മകന്റെ തോട്ടത്തില്‍ നിന്ന് പച്ചക്കറിയെടുത്ത് കഴിച്ചു; എഴുപതുകാരിയായ മാതാവിന് വൈദ്യുതി തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദനം

ഒഡീഷയില്‍ മകന്റെ കൃഷി ഭൂമിയില്‍ നിന്ന് പച്ചക്കറിയെടുത്തതിന് മാതാവിനെ വൈദ്യുതി തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ഒഡീഷയിലെ കിയോഞ്ജര്‍ ജില്ലയിലാണ് ക്രൂരകൃത്യം അരങ്ങേറിയത്. സരസപാസി ഗ്രാമത്തില്‍ താമസിച്ച് വരുന്ന ഇളയ മകനാണ് എഴുപത് വയസ് പിന്നിട്ട മാതാവിനെ വൈദ്യുതി തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്.

ഇയാളുടെ കൃഷി ഭൂമിയില്‍ നിന്ന് മാതാവ് പച്ചക്കറി പറിച്ച് കഴിച്ചതാണ് പ്രതിയെ പ്രകോപിതനാക്കിയത്. ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. വഴക്ക് മൂര്‍ച്ഛിച്ചതോടെയാണ് ഇയാള്‍ മാതാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചതെന്ന് പൊലീസ് പറയുന്നു. മര്‍ദ്ദനം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ വയോധികയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതി ഭീഷണി മുഴക്കിയതോടെ പിന്മാറുകയായിരുന്നു.

പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയാണ് വയോധികയെ മോചിപ്പിച്ചത്. തുടര്‍ന്ന് പൊലീസ് ഇവരെ പ്രദേശത്തെ സ്വകാര്യ ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് പ്രതിയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതായും പ്രതിയ്ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും പൊലീസ് അറിയിച്ചു.

Latest Stories

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ സമരം അവസാനിപ്പിച്ചു; സര്‍ക്കുലറില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് കെബി ഗണേഷ്‌കുമാര്‍

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍; പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് 14 പേര്‍ക്ക്

ഇവൻ പുതിയ സ്വിഫ്റ്റിനേക്കാൾ കേമൻ!

എന്ന് പാഡഴിക്കും, കൃത്യമായ ഉത്തരം നൽകി രോഹിത് ശർമ്മ; പറയുന്നത് ഇങ്ങനെ

ഭഗവാനെ കാണാന്‍ വന്നതാണ് മാറിനില്ലെടോ..; അര്‍ധരാത്രി കല്‍പ്പാത്തി ക്ഷേത്രത്തില്‍ കടക്കാന്‍ ശ്രമിച്ച് വിനായകന്‍!