മദ്യപിച്ച് കാറില്‍ കറക്കം, പിന്നാലെ മര്‍ദ്ദനം; ഭീഷണിപ്പെടുത്തി മൂത്രം കുടിപ്പിക്കാന്‍ ശ്രമം; വ്യവസായിയുടെ പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ കേസ്

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് രാജസ്ഥാന്‍ സ്വദേശിയായ വ്യവസായിയെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം മൂത്രം കുടിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ജൂണ്‍ 14ന് ആയിരുന്നു വ്യവസായിക്കെതിരെ ആക്രമണം നടന്നത്. വിജയനഗരത്തില്‍ താമസിച്ചിരുന്ന ഭഗവാന്‍ റാമിന് നേരെയാണ് ആക്രമണമുണ്ടായത്.

ജൂണ്‍ 14ന് ഭഗവാന്‍ റാമിന്റെ രാജസ്ഥാനിലെ രണ്ട് സുഹൃത്തുക്കള്‍ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് എത്തിയിരുന്നു. തുടര്‍ന്ന് മൂന്ന് പേരും ഒരുമിച്ച് മദ്യപിക്കുകയും കാറില്‍ യാത്ര ചെയ്യുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് സുഹൃത്തുക്കള്‍ റാമുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്നത്. ഇരുവരുടെയും ഭാര്യമാര്‍ക്ക് റാം അശ്ലീല സന്ദേശം അയച്ചെന്ന് ആരോപിച്ചായിരുന്നു തര്‍ക്കം.

ഇതേ തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഭഗവാന്‍ റാമിനെ മര്‍ദ്ദിക്കുകയായിരുന്നു. പിന്നാലെ റാമിനെ ഇരുവരും ചേര്‍ന്ന് കുപ്പിയില്‍ നിറച്ച മൂത്രം കുടിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. റാമിനെ മര്‍ദ്ദിച്ച ദൃശ്യങ്ങളും ഇവര്‍ പകര്‍ത്തിയിരുന്നതായാണ് പരാതി. മര്‍ദ്ദിച്ച സംഭവം പുറത്ത് അറിയിച്ചാല്‍ വധിക്കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.

വിജനമായ പ്രദേശത്ത് റാമിനെ ഉപേക്ഷിച്ച് ഇരുവരും കടന്നുകളഞ്ഞു. മര്‍ദ്ദന വിവരം റാം പുറത്ത് പറയാന്‍ തയ്യാറായിരുന്നതുമില്ല. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം റാമിനെ മര്‍ദ്ദിച്ച ദൃശ്യങ്ങള്‍ പ്രതികള്‍ പുറത്തുവിട്ടതോടെയാണ് വ്യവസായി പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇതോടെ ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ