'അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യം സ്‌റ്റേ ചെയ്തു'; ഇഡി അപേക്ഷയില്‍ അന്തിമ ഉത്തരവ് ഉണ്ടാകുംവരെ ജയിലിൽ തുടരും

മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യം ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഇഡി സമർപ്പിച്ച സ്‌റ്റേ അപേക്ഷയിൽ അന്തിമ ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് സ്റ്റേ ഏർപ്പെടുത്തിയത്. റൗസ് അവന്യൂ കോടതി അവധിക്കാല ബെഞ്ച് ജസ്റ്റിസ് സുധീർ കുമാർ ജെയിനാണ് ജാമ്യം സ്റ്റേ ചെയ്ത് ഉത്തരവിട്ടത്. കേസ് ഈ മാസം 25 ന് പരിഗണിക്കാനായി ഹൈക്കോടതി മാറ്റിവച്ചു.

നിലവിൽ കെജ്‌രിവാളിന് അനുവദിച്ച ജാമ്യം സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഇഡി സമർപ്പിച്ച അപേക്ഷയിലാണ് കോടതിയുടെ തീരുമാനം. ഇരുപക്ഷത്തിൻ്റെ വാദംകേട്ട ശേഷമാണ് കോടതി ജാമ്യം സ്‌റ്റേ ചെയ്തത്. ഇഡി സമർപ്പിച്ച സ്‌റ്റേ അപേക്ഷയിൽ അന്തിമ ഉത്തരവ് ഉണ്ടാകുന്നത് വരെ കെജ്‌രിവാൾ വീണ്ടും ജയിലിൽ തുടരേണ്ടി വരും. രണ്ടോ മൂന്നോ ദിവസത്തിനുള്ള അന്തിമ ഉത്തരവ് ഉണ്ടാകുമെന്നും കോടതി അറിയിച്ചു.

ഇന്ന് ഉച്ചയോടെ കെജ്‌രിവാൾ ജയിൽ മോചിതനായി പുറത്തിറങ്ങുമെന്നായിരുന്നു എഎപി യുടെ പ്രതീക്ഷ. ഇന്നലെയായിരുന്നു റൗസ് അവന്യൂ കോടതിയിലെ അവധിക്കാല ജഡ്‌ജി ന്യായ്‌ ബിന്ദു കെജ്‌രിവാളിന് ജാമ്യം അനുവദിച്ചത്. എന്നാൽ ഇന്ന് രാവിലെ ഇഡി ഹൈക്കോടതിയെ സമീപിച്ച് കേസിൽ അടിയന്തിരമായി വാദം കേൾക്കണമെന്നും ജാമ്യം സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് താൽക്കാലികമായി ജാമ്യം സ്റ്റേ ചെയ്യുകയായിരുന്നു.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം