'അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യം സ്‌റ്റേ ചെയ്തു'; ഇഡി അപേക്ഷയില്‍ അന്തിമ ഉത്തരവ് ഉണ്ടാകുംവരെ ജയിലിൽ തുടരും

മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യം ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഇഡി സമർപ്പിച്ച സ്‌റ്റേ അപേക്ഷയിൽ അന്തിമ ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് സ്റ്റേ ഏർപ്പെടുത്തിയത്. റൗസ് അവന്യൂ കോടതി അവധിക്കാല ബെഞ്ച് ജസ്റ്റിസ് സുധീർ കുമാർ ജെയിനാണ് ജാമ്യം സ്റ്റേ ചെയ്ത് ഉത്തരവിട്ടത്. കേസ് ഈ മാസം 25 ന് പരിഗണിക്കാനായി ഹൈക്കോടതി മാറ്റിവച്ചു.

നിലവിൽ കെജ്‌രിവാളിന് അനുവദിച്ച ജാമ്യം സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഇഡി സമർപ്പിച്ച അപേക്ഷയിലാണ് കോടതിയുടെ തീരുമാനം. ഇരുപക്ഷത്തിൻ്റെ വാദംകേട്ട ശേഷമാണ് കോടതി ജാമ്യം സ്‌റ്റേ ചെയ്തത്. ഇഡി സമർപ്പിച്ച സ്‌റ്റേ അപേക്ഷയിൽ അന്തിമ ഉത്തരവ് ഉണ്ടാകുന്നത് വരെ കെജ്‌രിവാൾ വീണ്ടും ജയിലിൽ തുടരേണ്ടി വരും. രണ്ടോ മൂന്നോ ദിവസത്തിനുള്ള അന്തിമ ഉത്തരവ് ഉണ്ടാകുമെന്നും കോടതി അറിയിച്ചു.

ഇന്ന് ഉച്ചയോടെ കെജ്‌രിവാൾ ജയിൽ മോചിതനായി പുറത്തിറങ്ങുമെന്നായിരുന്നു എഎപി യുടെ പ്രതീക്ഷ. ഇന്നലെയായിരുന്നു റൗസ് അവന്യൂ കോടതിയിലെ അവധിക്കാല ജഡ്‌ജി ന്യായ്‌ ബിന്ദു കെജ്‌രിവാളിന് ജാമ്യം അനുവദിച്ചത്. എന്നാൽ ഇന്ന് രാവിലെ ഇഡി ഹൈക്കോടതിയെ സമീപിച്ച് കേസിൽ അടിയന്തിരമായി വാദം കേൾക്കണമെന്നും ജാമ്യം സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് താൽക്കാലികമായി ജാമ്യം സ്റ്റേ ചെയ്യുകയായിരുന്നു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്