ഭരണപ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വഖഫ് ബില്ലില്‍ വാഗ്വാദം മുറുകുന്നു; രാജ്യസഭ വോട്ടിംഗ് കണക്കില്‍ 'അട്ടിമറി' സാധ്യമോ?

വ്യാഴാഴ്ച പുലർച്ചെ ലോക്‌സഭയിൽ 288-232 വോട്ടുകൾക്ക് പാസായ വിവാദമായ വഖഫ് (ഭേദഗതി) ബില്ലിന് രാജ്യസഭയുടെയും അംഗീകാരം ലഭിക്കാന്‍ സാങ്കേതികമായി തടസമില്ല. എന്നിരുന്നാലും, ലോക്‌സഭയെ അപേക്ഷിച്ച്, ഭരണകക്ഷിയായ ബിജെപി നേതൃത്വത്തിലുള്ള എൻ‌ഡി‌എയും പ്രതിപക്ഷവും തമ്മിലുള്ള അന്തരം കുറയാനിടയുണ്ട്. അതായത്, ബില്ലിനെ എതിർക്കുന്ന എല്ലാ പാർട്ടികളും പൂർണ്ണ ശക്തിയോടെ ചർച്ചയിൽ പങ്കെടുക്കുകയും ബില്ലിനെതിരെ വോട്ട് ചെയ്യുകയും ചെയ്താൽ, ലോകസഭയിൽ പാസ്സാക്കിയ ലാഘവത്തിൽ രാജ്യസഭ കടക്കൽ ദുഷ്കരമാകും. രാജ്യസഭയിൽ പകുതിയിലധികം അംഗങ്ങളുള്ള എൻ‌ഡി‌എക്ക് അവരുടെ നിലവിലെ ശക്തിയുടെ ബലത്തിൽ എളുപ്പത്തിൽ ബിൽ പാസ്സാക്കാം എന്ന പ്രതീക്ഷയിലാണ്. ബിജെപിക്ക് മാത്രം രാജ്യസഭയിൽ 98 അംഗങ്ങളാണുള്ളത്. ജെഡിയു, ടിഡിപി, എൻസിപി, ശിവസേന , ആർഎൽഡി തുടങ്ങിയ എൻഡിഎ സഖ്യകക്ഷികളെയും എഐഎഡിഎംകെ പോലുള്ള സൗഹൃദ പാർട്ടികളെയും കൂടി ചേർത്താൽ ഭരണകക്ഷിയുടെ അംഗസംഖ്യ 122 ആയി ഉയരും.

ജെഡിയു, എഐഎഡിഎംകെ എന്നിവയ്ക്ക് നാല് അംഗങ്ങൾ വീതമാണുള്ളത്. എൻസിപിക്ക് മൂന്ന്, ടിഡിപിക്ക് രണ്ട്, ആർപിഐ (അതാവാലെ), ജെഡി(എസ്), അസം ഗണ പരിഷത്ത്, പിഎംകെ, തമിഴ് മാനില കോൺഗ്രസ് (മൂപ്പനാർ), നാഷണൽ പീപ്പിൾസ് പാർട്ടി, മിസോ നാഷണൽ ഫ്രണ്ട്, യുണൈറ്റഡ് പീപ്പിൾസ് പാർട്ടി (ലിബറൽ), ആർഎൽഡി, ശിവസേന, രാഷ്ട്രീയ ലോക് മോർച്ച തുടങ്ങിയ പാർട്ടികൾക്ക് ഓരോ അംഗവുമുണ്ട്. ഹരിയാനയിൽ നിന്നുള്ള ഒരു സ്വതന്ത്ര അംഗം കാർത്തികേയ ശർമ്മയും ബിജെപിയുടെ പിന്തുണയോടെ വിജയിച്ചതിനാൽ അവരെ പിന്തുണയ്ക്കും. പിന്നെ ആറ് അറ്റാച്ച്ഡ് നോമിനേറ്റഡ് അംഗങ്ങളുണ്ട്. അവരിൽ പലരും ഭരണ സഖ്യത്തെ പിന്തുണയ്ക്കാൻ സാധ്യതയുണ്ട്. രഞ്ജൻ ഗൊഗോയ്, ഇളയരാജ, ധർമ്മസ്ഥല വീരേന്ദ്ര ഹെഗ്ഗഡെ, പി ടി ഉഷ, വി വിജയേന്ദ്ര പ്രസാദ്, സുധ മൂർത്തി എന്നിവരാണ് ഈ നോമിനേറ്റഡ് അംഗങ്ങൾ. എൻഡിഎ പൂർണ്ണ ശക്തിയോടെ വോട്ട് ചെയ്യുകയും സ്വതന്ത്രരും നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളും പ്രതീക്ഷിച്ചതുപോലെ ബില്ലിന് അനുകൂലമായി വോട്ട് ചെയ്യുകയും ചെയ്താൽ, ഭരണപക്ഷത്തിന് 130 അംഗങ്ങളുടെ എണ്ണം എത്താൻ വളരെ എളുപ്പമാണ്.

മറുവശത്ത്, പ്രതിപക്ഷ ഇന്ത്യാ ബ്ലോക്കിന് 86 എംപിമാരുണ്ട്. കോൺഗ്രസിന് 27 അംഗങ്ങളും, ടിഎംസിക്ക് 13 അംഗങ്ങളും, ഡിഎംകെയ്ക്കും എഎപിക്കും 10 അംഗങ്ങളും, ആർജെഡിക്ക് അഞ്ച് അംഗങ്ങളും, സിപിഎം, സമാജ്‌വാദി പാർട്ടി (എസ്പി) എന്നിവയ്ക്ക് നാല് വീതവും, ജെഎംഎം മൂന്ന് അംഗങ്ങളും, ശിവസേന (യുബിടി), എൻസിപി (എസ്പി), സിപിഐ, ഐയുഎംഎൽ എന്നിവയ്ക്ക് രണ്ട് വീതവും, എംഡിഎംകെ, കേരള കോൺഗ്രസ് (മാണി) എന്നിവയ്ക്ക് ഓരോ അംഗവുമുണ്ട്. മധുരയിൽ സിപിഎമ്മിന്റെ പാർട്ടി കോൺഗ്രസ് നടക്കുന്നതിനാൽ, പാർട്ടി എംപിമാർ വ്യാഴാഴ്ച സഭയിൽ പൂർണ്ണമായി പങ്കെടുക്കുമോ എന്ന് വ്യക്തമല്ല. മുൻ കോൺഗ്രസ് നേതാവ് കപിൽ സിബൽ, അസമിലെ അജിത് കുമാർ ഭൂയാൻ എന്നീ രണ്ട് സ്വതന്ത്രരുടെ പിന്തുണ പ്രതിപക്ഷ ക്യാമ്പിന് ആശ്രയിക്കാവുന്നതാണ്.

പിന്നെയുള്ള മൂന്ന് പ്രധാന കക്ഷികളായ വൈ.എസ്.ആർ.സി.പി, ബി.ജെ.ഡി, ബി.ആർ.എസ് വഖഫ് ബില്ലിനെതിരെ വോട്ട് ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തവരാണ്. ഈ മൂന്ന് പാർട്ടികൾക്കും ഒരുമിച്ച് 18 അംഗങ്ങളുണ്ട്. വൈ.എസ്.ആർ.സി.പിക്കും ബി.ജെ.ഡിക്കും 7 എംപിമാർ വീതവും ബി.ആർ.എസിന് 4 എംപിമാരുമുണ്ട്. ഈ പാർട്ടികൾ ബില്ലിനെതിരെ വോട്ട് ചെയ്യുമോ അതോ അതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയ ശേഷം സഭയിൽ നിന്ന് ഇറങ്ങി പോകുമോ എന്ന് കണ്ടറിയണം. ഇന്ത്യാ ബ്ലോക്ക് പൂർണ്ണ ശക്തിയോടെ വോട്ട് ചെയ്യുകയും സ്വതന്ത്രരും വൈഎസ്ആർസിപി, ബിജെഡി, ബിആർഎസ് അംഗങ്ങളും ബില്ലിനെതിരെ വോട്ട് ചെയ്യുകയും ചെയ്താൽ അവരുടെ അംഗസംഖ്യ 106 ആകും.

Latest Stories

കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചേക്കും, രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം; നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

സ്മാര്‍ട് റോഡ് ഉദ്ഘാടന വിവാദം; മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞിട്ടില്ല, പുറത്തുവരുന്നത് വ്യാജ വാര്‍ത്തകള്‍; മന്ത്രിസഭയില്‍ ഭിന്നതയില്ലെന്ന് എംബി രാജേഷ്

MI VS DC: ഇത് ഇപ്പോൾ ധോണിയെക്കാൾ ദുരുന്തം ആണല്ലോ, വീണ്ടും നിരാശയായി രോഹിത് ശർമ്മ; ശങ്കരൻ തെങ്ങിൽ തന്നെ എന്ന് ആരാധകർ

ബലൂചിസ്ഥാനില്‍ സ്‌കൂള്‍ ബസിന് നേരെ ചാവേറാക്രമണം, മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു; പിന്നില്‍ ഇന്ത്യയെന്ന് പാകിസ്ഥാന്റെ ആരോപണം, രൂക്ഷ വിമര്‍ശനവുമായി വിദേശകാര്യമന്ത്രാലയം

ഛത്തീസ്ഗഡില്‍ സുരക്ഷാസേന-മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന ബസവരാജ് ഉള്‍പ്പെടെ 27 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

മെട്രോ യാത്രികരായ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കല്‍; 'മെട്രോ ചിക്‌സ്' എന്ന പേരില്‍ ഇന്‍സ്റ്റ പേജ്, ഉടമയെ പൊക്കാന്‍ ബംഗലൂരു പൊലീസ്

'ഡിവോഴ്‌സ് നൽകാം, പക്ഷെ മാസം 40 ലക്ഷം രൂപ തരണം'; വിവാഹ മോചനത്തിൽ രവി മോഹനോട് ഭാര്യ ആർതി

'അന്ന് തരൂരിനെതിരെ വിമതനായി മത്സരിച്ചു, സംഘടനയിൽ യുവാക്കൾക്ക് വേണ്ട പരിഗണന നൽകുന്നില്ലെന്ന് പറഞ്ഞ് രാജിവച്ചു'; യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷൈൻ ലാൽ ഇനി ബിജെപിയിൽ

കോഴിക്കോട് യുവാവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

'കൊലപാതകം ഒന്നും ചെയ്തിട്ടില്ലല്ലോ'; സിവില്‍ സര്‍വ്വീസ് പരീക്ഷ പാസാകാന്‍ വ്യാജരേഖ നിര്‍മിച്ച മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു സുപ്രീം കോടതി