അസമില്‍ കോണ്‍ഗ്രസ് എംപി പാര്‍ട്ടി വിട്ടു; തീരുമാനം സീറ്റ് നിഷേധിച്ചതോടെ; തൃണമൂല്‍ കോണ്‍ഗ്രസിലേക്കെന്ന് റിപ്പോര്‍ട്ട്

അസമിലെ കോണ്‍ഗ്രസ് എംപി അബ്ദുല്‍ ഖാലിഖ് പാര്‍ട്ടി വിട്ടു. ഖാലിഖ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. 14 പാര്‍ലമെന്റ് സീറ്റുകളുള്ള അസമിലെ മൂന്ന് കോണ്‍ഗ്രസ് എംപിമാരില്‍ ഒരാളാണ് അബ്ദുല്‍ ഖാലിഖ്. അസം ബാര്‍പേട്ടയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് അബ്ദുല്‍ ഖാലിഖ്.

ഖാലിഖിന് കോണ്‍ഗ്രസ് ഇത്തവണ ബാര്‍പേട്ടയില്‍ ലോക്‌സഭ സീറ്റ് നല്‍കിയില്ല. ഇതേ തുടര്‍ന്ന് പാര്‍ട്ടിയെ വിമര്‍ശിച്ച് ഖാലിഖ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അസമിലെ പാര്‍ട്ടിയുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസില്‍ നിന്ന് രാജി വയ്ക്കുന്നുവെന്ന പ്രഖ്യാപനവുമായെത്തിയത്.

എക്‌സിലൂടെയായിരുന്നു 25 വര്‍ഷമായുള്ള കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുന്നതായി അബ്ദുല്‍ ഖാലിഖ് അറിയിച്ചത്. അസമിലെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും അസമിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിക്കുമെതിരെയാണ് ഖാലിഖ് ആരോപണം ഉന്നയിച്ചത്. അസമിലെ കോണ്‍ഗ്രസിന്റെ സാധ്യതകളെല്ലാം നശിച്ചെന്നും ഖാലിഖ് കൂട്ടിച്ചേര്‍ത്തു.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി