സി.എ.എക്കെതിരെ ബി.ജെ.പി പാളയത്തിലും പ്രതിഷേധം; 80 ന്യൂനപക്ഷ മോര്‍ച്ച നേതാക്കള്‍ രാജിവെച്ചു

പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയ്‌ക്കെതിരെ ബി.ജെ.പി പാളയത്തിലും വ്യാപക പ്രതിഷേധം. മധ്യപ്രദേശിലെ ന്യൂനപക്ഷ വിഭാഗത്തില്‍നിന്ന് 80 മുസ്ലിം നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ഇന്‍ഡോര്‍, ഘാര്‍ഗോണ്‍, ദേവാസ് എന്നിവിടങ്ങളില്‍നിന്നുള്ള നേതാക്കളാണ് രാജിവെച്ചത്.

മുത്തലാഖ്, ബാബറി മസ്ജിദ്, 370-ാം അനുച്ഛേദം റദ്ദാക്കല്‍ തുടങ്ങി മുസ്ലിം വിഭാഗത്തെ ബാധിക്കുന്ന വിഷയങ്ങള്‍ നിരന്തരം ഉയര്‍ന്നുവരുമ്പോള്‍ സ്വന്തം സമുദായത്തെ അഭിമുഖീകരിക്കാന്‍ തങ്ങള്‍ക്കു കഴിയുന്നില്ലെന്നും അവര്‍ പറയുന്നു. ഏകീകൃത സിവില്‍ കോഡ്, ജനസംഖ്യാനിയന്ത്രണം തുടങ്ങിയ വിഷങ്ങളിലും ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെന്നും നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ ന്യൂനപക്ഷ മോര്‍ച്ചയില്‍നിന്നുള്ള നേതാക്കള്‍ രാജിവെച്ചതായുള്ള റിപ്പോര്‍ട്ടുകളെക്കുറിച്ച് അറിയില്ലെന്ന് മധ്യപ്രദേശ് ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ പറഞ്ഞു.

Latest Stories

IPL 2024: എഴുതി തള്ളരുത്, അവർക്ക് ഇനിയും പ്ലേ ഓഫിൽ കളിക്കാം: ആൻഡി ഫ്‌ളവർ

കള്ളക്കടൽ പ്രതിഭാസം: സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, ഉഷ്ണതരംഗ മുന്നറിയിപ്പും പിന്‍വലിച്ചു

ഇന്നോവയെ വീഴ്ത്താന്‍ 'മഹീന്ദ്രാ'വതാരം; 7 സീറ്റർ എസ്‌യുവിയുടെ പുതിയ പതിപ്പുമായി മഹീന്ദ്ര

'പണത്തോടുള്ള ആർത്തി, തൃശൂരിൽ വീഴ്ചയുണ്ടായി'; നേതാക്കളെ പേരെടുത്ത് പറഞ്ഞ് വിമർശിച്ച് കെ മുരളീധരൻ

'അങ്ങനെ ചെയ്തത് വളരെ മോശമായിപ്പോയി'; 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി വിവാദത്തിൽ വിശദീകരണവുമായി ലിസ്റ്റിൻ സ്റ്റീഫൻ

ഋഷഭ് പന്തിനെ വിവാഹം കഴിച്ചൂടെ?, വൈറലായി ഉര്‍വശി റൗട്ടേലയുടെ പ്രതികരണം

കുഞ്ചാക്കോ ബോബനും സുരാജും സിംഹക്കൂട്ടിൽ; 'ഗ്ർർർ' ടീസർ പുറത്ത്

അജിത്ത് സാറ് കടന്നുപോയ ഘട്ടത്തിലൂടെ ഞാനും കടന്നുപോയി, ആരൊപ്പം ഉണ്ടാകുമെന്ന് മനസിലാകും; തലയുടെ ഉപേദശത്തെ കുറിച്ച് നിവിന്‍

IPL 2024: ഈ ടൂർണമെന്റിലെ ഏറ്റവും മോശം ടീം അവരുടെ, ആശയക്കുഴപ്പത്തിലായതുപോലെ അവന്മാർ ദുരന്തമായി നിൽക്കുന്നു: ഗ്രെയിം സ്മിത്ത്

അരളിപ്പൂവിന് തല്‍ക്കാലം വിലക്കില്ല; ശാസ്ത്രീയ റിപ്പോർട്ട് കിട്ടിയാൽ നടപടിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്