അർജുനെ കാത്ത് പതിമൂന്നാം ദിവസത്തിലേക്ക്, രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് കൂടുതൽ തീരുമാനങ്ങൾ ഇന്ന് ഉണ്ടാകും; ഈശ്വർ മൽപെയും സംഘവും കൂടുതൽ പോയിന്റുകളിൽ തിരച്ചിൽ നടത്തും

കർണാടകയിൽ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ ഇന്ന് പതിമൂന്നാം ദിവസത്തിലേക്ക്. തിരച്ചിലുമായി ബന്ധപ്പെട്ട അതിനിർണായക തീരുമാനങ്ങൾ ഇന്ന് ഉണ്ടാകും എന്ന കാര്യവും ഉറപ്പാണ്. ഗം​ഗാവലി പുഴയിൽ കൂടുതൽ പോയിന്റുകളിൽ മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപെയും സംഘവും ഇന്നും തെരച്ചിൽ നടത്തും. ദിവസങ്ങൾ ഇത്രയുമായിട്ടും കാര്യമായ പുരോഗത്തെത്തി തിരച്ചിൽ സംബന്ധിച്ച് ഉണ്ടാകാത്ത സാഹചര്യത്തിൽ ഇന്ന് ജില്ലാ കളക്ടർ ദൗത്യത്തിന്റെ പുരോഗരതിയിൽ സർക്കാരിന് റിപ്പോർട്ട് നൽകുകയും ചെയ്യും.

ശക്തമായ അടിയൊഴുക്ക് രക്ഷാപ്രവർത്തനതിന് തിരിച്ചടിയാവുന്നുണ്ട്. അതിനിടെ വടം പൊട്ടി ഈശ്വർ മൽപെ ഒഴുക്കിൽപ്പെട്ടതും തിരിച്ചടിയായിരുന്നു. ഐബോഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ ഡ്രോൺ പരിശോധനയിൽ നാല് പോയിന്റുകൾ കണ്ടെത്തിയിരുന്നു. അതിൽ ട്രക്ക് ഉണ്ടെന്ന് കരുതുന്ന നാലാം പോയിന്റ് ലക്ഷ്യമാക്കിയായിരുന്നു ഇന്നലത്തെ പരിശോധന, എന്നാൽ ചെളിയും പാറയും മാത്രമാണ് നാലാം പോയന്റിൽ മൽപെയ്ക്ക് ലഭിച്ചത്. പ്രദേശത്ത് മഴയ്ക്ക് ശമനമുണ്ടെങ്കിലും മലവെള്ളപാച്ചിൽ രക്ഷാദൗത്യത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

ഐ ബോർഡ് പരിശോധനയിൽ ലോറിയുടെ സൂചനകൾ ലഭിച്ച സ്ഥലത്താണ് പരിശോധന നടത്തുന്നത്. കരയിൽ നിന്ന് 132 കിലോമീറ്റർ അകലെ ചെളിയിൽ പുതഞ്ഞ നിലയിലാണ് ലോറിയുള്ളതെന്നാണ് വിവരം. നേവിയുടെ കർണാടക മേഖല കമാന്റിംഗ് ഓഫീസർ റിയർ അഡ്മിറൽ കെഎം രാമകൃഷ്ണൻ ഷിരൂരിലെ അപകടസ്ഥലത്തെത്തും.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും