370-ാം വകുപ്പ് താല്‍കാലികം മാത്രം, അയോധ്യയിലെ മുസ്ലിങ്ങള്‍ തെറ്റ് അംഗീകരിക്കുന്നുണ്ടെന്നും ബിജെപി നേതാവ് ഇന്ദ്രേഷ് കുമാര്‍

ഭരണഘടനയില്‍ ജമ്മു കാശ്മീരിന് അനുവദിക്കുന്ന പ്രത്യേക പദവിയായ 370-ാം വകുപ്പ് താത്കാ
ലികം മാത്രമാണെന്ന് ബിജെപി നേതാവ് ഇന്ദ്രേഷ് കുമാര്‍. പാകിസ്ഥാനും ചൈനയും ഇന്ത്യയുടെ ഭൂമി കയ്യേറിയിരിക്കുന്നത് ഭരണഘടന വിരുദ്ധവുമാണെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

പാകിസ്ഥാന്‍ തീവ്രവാദം വളര്‍ത്തുന്നത് കൊണ്ടുള്ള ദോഷഫലങ്ങള്‍ 1972 മുതല്‍ ഇന്ത്യ നേരിടുകയാണ്. 66000 പേരുടെ ജീവനാണ് ഇന്ത്യയക്ക് പാകിസ്ഥാന്‍ കാരണം നഷ്ടമായത്. ജയ്പൂരില്‍ യുവസന്‍സദ് 2018ല്‍ പങ്കെടുക്കവെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയിലെ അനുച്ഛേദം 370 പ്രകാരം കാശ്മീരിന് നല്‍കിയിരിക്കുന്ന പ്രത്യേക പദവി താത്കാലികം മാത്രമാണ്. വിഘടന വാദികളെ ജയിലിലടച്ചതും സര്‍ക്കാരിന്റെ പുതിയ നയങ്ങളും തീവ്രവാദത്തിന് തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യയിലെ മുസ്ലീങ്ങള്‍ തങ്ങളുടെ മുന്‍ഗാമികള്‍ക്ക് തെറ്റു പറ്റിയതാണെന്ന് ശരിവെക്കുന്നുണ്ട്. അവിടെ ബാബറിന്റെ പേരില്‍ ഒരു പള്ളി വേണമെന്ന ആവശ്യവും അവര്‍ക്കില്ല- ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. ഇന്ത്യ ചൈന വിഷയത്തില്‍ ചൈനയോട് യുദ്ധത്തിന് പോവണ്ട ആവശ്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ