ബൈജൂസിനെ പാപ്പരായി പ്രഖ്യാപിക്കും; നടപടി ബിസിസിഐയുടെ ഹര്‍ജിയില്‍

ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള തിങ്ക് ആന്റ് ലേണിനെ പാപ്പരായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ നല്‍കിയ ഹര്‍ജിയില്‍ ദേശീയ കമ്പനികാര്യ ട്രൈബ്യൂണലിന്റേതാണ് ഉത്തരവ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജഴ്‌സി സ്‌പോണ്‍സര്‍ ചെയ്ത വകയില്‍ ബിസിസിഐയ്ക്ക് പണം നല്‍കാനുള്ളതിനെ തുടര്‍ന്നാണ് ഹര്‍ജി നല്‍കിയത്.

ടീം ജഴ്‌സി സ്‌പോണ്‍സര്‍ ചെയ്ത ഇനത്തില്‍ 158 കോടി രൂപയാണ് ബൈജു രവീന്ദ്രന്റെ ബൈജൂസ് ബിസിസിഐയ്ക്ക് നല്‍കാനുള്ളത്. ബിസിസിഐയുമായുള്ള സാമ്പത്തിക തര്‍ക്കം ഒത്തുതീര്‍പ്പ് ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന് ബൈജൂസ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ട്രൈബ്യൂണല്‍ ബൈജൂസിന്റെ ആവശ്യം തള്ളിയിരുന്നു.

ഇതിന് പിന്നാലെയാണ് ബിസിസിഐയുടെ ഹര്‍ജി ദേശീയ കമ്പനി ലാ ട്രൈബ്യൂണല്‍ കഴിഞ്ഞദിവസം അനുവദിച്ചിരുന്നു. ഇന്ത്യന്‍ ടീമിന് ജഴ്‌സി സ്‌പോണ്‍സര്‍ ചെയ്തുകൊണ്ട് 2019ല്‍ ആയിരുന്നു ബിസിസിഐയുമായി ബൈജൂസ് കരാര്‍ ഒപ്പുവച്ചത്. 2022 വരെയുണ്ടായിരുന്ന കരാര്‍ ബിസിസിഐ ഒരു വര്‍ഷം കൂടി നീട്ടി നല്‍കുകയായിരുന്നു.

ബൈജൂസ് നിലവില്‍ മോറിട്ടോറിയത്തിന് കീഴിലായതിനാല്‍ കരാര്‍ പ്രകാരം ബിസിസിഐയ്ക്ക് ലഭിക്കാനുള്ള പണം ആസ്തികളുടെ വില്പനയ്‌ക്കോ ജുഡീഷ്യല്‍ നടപടികള്‍ക്കോ നിരോധനമുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ