അർജുനെ കാത്ത് പതിമൂന്നാം ദിവസത്തിലേക്ക്, രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് കൂടുതൽ തീരുമാനങ്ങൾ ഇന്ന് ഉണ്ടാകും; ഈശ്വർ മൽപെയും സംഘവും കൂടുതൽ പോയിന്റുകളിൽ തിരച്ചിൽ നടത്തും

കർണാടകയിൽ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ ഇന്ന് പതിമൂന്നാം ദിവസത്തിലേക്ക്. തിരച്ചിലുമായി ബന്ധപ്പെട്ട അതിനിർണായക തീരുമാനങ്ങൾ ഇന്ന് ഉണ്ടാകും എന്ന കാര്യവും ഉറപ്പാണ്. ഗം​ഗാവലി പുഴയിൽ കൂടുതൽ പോയിന്റുകളിൽ മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപെയും സംഘവും ഇന്നും തെരച്ചിൽ നടത്തും. ദിവസങ്ങൾ ഇത്രയുമായിട്ടും കാര്യമായ പുരോഗത്തെത്തി തിരച്ചിൽ സംബന്ധിച്ച് ഉണ്ടാകാത്ത സാഹചര്യത്തിൽ ഇന്ന് ജില്ലാ കളക്ടർ ദൗത്യത്തിന്റെ പുരോഗരതിയിൽ സർക്കാരിന് റിപ്പോർട്ട് നൽകുകയും ചെയ്യും.

ശക്തമായ അടിയൊഴുക്ക് രക്ഷാപ്രവർത്തനതിന് തിരിച്ചടിയാവുന്നുണ്ട്. അതിനിടെ വടം പൊട്ടി ഈശ്വർ മൽപെ ഒഴുക്കിൽപ്പെട്ടതും തിരിച്ചടിയായിരുന്നു. ഐബോഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ ഡ്രോൺ പരിശോധനയിൽ നാല് പോയിന്റുകൾ കണ്ടെത്തിയിരുന്നു. അതിൽ ട്രക്ക് ഉണ്ടെന്ന് കരുതുന്ന നാലാം പോയിന്റ് ലക്ഷ്യമാക്കിയായിരുന്നു ഇന്നലത്തെ പരിശോധന, എന്നാൽ ചെളിയും പാറയും മാത്രമാണ് നാലാം പോയന്റിൽ മൽപെയ്ക്ക് ലഭിച്ചത്. പ്രദേശത്ത് മഴയ്ക്ക് ശമനമുണ്ടെങ്കിലും മലവെള്ളപാച്ചിൽ രക്ഷാദൗത്യത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

ഐ ബോർഡ് പരിശോധനയിൽ ലോറിയുടെ സൂചനകൾ ലഭിച്ച സ്ഥലത്താണ് പരിശോധന നടത്തുന്നത്. കരയിൽ നിന്ന് 132 കിലോമീറ്റർ അകലെ ചെളിയിൽ പുതഞ്ഞ നിലയിലാണ് ലോറിയുള്ളതെന്നാണ് വിവരം. നേവിയുടെ കർണാടക മേഖല കമാന്റിംഗ് ഓഫീസർ റിയർ അഡ്മിറൽ കെഎം രാമകൃഷ്ണൻ ഷിരൂരിലെ അപകടസ്ഥലത്തെത്തും.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ