ബൈജൂസ് പണം നല്‍കിയില്ല; ഓഫീസിലെ ടിവിയെടുത്തുകൊണ്ട് പോയി പിതാവും മകനും; ബൈജുവിനെ കമ്പനിയില്‍ നിന്ന് മാറ്റി നിറുത്തണമെന്ന് നിക്ഷേപകര്‍

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്പനിയുടെ ദൈനംദിന ചിലവുകള്‍ക്ക് പോലും വക കണ്ടെത്താനാകാതെ നട്ടം തിരിയുകയാണ് ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള എജ്യൂടെക്. ബൈജൂസില്‍ നിക്ഷേപം നടത്തിയവര്‍ക്കും കോഴ്‌സില്‍ ചേരാന്‍ പണം മുടക്കിയ നിരവധി പേര്‍ക്കും ഇതോടകം പണം നഷ്ടമായിട്ടുണ്ട്.

ഇത്തരത്തില്‍ ബൈജൂസിന്റെ കോഴ്‌സില്‍ ചേരാന്‍ പണം മുടക്കിയ ഒരു കുടുംബം കമ്പനിയുടെ ഓഫീസില്‍ നിന്ന് പണത്തിന് പകരം ടിവിയുമായി പോകുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. രാജസ്ഥാനിലെ ഉദയ്പൂരിലെ ഓഫീസില്‍ നിന്നാണ് പണം നഷ്ടപ്പെട്ട കുടുംബം ടിവിയുമായി പോകുന്ന വീഡിയോ വൈറലാകുന്നത്.

ബൈജൂസിന്റെ സേവനം വേണ്ടെന്നു വച്ച് കമ്പനി നല്‍കിയ ടാബ്ലറ്റും കുടുംബം തിരികെ നല്‍കിയിരുന്നു. പണം തിരികെ ആവശ്യപ്പെട്ട കുടുംബത്തിന് പണം തിരികെ നല്‍കാമെന്ന് ബൈജൂസ് ഉറപ്പും നല്‍കി. എന്നാല്‍ പിന്നീട് ഓരോ തടസങ്ങള്‍ ആരോപിച്ച് കമ്പനി പണം തിരികെ നല്‍കാന്‍ തയ്യാറായില്ല.

കുടുംബത്തിന്റെ ആവശ്യം കമ്പനി നിരന്തരം അവഗണിച്ചതോടെയാണ് ഓഫീസിലെത്തി പിതാവും മകനും ചേര്‍ന്ന് ടിവി എടുത്തുകൊണ്ട് പോയത്. അതേസമയം ബൈജു രവീന്ദ്രനെതിരെ ഇഡി കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. എന്നാല്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്ത് വന്നതോടെ ബൈജു രാജ്യം വിട്ടതായാണ് വിവരം. സാമ്പത്തിക കേസുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബൈജു രാജ്യം വിടാതിരിക്കാനായിരുന്നു ഇഡിയുടെ അപ്രതീക്ഷിത നീക്കം.

നിലവിലെ കമ്പനിയുടെ സാഹചര്യം കണക്കിലെടുത്ത് നിക്ഷേപകര്‍ പ്രത്യേക യോഗം ചേര്‍ന്നു. ബൈജു രവീന്ദ്രനെ കമ്പനിയില്‍ നിന്ന് മാറ്റി നിറുത്താനാണ് യോഗം ചേര്‍ന്നത്. നിക്ഷേപകര്‍ ബൈജൂസിനെതിരെ ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനെ സമീപിച്ചിട്ടുണ്ട്. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് നിക്ഷേപകര്‍ ഈ വിവരം അറിയിച്ചത്. ബൈജു രവീന്ദ്രന് കമ്പനിയെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം