അസമില്‍ കോണ്‍ഗ്രസ് എംപി പാര്‍ട്ടി വിട്ടു; തീരുമാനം സീറ്റ് നിഷേധിച്ചതോടെ; തൃണമൂല്‍ കോണ്‍ഗ്രസിലേക്കെന്ന് റിപ്പോര്‍ട്ട്

അസമിലെ കോണ്‍ഗ്രസ് എംപി അബ്ദുല്‍ ഖാലിഖ് പാര്‍ട്ടി വിട്ടു. ഖാലിഖ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. 14 പാര്‍ലമെന്റ് സീറ്റുകളുള്ള അസമിലെ മൂന്ന് കോണ്‍ഗ്രസ് എംപിമാരില്‍ ഒരാളാണ് അബ്ദുല്‍ ഖാലിഖ്. അസം ബാര്‍പേട്ടയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് അബ്ദുല്‍ ഖാലിഖ്.

ഖാലിഖിന് കോണ്‍ഗ്രസ് ഇത്തവണ ബാര്‍പേട്ടയില്‍ ലോക്‌സഭ സീറ്റ് നല്‍കിയില്ല. ഇതേ തുടര്‍ന്ന് പാര്‍ട്ടിയെ വിമര്‍ശിച്ച് ഖാലിഖ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അസമിലെ പാര്‍ട്ടിയുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസില്‍ നിന്ന് രാജി വയ്ക്കുന്നുവെന്ന പ്രഖ്യാപനവുമായെത്തിയത്.

എക്‌സിലൂടെയായിരുന്നു 25 വര്‍ഷമായുള്ള കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുന്നതായി അബ്ദുല്‍ ഖാലിഖ് അറിയിച്ചത്. അസമിലെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും അസമിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിക്കുമെതിരെയാണ് ഖാലിഖ് ആരോപണം ഉന്നയിച്ചത്. അസമിലെ കോണ്‍ഗ്രസിന്റെ സാധ്യതകളെല്ലാം നശിച്ചെന്നും ഖാലിഖ് കൂട്ടിച്ചേര്‍ത്തു.

Latest Stories

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി