രെയിനിംഗ് അക്കാദമിയിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച ജനറൽ റാവത്ത് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യരാഷ്ട്ര പൊതുസഭയെ (യു‌എൻ‌ജി‌എ) അഭിസംബോധന ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് കരസേനാ മേധാവിയുടെ പരാമർശം വന്നിരിക്കുന്നത്.

ഫെബ്രുവരി 26 ന് ഇന്ത്യൻ വ്യോമസേനയുടെ ഒരു ഡസൻ ഫ്രഞ്ച് നിർമ്മിത മിറേജ് 2000 ജെറ്റുകൾ പാകിസ്ഥാനിൽ കടന്നു ചെന്ന് തീവ്രവാദ സംഘടനയായ ജയ്ഷ്-ഇ-മുഹമ്മദ് ക്യാമ്പിൽ ബോംബാക്രമണം നടത്തിയിരുന്നു. പാകിസ്ഥാൻ ചാവേർ, കാർ ബോംബ് പൊട്ടിത്തെറിപ്പിച്ച് ജമ്മു കശ്മീരിലെ പുൽവാമയിലെ അർദ്ധസൈനിക കേന്ദ്ര റിസർവ് പോലീസ് സേനയുടെ ഒരു സംഘത്തിലെ 40 സൈനികരെ കൊല്ലപ്പെടുത്തിയ ഭീകരാക്രമണത്തിന് മറുപടിയായിട്ടായിരുന്നു ഇന്ത്യയുടെ ഈ ആക്രമണം.

Latest Stories

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി

ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ല.. ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്: ഗബ്രി

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!