ബൈജൂസ് പണം നല്‍കിയില്ല; ഓഫീസിലെ ടിവിയെടുത്തുകൊണ്ട് പോയി പിതാവും മകനും; ബൈജുവിനെ കമ്പനിയില്‍ നിന്ന് മാറ്റി നിറുത്തണമെന്ന് നിക്ഷേപകര്‍

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്പനിയുടെ ദൈനംദിന ചിലവുകള്‍ക്ക് പോലും വക കണ്ടെത്താനാകാതെ നട്ടം തിരിയുകയാണ് ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള എജ്യൂടെക്. ബൈജൂസില്‍ നിക്ഷേപം നടത്തിയവര്‍ക്കും കോഴ്‌സില്‍ ചേരാന്‍ പണം മുടക്കിയ നിരവധി പേര്‍ക്കും ഇതോടകം പണം നഷ്ടമായിട്ടുണ്ട്.

ഇത്തരത്തില്‍ ബൈജൂസിന്റെ കോഴ്‌സില്‍ ചേരാന്‍ പണം മുടക്കിയ ഒരു കുടുംബം കമ്പനിയുടെ ഓഫീസില്‍ നിന്ന് പണത്തിന് പകരം ടിവിയുമായി പോകുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. രാജസ്ഥാനിലെ ഉദയ്പൂരിലെ ഓഫീസില്‍ നിന്നാണ് പണം നഷ്ടപ്പെട്ട കുടുംബം ടിവിയുമായി പോകുന്ന വീഡിയോ വൈറലാകുന്നത്.

ബൈജൂസിന്റെ സേവനം വേണ്ടെന്നു വച്ച് കമ്പനി നല്‍കിയ ടാബ്ലറ്റും കുടുംബം തിരികെ നല്‍കിയിരുന്നു. പണം തിരികെ ആവശ്യപ്പെട്ട കുടുംബത്തിന് പണം തിരികെ നല്‍കാമെന്ന് ബൈജൂസ് ഉറപ്പും നല്‍കി. എന്നാല്‍ പിന്നീട് ഓരോ തടസങ്ങള്‍ ആരോപിച്ച് കമ്പനി പണം തിരികെ നല്‍കാന്‍ തയ്യാറായില്ല.

കുടുംബത്തിന്റെ ആവശ്യം കമ്പനി നിരന്തരം അവഗണിച്ചതോടെയാണ് ഓഫീസിലെത്തി പിതാവും മകനും ചേര്‍ന്ന് ടിവി എടുത്തുകൊണ്ട് പോയത്. അതേസമയം ബൈജു രവീന്ദ്രനെതിരെ ഇഡി കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. എന്നാല്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്ത് വന്നതോടെ ബൈജു രാജ്യം വിട്ടതായാണ് വിവരം. സാമ്പത്തിക കേസുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബൈജു രാജ്യം വിടാതിരിക്കാനായിരുന്നു ഇഡിയുടെ അപ്രതീക്ഷിത നീക്കം.

നിലവിലെ കമ്പനിയുടെ സാഹചര്യം കണക്കിലെടുത്ത് നിക്ഷേപകര്‍ പ്രത്യേക യോഗം ചേര്‍ന്നു. ബൈജു രവീന്ദ്രനെ കമ്പനിയില്‍ നിന്ന് മാറ്റി നിറുത്താനാണ് യോഗം ചേര്‍ന്നത്. നിക്ഷേപകര്‍ ബൈജൂസിനെതിരെ ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനെ സമീപിച്ചിട്ടുണ്ട്. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് നിക്ഷേപകര്‍ ഈ വിവരം അറിയിച്ചത്. ബൈജു രവീന്ദ്രന് കമ്പനിയെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ