അർജുനെ കാത്ത് പതിമൂന്നാം ദിവസത്തിലേക്ക്, രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് കൂടുതൽ തീരുമാനങ്ങൾ ഇന്ന് ഉണ്ടാകും; ഈശ്വർ മൽപെയും സംഘവും കൂടുതൽ പോയിന്റുകളിൽ തിരച്ചിൽ നടത്തും

കർണാടകയിൽ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ ഇന്ന് പതിമൂന്നാം ദിവസത്തിലേക്ക്. തിരച്ചിലുമായി ബന്ധപ്പെട്ട അതിനിർണായക തീരുമാനങ്ങൾ ഇന്ന് ഉണ്ടാകും എന്ന കാര്യവും ഉറപ്പാണ്. ഗം​ഗാവലി പുഴയിൽ കൂടുതൽ പോയിന്റുകളിൽ മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപെയും സംഘവും ഇന്നും തെരച്ചിൽ നടത്തും. ദിവസങ്ങൾ ഇത്രയുമായിട്ടും കാര്യമായ പുരോഗത്തെത്തി തിരച്ചിൽ സംബന്ധിച്ച് ഉണ്ടാകാത്ത സാഹചര്യത്തിൽ ഇന്ന് ജില്ലാ കളക്ടർ ദൗത്യത്തിന്റെ പുരോഗരതിയിൽ സർക്കാരിന് റിപ്പോർട്ട് നൽകുകയും ചെയ്യും.

ശക്തമായ അടിയൊഴുക്ക് രക്ഷാപ്രവർത്തനതിന് തിരിച്ചടിയാവുന്നുണ്ട്. അതിനിടെ വടം പൊട്ടി ഈശ്വർ മൽപെ ഒഴുക്കിൽപ്പെട്ടതും തിരിച്ചടിയായിരുന്നു. ഐബോഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ ഡ്രോൺ പരിശോധനയിൽ നാല് പോയിന്റുകൾ കണ്ടെത്തിയിരുന്നു. അതിൽ ട്രക്ക് ഉണ്ടെന്ന് കരുതുന്ന നാലാം പോയിന്റ് ലക്ഷ്യമാക്കിയായിരുന്നു ഇന്നലത്തെ പരിശോധന, എന്നാൽ ചെളിയും പാറയും മാത്രമാണ് നാലാം പോയന്റിൽ മൽപെയ്ക്ക് ലഭിച്ചത്. പ്രദേശത്ത് മഴയ്ക്ക് ശമനമുണ്ടെങ്കിലും മലവെള്ളപാച്ചിൽ രക്ഷാദൗത്യത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

ഐ ബോർഡ് പരിശോധനയിൽ ലോറിയുടെ സൂചനകൾ ലഭിച്ച സ്ഥലത്താണ് പരിശോധന നടത്തുന്നത്. കരയിൽ നിന്ന് 132 കിലോമീറ്റർ അകലെ ചെളിയിൽ പുതഞ്ഞ നിലയിലാണ് ലോറിയുള്ളതെന്നാണ് വിവരം. നേവിയുടെ കർണാടക മേഖല കമാന്റിംഗ് ഓഫീസർ റിയർ അഡ്മിറൽ കെഎം രാമകൃഷ്ണൻ ഷിരൂരിലെ അപകടസ്ഥലത്തെത്തും.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം