ഗംഗാ നദിയില്‍ മൃതദേഹം ഉപേക്ഷിക്കാന്‍ ശ്രമം; ട്രോളി ബാഗുമായി രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍

പശ്ചിമ ബംഗാളില്‍ മൃതദേഹം ഒളിപ്പിച്ച ട്രോളി ബാഗ് ഗംഗാ നദിയില്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് സ്ത്രീകള്‍ പിടിയിലായി. ചൊവ്വാഴ്ച രാവിലെ 7.30ന് കൊല്‍ക്കത്തയ്ക്ക് സമീപം കുമാര്‍തുലിയിലാണ് സംഭവം നടന്നത്. പശ്ചിമ ബംഗാള്‍ സ്വദേശികളായ ഫാല്‍ ഗുനി ഘോഷും ഇവരുടെ മാതാവ് ആരതി ഘോഷുമാണ് പിടിയിലായത്.

ഇരുവരും രാവിലെ മൃതദേഹം അടങ്ങിയ ബാഗ്് നദിയില്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ഇരുവരും ചേര്‍ന്ന് ഒരു ട്രോളി ബാഗ് കാറില്‍നിന്ന് ഇറക്കുന്നത് സമീപത്തെ നാട്ടുകാരാണ് ആദ്യം കണ്ടത്. എന്നാല്‍ പ്രതികള്‍ക്ക് ഇത് ഉയര്‍ത്താന്‍ സാധിച്ചില്ല. ഇതോടെ സമീപത്ത് യോഗ അഭ്യസിച്ചിരുന്നവരും നാട്ടുകാരും ഇവരുടെ അടുത്തേക്ക് എത്തി.

ബാഗിനുള്ളില്‍ എന്താണെന്ന് അന്വേഷിച്ചതോടെ നായയുടെ ജഡമാണെന്നായിരുന്നു ആദ്യം മറുപടി. ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ഭര്‍ത്താവിന്റെ സഹോദരിയുടെ മൃതദേഹമാണിതെന്നും യുവതി ആത്മഹത്യ ചെയ്തതാണെന്നും മറുപടി നല്‍കി. ഇരുവരുടെയും മറുപടി വിശ്വാസത്തിലെടുക്കാത്ത നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിച്ചു.

പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളില്‍ രക്തത്തില്‍ കുളിച്ചനിലയില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.
ഫാല്‍ഗുനിയുടെ ഭര്‍ത്താവിന്റെ ബന്ധുവായ സുമിതാ ഘോഷിന്റെ മൃതദേഹമാണ് ബാഗിലുണ്ടായിരുന്നതെന്നും പൊലീസ് കണ്ടെത്തി.

Latest Stories

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം