ബൈജൂസ് പണം നല്‍കിയില്ല; ഓഫീസിലെ ടിവിയെടുത്തുകൊണ്ട് പോയി പിതാവും മകനും; ബൈജുവിനെ കമ്പനിയില്‍ നിന്ന് മാറ്റി നിറുത്തണമെന്ന് നിക്ഷേപകര്‍

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്പനിയുടെ ദൈനംദിന ചിലവുകള്‍ക്ക് പോലും വക കണ്ടെത്താനാകാതെ നട്ടം തിരിയുകയാണ് ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള എജ്യൂടെക്. ബൈജൂസില്‍ നിക്ഷേപം നടത്തിയവര്‍ക്കും കോഴ്‌സില്‍ ചേരാന്‍ പണം മുടക്കിയ നിരവധി പേര്‍ക്കും ഇതോടകം പണം നഷ്ടമായിട്ടുണ്ട്.

ഇത്തരത്തില്‍ ബൈജൂസിന്റെ കോഴ്‌സില്‍ ചേരാന്‍ പണം മുടക്കിയ ഒരു കുടുംബം കമ്പനിയുടെ ഓഫീസില്‍ നിന്ന് പണത്തിന് പകരം ടിവിയുമായി പോകുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. രാജസ്ഥാനിലെ ഉദയ്പൂരിലെ ഓഫീസില്‍ നിന്നാണ് പണം നഷ്ടപ്പെട്ട കുടുംബം ടിവിയുമായി പോകുന്ന വീഡിയോ വൈറലാകുന്നത്.

ബൈജൂസിന്റെ സേവനം വേണ്ടെന്നു വച്ച് കമ്പനി നല്‍കിയ ടാബ്ലറ്റും കുടുംബം തിരികെ നല്‍കിയിരുന്നു. പണം തിരികെ ആവശ്യപ്പെട്ട കുടുംബത്തിന് പണം തിരികെ നല്‍കാമെന്ന് ബൈജൂസ് ഉറപ്പും നല്‍കി. എന്നാല്‍ പിന്നീട് ഓരോ തടസങ്ങള്‍ ആരോപിച്ച് കമ്പനി പണം തിരികെ നല്‍കാന്‍ തയ്യാറായില്ല.

കുടുംബത്തിന്റെ ആവശ്യം കമ്പനി നിരന്തരം അവഗണിച്ചതോടെയാണ് ഓഫീസിലെത്തി പിതാവും മകനും ചേര്‍ന്ന് ടിവി എടുത്തുകൊണ്ട് പോയത്. അതേസമയം ബൈജു രവീന്ദ്രനെതിരെ ഇഡി കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. എന്നാല്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്ത് വന്നതോടെ ബൈജു രാജ്യം വിട്ടതായാണ് വിവരം. സാമ്പത്തിക കേസുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബൈജു രാജ്യം വിടാതിരിക്കാനായിരുന്നു ഇഡിയുടെ അപ്രതീക്ഷിത നീക്കം.

നിലവിലെ കമ്പനിയുടെ സാഹചര്യം കണക്കിലെടുത്ത് നിക്ഷേപകര്‍ പ്രത്യേക യോഗം ചേര്‍ന്നു. ബൈജു രവീന്ദ്രനെ കമ്പനിയില്‍ നിന്ന് മാറ്റി നിറുത്താനാണ് യോഗം ചേര്‍ന്നത്. നിക്ഷേപകര്‍ ബൈജൂസിനെതിരെ ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനെ സമീപിച്ചിട്ടുണ്ട്. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് നിക്ഷേപകര്‍ ഈ വിവരം അറിയിച്ചത്. ബൈജു രവീന്ദ്രന് കമ്പനിയെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി