അന്‍പതോളം വീടുകള്‍ അഗ്നിക്കിരയായി, മണിപ്പൂരിൽ കനത്ത ജാഗ്രത; ഉഖ്‌റൂലില്‍ നിരോധനാജ്ഞ

സംഘർഷത്തിന് പിന്നാലെ മണിപ്പൂരിൽ കനത്ത ജാഗ്രത. ഉഖ്രൂലിലെ സംഘര്‍ഷം നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആളുകള്‍ കൂട്ടം കൂടിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ അയവു വന്നിട്ടുണ്ട്. പുതിയ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസവും ഇവിടെ കുക്കികളും നാഗകളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.

രണ്ട് വിഭാഗങ്ങളുടേതുമായി അന്‍പതോളം വീടുകള്‍ക്ക് തീയിട്ടു. അക്രമം നിയന്ത്രിക്കാന്‍ വന്‍ തോതില്‍ കേന്ദ്രസേനയെയാണ് ജില്ലയില്‍ വിന്യസിച്ചിരിക്കുന്നത്. നാഗാ ഭൂരിപക്ഷ ജില്ലയാണ് ഉഖ്രൂല്‍. കുക്കി–നാഗാ യുവാക്കള്‍ തമ്മിലുള്ള ചെറിയ സംഘര്‍ഷമാണ് വന്‍ അക്രമത്തിലേക്ക് വഴിമാറിയത്.

Latest Stories

'ഈ ചെറിയ പ്രായത്തിൽ തന്നെ അവൻ ഇങ്ങനെ, കുറച്ചൂടെ കഴിഞ്ഞാൽ ചെക്കൻ വേറെ ലെവൽ താരമാകും'; വൈഭവിനെ വാനോളം പുകഴ്ത്തി ഇംഗ്ലണ്ട് താരം

'പാകിസ്ഥാൻ വീണ്ടും എട്ട് നിലയിൽ പൊട്ടും'; പ്രവചനവുമായി മുൻ പാകിസ്ഥാൻ താരം

ടി-20 ലോകകപ്പിൽ ഇന്ത്യക്കെതിരെ പാകിസ്ഥാൻ കളിക്കും, ഐസിസിയുമായി ധാരണ

'ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിച്ചത് ആ ടീമിന് വേണ്ടിയായിരുന്നു, എന്നാൽ കാര്യമുണ്ടായില്ല'; തുറന്ന് പറഞ്ഞ് മൊഹ്‌സിന്‍ നഖ്‌വി

'ബജറ്റില്‍ പ്രഖ്യാപനങ്ങള്‍ മാത്രം, ഒന്നും നടപ്പാക്കുന്നില്ല; കേരളത്തോട് കാണിച്ചത് കടുത്ത അവഗണന, ഇത്തവണയും എയിംസ് അനുവദിക്കാഞ്ഞത് എന്തുകൊണ്ട്'; കേന്ദ്രത്തെ കടന്നാക്രമിച്ച് തരൂര്‍

'മതമല്ല വിശപ്പാണത്രേ പ്രശ്നം, എന്നാല്‍ പിന്നെ എല്ലാവര്‍ക്കും കുറച്ചു കപ്പ പുഴുങ്ങിക്കൊടുത്ത് കേരളത്തിന്റെ പ്രശ്നം തീര്‍ക്കാന്‍ പറ്റുമോ'; ഒരു ജനതയെ വഞ്ചിക്കാമെന്ന് വിചാരിക്കരുത്, കമ്മ്യൂണിസ്റ്റായാലും കൊള്ളാം ആരായാലും കൊള്ളാമെന്ന് സണ്ണി എം കപിക്കാട്

വിദേശ യാത്ര, സ്വകാര്യ സ്പാ ഉദ്ഘാടനം: എഡിജിപി ശ്രീജിത്തിൻ്റേത് കടുത്ത പെരുമാറ്റചട്ട ലംഘനം, ചീഫ് സെക്രട്ടറിക്ക് ഫയൽ കൈമാറി വിജിലൻസ്

'ഇത് കണ്ടാല്‍ ഇവരാണ് പ്രധാന നര്‍ത്തകര്‍ എന്നല്ലേ തോന്നുക'; ദേശീയ പ്രാധാന്യമുള്ള ഒരു നൃത്തോല്‍സവത്തിന്റെ കവര്‍ പേജില്‍ വരേണ്ടത് പ്രധാന നര്‍ത്തകരുടെ ഫോട്ടോയല്ലേയെന്ന് മുന്‍ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍; 'മുന്‍പ് ഇങ്ങനെ കണ്ടിട്ടില്ല'

'ഇവിടെ ഒരു ചുക്കും ചുണ്ണാമ്പും ഇല്ല, ഒരു ഹെവി ഇന്‍ഡസ്ട്രി ഇല്ല, അതുകൊണ്ടാണ് ചെറുപ്പക്കാര്‍ നാടുവിട്ടു രക്ഷപ്പെടുന്നത്'; പിണറായിയുടെ ചൂരക്കറി പിണക്കത്തിന് പിന്നാലെ സര്‍ക്കാരിനെതിരെ സി ദിവാകരന്‍

സെൻട്രിക് രാഷ്ട്രീയത്തിന്റെ സ്ഥാപന തകർച്ച