ഭരണപ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വഖഫ് ബില്ലില്‍ വാഗ്വാദം മുറുകുന്നു; രാജ്യസഭ വോട്ടിംഗ് കണക്കില്‍ 'അട്ടിമറി' സാധ്യമോ?

വ്യാഴാഴ്ച പുലർച്ചെ ലോക്‌സഭയിൽ 288-232 വോട്ടുകൾക്ക് പാസായ വിവാദമായ വഖഫ് (ഭേദഗതി) ബില്ലിന് രാജ്യസഭയുടെയും അംഗീകാരം ലഭിക്കാന്‍ സാങ്കേതികമായി തടസമില്ല. എന്നിരുന്നാലും, ലോക്‌സഭയെ അപേക്ഷിച്ച്, ഭരണകക്ഷിയായ ബിജെപി നേതൃത്വത്തിലുള്ള എൻ‌ഡി‌എയും പ്രതിപക്ഷവും തമ്മിലുള്ള അന്തരം കുറയാനിടയുണ്ട്. അതായത്, ബില്ലിനെ എതിർക്കുന്ന എല്ലാ പാർട്ടികളും പൂർണ്ണ ശക്തിയോടെ ചർച്ചയിൽ പങ്കെടുക്കുകയും ബില്ലിനെതിരെ വോട്ട് ചെയ്യുകയും ചെയ്താൽ, ലോകസഭയിൽ പാസ്സാക്കിയ ലാഘവത്തിൽ രാജ്യസഭ കടക്കൽ ദുഷ്കരമാകും. രാജ്യസഭയിൽ പകുതിയിലധികം അംഗങ്ങളുള്ള എൻ‌ഡി‌എക്ക് അവരുടെ നിലവിലെ ശക്തിയുടെ ബലത്തിൽ എളുപ്പത്തിൽ ബിൽ പാസ്സാക്കാം എന്ന പ്രതീക്ഷയിലാണ്. ബിജെപിക്ക് മാത്രം രാജ്യസഭയിൽ 98 അംഗങ്ങളാണുള്ളത്. ജെഡിയു, ടിഡിപി, എൻസിപി, ശിവസേന , ആർഎൽഡി തുടങ്ങിയ എൻഡിഎ സഖ്യകക്ഷികളെയും എഐഎഡിഎംകെ പോലുള്ള സൗഹൃദ പാർട്ടികളെയും കൂടി ചേർത്താൽ ഭരണകക്ഷിയുടെ അംഗസംഖ്യ 122 ആയി ഉയരും.

ജെഡിയു, എഐഎഡിഎംകെ എന്നിവയ്ക്ക് നാല് അംഗങ്ങൾ വീതമാണുള്ളത്. എൻസിപിക്ക് മൂന്ന്, ടിഡിപിക്ക് രണ്ട്, ആർപിഐ (അതാവാലെ), ജെഡി(എസ്), അസം ഗണ പരിഷത്ത്, പിഎംകെ, തമിഴ് മാനില കോൺഗ്രസ് (മൂപ്പനാർ), നാഷണൽ പീപ്പിൾസ് പാർട്ടി, മിസോ നാഷണൽ ഫ്രണ്ട്, യുണൈറ്റഡ് പീപ്പിൾസ് പാർട്ടി (ലിബറൽ), ആർഎൽഡി, ശിവസേന, രാഷ്ട്രീയ ലോക് മോർച്ച തുടങ്ങിയ പാർട്ടികൾക്ക് ഓരോ അംഗവുമുണ്ട്. ഹരിയാനയിൽ നിന്നുള്ള ഒരു സ്വതന്ത്ര അംഗം കാർത്തികേയ ശർമ്മയും ബിജെപിയുടെ പിന്തുണയോടെ വിജയിച്ചതിനാൽ അവരെ പിന്തുണയ്ക്കും. പിന്നെ ആറ് അറ്റാച്ച്ഡ് നോമിനേറ്റഡ് അംഗങ്ങളുണ്ട്. അവരിൽ പലരും ഭരണ സഖ്യത്തെ പിന്തുണയ്ക്കാൻ സാധ്യതയുണ്ട്. രഞ്ജൻ ഗൊഗോയ്, ഇളയരാജ, ധർമ്മസ്ഥല വീരേന്ദ്ര ഹെഗ്ഗഡെ, പി ടി ഉഷ, വി വിജയേന്ദ്ര പ്രസാദ്, സുധ മൂർത്തി എന്നിവരാണ് ഈ നോമിനേറ്റഡ് അംഗങ്ങൾ. എൻഡിഎ പൂർണ്ണ ശക്തിയോടെ വോട്ട് ചെയ്യുകയും സ്വതന്ത്രരും നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളും പ്രതീക്ഷിച്ചതുപോലെ ബില്ലിന് അനുകൂലമായി വോട്ട് ചെയ്യുകയും ചെയ്താൽ, ഭരണപക്ഷത്തിന് 130 അംഗങ്ങളുടെ എണ്ണം എത്താൻ വളരെ എളുപ്പമാണ്.

മറുവശത്ത്, പ്രതിപക്ഷ ഇന്ത്യാ ബ്ലോക്കിന് 86 എംപിമാരുണ്ട്. കോൺഗ്രസിന് 27 അംഗങ്ങളും, ടിഎംസിക്ക് 13 അംഗങ്ങളും, ഡിഎംകെയ്ക്കും എഎപിക്കും 10 അംഗങ്ങളും, ആർജെഡിക്ക് അഞ്ച് അംഗങ്ങളും, സിപിഎം, സമാജ്‌വാദി പാർട്ടി (എസ്പി) എന്നിവയ്ക്ക് നാല് വീതവും, ജെഎംഎം മൂന്ന് അംഗങ്ങളും, ശിവസേന (യുബിടി), എൻസിപി (എസ്പി), സിപിഐ, ഐയുഎംഎൽ എന്നിവയ്ക്ക് രണ്ട് വീതവും, എംഡിഎംകെ, കേരള കോൺഗ്രസ് (മാണി) എന്നിവയ്ക്ക് ഓരോ അംഗവുമുണ്ട്. മധുരയിൽ സിപിഎമ്മിന്റെ പാർട്ടി കോൺഗ്രസ് നടക്കുന്നതിനാൽ, പാർട്ടി എംപിമാർ വ്യാഴാഴ്ച സഭയിൽ പൂർണ്ണമായി പങ്കെടുക്കുമോ എന്ന് വ്യക്തമല്ല. മുൻ കോൺഗ്രസ് നേതാവ് കപിൽ സിബൽ, അസമിലെ അജിത് കുമാർ ഭൂയാൻ എന്നീ രണ്ട് സ്വതന്ത്രരുടെ പിന്തുണ പ്രതിപക്ഷ ക്യാമ്പിന് ആശ്രയിക്കാവുന്നതാണ്.

പിന്നെയുള്ള മൂന്ന് പ്രധാന കക്ഷികളായ വൈ.എസ്.ആർ.സി.പി, ബി.ജെ.ഡി, ബി.ആർ.എസ് വഖഫ് ബില്ലിനെതിരെ വോട്ട് ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തവരാണ്. ഈ മൂന്ന് പാർട്ടികൾക്കും ഒരുമിച്ച് 18 അംഗങ്ങളുണ്ട്. വൈ.എസ്.ആർ.സി.പിക്കും ബി.ജെ.ഡിക്കും 7 എംപിമാർ വീതവും ബി.ആർ.എസിന് 4 എംപിമാരുമുണ്ട്. ഈ പാർട്ടികൾ ബില്ലിനെതിരെ വോട്ട് ചെയ്യുമോ അതോ അതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയ ശേഷം സഭയിൽ നിന്ന് ഇറങ്ങി പോകുമോ എന്ന് കണ്ടറിയണം. ഇന്ത്യാ ബ്ലോക്ക് പൂർണ്ണ ശക്തിയോടെ വോട്ട് ചെയ്യുകയും സ്വതന്ത്രരും വൈഎസ്ആർസിപി, ബിജെഡി, ബിആർഎസ് അംഗങ്ങളും ബില്ലിനെതിരെ വോട്ട് ചെയ്യുകയും ചെയ്താൽ അവരുടെ അംഗസംഖ്യ 106 ആകും.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ